അങ്കാറ : കോവിഡ് ബാധിച്ചു മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച തന്റെ അഞ്ചു വയസ്സുകാരന്‍ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുര്‍ക്കിയില്‍നിന്നുള്ള ഫുട്‌ബോള്‍ താരം സെവ്ഹര്‍ ടോക്ടാഷ്. തുര്‍ക്കിയിലെ പ്രാദേശിക ലീഗില്‍ ബുര്‍സ യില്‍ഡിരിംസ്പോര്‍ എന്ന ക്ലബിന് വേണ്ടി കളിക്കുന്ന താരമാണ് ഇദ്ദേഹം. ഏപ്രില്‍ 26നാണ് കടുത്ത ചുമയും പനിയുമായി ടോക്ടാഷിന്‍റെ മകന്‍ കാസിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. അന്ന് വൈകിട്ട് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടര്‍മാരെ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാസിമിനെ ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉള്‍പ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചാണ് കാസിമിനെ സംസ്കരിച്ചത്. മകന്റെ മരണത്തില്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് മകനെ…
Day: May 14, 2020
ലോക് ഡൗണില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചാരായവാറ്റിലേക്ക് തിരിഞ്ഞ് സീരിയല്‍ സഹസംവിധായകന്‍; വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ വീട് അകത്തുനിന്നും പൂട്ടി വാറ്റു ചാരായവും വാഷും ടോയ്‌ലെറ്റില്‍ ഒഴിച്ചു, പാത്രവും തറയും മണ്ണെണ്ണ ഉപയോഗിച്ച് കഴുകി; കഷ്ടപ്പെട്ട് കതകു തുറന്ന് അകത്തു കയറിയ പൊലീസിന് ലഭിച്ചത് വളരെ കുറച്ച് ചാരായവും വാഷും മാത്രം; പ്രതി പിടിയില്‍, സംഭവം കൊച്ചിയില്‍
കൊച്ചി: ലോക്ഡൗണില്‍ കുടുങ്ങി സിനിമ, സീരിയല്‍ നിര്‍മാണങ്ങള്‍ നിന്നു പോകുകയും സാമ്ബത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്തതോടെ ചാരായവാറ്റിലേക്കു തിരിഞ്ഞ് സീരിയല്‍ സഹസംവിധായകന്‍. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന കുന്നത്തു നാട് ഒക്കല്‍കര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വീട്ടില്‍ ചാരായം വാറ്റില്‍ വില്‍ക്കുന്നെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്. രഞ്ജിത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു പ്രതി വാറ്റുപകരണങ്ങളുമായി പിടിയിലായത്. അന്വേഷണ സംഘം സ്ഥലത്തെത്തിയതോടെ പ്രതി അകത്തുനിന്ന് വീട് പൂട്ടി വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്‍ലറ്റില്‍ ഒഴിച്ചു കളഞ്ഞ ശേഷമാണ് കതകു തുറന്നത്. പാത്രത്തിലും തറയിലുമെല്ലാം മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ ഏറെ നേരം പണിപ്പെട്ട ശേഷമാണ് വാതില്‍ തുറക്കാനായത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ അളവ് ചാരായവും വാഷും മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത്. പെരുമ്ബാവൂര്‍ എക്സൈസ്…
എെൻറപണം സ്വീകരിച്ച് കേസ് അവസാനിപ്പിക്കൂ -കേന്ദ്രസര്‍ക്കാരിനോട് വിജയ് മല്യ
