കാലവര്‍ഷം ഇക്കുറി ജൂണ്‍ അഞ്ചിന്, പ്രവചനങ്ങളെ തള്ളി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷം എത്തുമെന്ന സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനങ്ങളെ തള്ളി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇക്കുറി ജൂണ്‍ അഞ്ചിന് മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ സാധരണ മഴ കിട്ടുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സംസ്ഥാനത്ത് കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇത് ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. കാലവര്‍ഷത്തിന്‍റെ ഗതിയെ ഇത് ബധിച്ചേക്കാം. അഞ്ച് ദിവസം കാലവര്‍ഷം വൈകാന്‍ ഇത് വഴി വച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 6ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ജൂണ്‍ 8നാണ് കാലവര്‍ഷം എത്തിയത്. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ കണക്കാക്കിയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് 28-കേരളത്തില്‍…

കുട്ടിയെ രക്ഷിക്കുന്നതിനിടെ വൈദ്യുതി കമ്ബിയില്‍നിന്ന് ഷോക്കേറ്റ് അമ്മയും മുത്തശ്ശിയും മരിച്ചു

ആലപ്പുഴ: പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് യുവതിയും മാതാവും മരിച്ചു. മാന്നാര്‍ ബുധനൂര്‍ കടമ്ബൂര്‍ പടനശ്ശേരിയില്‍ തങ്കപ്പന്റെ ഭാര്യ ഓമന(65), മകന്‍ സജിയുടെ ഭാര്യ മഞ്ജു(32) എന്നിവരാണ് മരിച്ചത്. മരം വീണതിനെ തുടര്‍ന്ന് റോഡിന് സമീപത്തെ വൈദ്യുതി കമ്ബി പൊട്ടി വീണിരുന്നു. രാവിലെ മഞ്ജുവിന്റെ ആറുവയസ്സുള്ള കുട്ടി കളിക്കാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ രക്ഷിക്കാനെത്തിയപ്പോഴാണ് ഓമനയ്ക്കു ഷോക്കേറ്റത്. പിന്നാലെയെത്തിയ മഞ്ജുവിനും ഷോക്കേറ്റു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ജയസൂര്യയുടെ സൂഫിയും സുജാതയും, കീര്‍ത്തിയുടെ പെന്‍​ഗ്വിന്‍; 7 സൂപ്പര്‍താര ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണാം

ലോക്ക്ഡൗണിനെ തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചു. സൂപ്പര്‍താരങ്ങളുടെ ഏഴ് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മലയാളത്തില്‍ നിന്ന് ജയസൂര്യയുടെ സൂഫിയും സുജാതയും ഉള്‍പ്പടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍നിന്നുള്ളതാണ് ചിത്രങ്ങള്‍. മലയാളസിനിമ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രമാകാന്‍ ഒരുങ്ങുകയാണ് ജയസൂര്യ ചിത്രം. ബോളിവുഡ് താരം അതിഥി റാവു ഹൈദറാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. വിജയ് ബാബുവാണ് നിര്‍മാണം.ഹിന്ദിയില്‍ നിന്ന് രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് പ്രൈമില്‍ എത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് രണ്ടും. സൂപ്പര്‍താരം അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുരാനയും പ്രധാന വേഷത്തില്‍ എത്തുന്ന ​ഗുലാബോ സിതാബോ ജൂണ്‍ 12 നാണ് റിലീസ് ചെയ്യുന്നത്. കൂടാതെ വിദ്യാ ബാലന്റെ ശകുന്തള ദേവിയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.ഓണ്‍ലൈന്‍ റിലീസിന്റെ പേരില്‍…

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഏഴ് ദിവസം അല്ല, 14 ദിവസം തന്നെ; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍; മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് വാദം; രണ്ടര ലക്ഷം മുറികള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്ന് കോടതിയെ അറിയിച്ച സംസ്ഥാന സര്‍ക്കാറിന് സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വാദം ഉയര്‍ത്താനും സാധിക്കില്ല; കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അത് സംസ്ഥാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതിയും

ന്യൂഡല്‍ഹി: രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാറിന്റെ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിച്ചു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം വിദഗ്ദ സമിതിയാണ് പരിഗണിച്ചത്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ തുടരണമെന്ന് കേന്ദ്രം വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുദിവസം മാത്രം നിരക്ഷിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദിവസത്തിന്റ് കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്നും നിലവില്‍ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്ബെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. വളരെ കുറച്ച്‌ പ്രവാസികള്‍ മാത്രമെ…

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു : സംസ്ഥാനത്ത് അതിശക്തമായ മഴയും തീവ്ര മിന്നലും തുടരും

തിരുവനന്തപുരം: ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു , സംസ്ഥാനത്ത് അതിശക്തമായ മഴയും തീവ്ര മിന്നലും തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ ശനിയാഴ്ച ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യം വടക്ക് പടിഞ്ഞാറ് ദിശയിലുണ്ടാകുന്ന ചുഴലിക്കാറ്റ് പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി കേരളത്തില്‍ പലയിടത്തും ഇടിമിന്നലോടെയുള്ള കനത്ത മഴയും കാറ്റും തുടരും. ഇതിന്റെ അടിസ്ഥാനത്തില്‍. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ‘അംഫാന്‍’ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇതുവരെ കേരളമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

ദിവസങ്ങള്‍ കൊണ്ട് ഒരു മില്യണിലധികം ഫോള്ളോവെര്‍സ്; ആരാണ് അര്‍ജ്യു

ദിവസങ്ങള്‍ കൊണ്ടാണ ‘അര്‍ജ്യു’ എന്ന അര്‍ജുന്‍ സുന്ദരേശന്‍ ഇന്റര്‍നെറ്റില്‍ തരംഗമായത്. വെറും ഒരാഴ്ച്ച സമയം കൊണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് അര്‍ജുനിന്റെ യുട്യൂബ് ചാനലിന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ചാനലാണെങ്കിലും ലോക് ഡൗണ്‍ സമയത്താണ് അര്‍ജുന്‍ പുതിയ ആശയവുമായി രംഗത്തെത്തിയത്. ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രശസ്തമായ റോസ്റ്റിങ്-റിയാക്ഷന്‍ വീഡിയോകളില്‍ അര്‍ജുന്‍ മലയാളത്തില്‍ അവതരിപ്പിച്ചത്. ടിക്‌ടോക്ക് താരങ്ങളുടെ വീഡിയോ കണ്ട് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ രസകരമായി അവതരിപ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ അര്‍ജ്യു ശ്രദ്ധ നേടിയത്. അര്‍ജുനിന്റെ റോസ്റ്റിങ്ങിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിയാളുകള്‍ വന്നിട്ടുണ്ട്. എന്തായാലും ട്രോളുകളിലും ട്രോള്‍ ഫെയ്‌സ്ബുക് പേജുകളിലും ഈ ആലപ്പുഴക്കാരന്‍ തന്നെയാണ് താരം.കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഫേയ്‌സ്ബുക്കിലും യുട്യൂബിലും ഏറ്റവും കൂടുതല്‍ ട്രന്റിങ്ങായതും അര്‍ജുനിന്റെ വിഡിയോകള്‍ തന്നെയാണ്.

ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു ;രണ്ടു ദിവസത്തിനിടെ നഷ്ട്ടമായത് 7 ജീവന്‍

അബുദാബി :ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാ ജനകമായി ഉയരുന്നു. ഇന്ന് മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച്‌ മരണപ്പെട്ടിരിക്കുകയാണ്. എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ (31) ഒമാനില്‍വച്ചു മരിച്ചു. റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. തലശേരി പാനൂര്‍ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51) കുവൈത്തില്‍ മരിച്ചു. മുബാറകിയയില്‍ റസ്റ്ററന്റ് നടത്തുകയായിരുന്നു അഷ്റഫ്. കോവിഡ് സ്ഥിരീകരിച്ച്‌ അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാദാപുരം കുനിയില്‍ സ്വദേശി മജീദ് മൊയ്തു (47) ദുബായില്‍ മരിച്ചു. രണ്ട് ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

കൊവിഡിനെ പിടിച്ചുകെട്ടാനാകാതെ രാജ്യം, രോഗബാധിതരുടെ എണ്ണം എണ്‍പതിനായിരം കടന്നു; 24 മണിക്കൂറിനിടെ 100 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 81870 ആയി ഉയര്‍ന്നു. 2649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 51401 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 27919 പേര്‍ രോഗ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറില്‍ 3967 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. നൂറ് പേര്‍ കൊവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ പകുതിയില്‍ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്,ഡല്‍ഹി എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 1019 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഗുജറാത്തിലും ആയിരത്തില്‍ കൂടുതലാളുകള്‍ മരിച്ചു. ആകെ കൊവിഡ് മരണങ്ങളുടെ പകുതിയിലേറേയും ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകള്‍ 27527 ആയി. ഗുജറാത്തില്‍ 9591 പേര്‍ക്കാണ് രോഗബാധ. 8470 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 115 കൊവിഡ് മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട്…