ന്യൂഡല്‍ഹി: വായ്പ കുടിശ്ശിക പൂര്‍ണമായി തിരിച്ചടില്‍ തനിക്കെതിരായ കേസ് അവസാനിപ്പിക്കുമെന്ന വാഗ്ദാനം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവാദ മദ്യവ്യവസായി വിജയ് മല്യ. കോവിഡ് പ്രതിസന്ധി നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനെ മല്യ അഭിനന്ദിച്ചു. എന്നാല്‍ വായ്പ കുടിശ്ശിക അടക്കുമെന്ന ആവര്‍ത്തിച്ച തെന്റ വാഗ്ദാനം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മല്യ പരിഭവിച്ചു. ”കോവിഡ് പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാരിന് അഭിനന്ദനം. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അടിക്കാന്‍ കഴിയും. എന്നാല്‍ എസ്.ബി.ഐയില്‍ നിന്നെടുത്ത വായ്പ നൂറുശതമാനവും തിരിച്ചടക്കുമെന്ന എന്നെപോലുള്ളവരുടെ വാഗ്ദാനം നിരന്തരം നിരസിക്കേണ്ട ആവശ്യമുണ്ടോ? നിരുപാധികം എെന്റ പണം സ്വീകരിക്കുക. എന്നിട്ട് എനിക്കെതിരായ കേസ് പിന്‍വലിക്കുക” മല്യ ട്വീറ്റ് ചെയ്തു. മുമ്ബും വായ്പ കുടിശ്ശിക പൂര്‍ണമായി തിരിച്ചടിക്കാമെന്ന് പറഞ്ഞ് മല്യ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി ലണ്ടന്‍ ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് മല്യ ബ്രിട്ടീഷ്…
ജൂണ്‍ ഒന്നിന് പ്രവേശനോത്സവമില്ല; ഓണ്‍ലൈന്‍ ക്ലാസ് സമയം ഒമ്ബത് മുതല്‍ നാലുവരെ; മൊഡ്യൂളുകള്‍ അരമണിക്കൂര്‍വീതം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ജൂണ്‍ ഒന്നിന് പ്രവേശനോത്സവം ഉണ്ടാകില്ല. എന്നാല്‍ ക്ലാസ് സമയം പതിവുപോലെ രാവിലെ ഒമ്ബതുമുതല്‍ വൈകിട്ട് നാലുവരെയായിരിക്കും. ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കം. ഒന്നാം ക്ലാസിലും പ്ലസ് വണ്ണിനും പുതിയ പ്രവേശനമായതിനാല്‍ ഇവയൊഴികെയുള്ള ക്ലാസുകളിലാകും അധ്യയനം. ഏഴ് പീരിയഡുള്ള പതിവു രീതിയിലായിരിക്കില്ല ക്ലാസ്. രാവിലെ തുടങ്ങുമ്ബോള്‍ ആദ്യ പീരിയഡ് അഞ്ചാം ക്ലാസിനാണെങ്കില്‍ രണ്ടാം പീരിയഡ് ആറാം ക്ലാസിനോ ഏഴാം ക്ലാസിനോ ആകാം. ഒമ്ബതിനും നാലിനുമിടയിലുള്ള സമയത്ത് ഇങ്ങനെ വിവിധ ക്ലാസുകളിലേക്കുള്ള അധ്യയനം നടക്കും. വിശദ ടൈംടേബിള്‍ പിന്നാലെ അറിയിക്കും. തെരഞ്ഞെടുത്ത ക്ലാസുകള്‍ രാത്രി വീണ്ടും പ്രക്ഷേപണംചെയ്യും. അധ്യാപകരും ക്ലാസ് കേള്‍ക്കണം. ക്ലാസിനുശേഷം അധ്യാപകര്‍ക്ക് കുട്ടികളുമായി വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ചര്‍ച്ചനടത്തി സംശയനിവാരണം നടത്താം. സംസ്ഥാനാടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ്. അരമണിക്കൂര്‍ വീതമാകും അരമണിക്കൂറുള്ള മൊഡ്യൂളുകളാണ് ഐ.ടി. മിഷന്‍ തയ്യാറാക്കുന്നത്. ഐ.ടി. സങ്കേതങ്ങളുപയോഗിച്ച് എങ്ങനെ ക്ലാസെടുക്കാമെന്ന് മറ്റ്…
യുവാക്കള്‍ക്കായി മൂന്ന് വര്‍ഷത്തെ സൈനിക സേവനം നിര്‍ദേശിച്ച് കരസേന
രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്കായി മൂന്ന് വര്‍ഷത്തെ സൈനിക സേവനം നിര്‍ദേശിച്ച് കരസേന. ‘ടൂര്‍ ഓഫ് ഡ്യൂട്ടി’ എന്ന ഈ സേവനത്തിലൂടെ സൈനിക ജീവിതം എങ്ങനെയെന്ന് യുവാക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ആര്‍മി ചീഫ് ജനറല്‍ എംഎം നരവാനെ പറഞ്ഞു. “സൈനിക സേവനം തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ വളണ്ടിയറായി സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും വേണ്ടിയാണ് ഈ പദ്ധതി. ടൂര്‍ ഓഫ് ഡ്യൂട്ടി യുവാക്കള്‍ക്കുള്ള നിര്‍ബന്ധ സൈനിക സേവനമല്ലെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ‘ ഇത് നിര്‍ബന്ധിത സൈനിക സേവനമല്ല. താല്‍പര്യമുള്ളവര്‍ക്ക് സ്വമേധയാ സൈനിക സേവനം ചെയ്യാനുള്ള പദ്ധതിയാണ്. നിലവില്‍ സൈനികരെ തെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തില്ല. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 100 ഉദ്യോഗസ്ഥരെയും 1,000 സൈനികരെയും നിയമനത്തിനായി പരിഗണിക്കും” – സൈനിക വക്താവ് അറിയിച്ചു. മൂന്നുവര്‍ഷത്തെ കാലയളവില്‍ നേടുന്ന വരുമാനം നികുതി…
‘ശക്തനായ ബാറ്റ്സ്‌മാനും മികച്ച ഫിനിഷറും ധോണി തന്നെ’
ക്രീസില്‍ ഒരുകാലത്ത് നിറഞ്ഞാടിയിരുന്ന താരമാണ് മുന്‍ ഓസിസ് നായകന്‍ ഗ്രെഗ് ചാപ്പല്‍. എന്നാല്‍ ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്ത് വലിയ വിവാദങ്ങള്‍ തന്നെ ഉണ്ടായി. താരങ്ങളുമായി നേര്‍ക്കുനേര്‍ എതിരിടുന്ന അവസ്ഥയിലേയ്ക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ചാപ്പല്‍ പരിശീലകനായിരുന കാലത്താണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തുന്നത്. ധോണിയുടെ ആദ്യ കാല ബാറ്റിങ് മികവിനെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോള്‍ ഗ്രെഗ് ചാപ്പല്‍ താന്‍ ഇതുവരെ കണ്ടതില്‍ച്ച് ഏറ്റവും ശക്തനായ ബാറ്റ്സ്മാന്‍ ധോണിയാണ് എന്ന് ചാപ്പല്‍ പറയുന്നു. ‘ധോനിയുടെ ബാറ്റിങ്ങിലെ മികവും, പവര്‍ഫുള്‍ ഹിറ്റുകളും എന്നില്‍ മതിപ്പുളവാക്കി ധോണിയുടെ ബാറ്റിങ് ആദ്യമായി കണ്ടത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. ആ സമയത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായിരുന്നു ധോണി. അസാധരണമായ പൊസിഷനുകളില്‍ നിന്നായിരുന്നു ധോണി പലപ്പോഴും പന്തുകളെ നേരിട്ടിരുന്നത്. ഞാന്‍ കണ്ടതില്‍ ഏറ്റവും ശക്തനായ…
ഡല്‍ഹിയില്‍നിന്ന് ട്രെയില്‍ കേരളത്തിലെത്തുക 602 പേര്‍
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലെത്തുന്നത് 602 പേര്‍. വെള്ളിയാഴ്ച രാവിലെയാണ് ട്രെയിന്‍ എത്തുക.തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ 5.25 ഓടെ ട്രെയിന്‍ എത്തുമെന്ന് തിരുവനന്തപുരം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു. തിരുവനന്തപുരത്ത് ഇറങ്ങുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍; തിരുവനന്തപുരം – 150, കൊല്ലം- 84, പത്തനംതിട്ട – 89, ആലപ്പുഴ- 37, കോട്ടയം – 34, തമിഴ്നാട് – 61 പോകേണ്ട സ്ഥലം അറിയിക്കാത്തവര്‍ – 147. മറ്റ് ജില്ലകളിലേക്ക് പോകേണ്ടവര്‍ക്ക് 25 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അഞ്ച് ബസുകള്‍ ഏര്‍പ്പെടുത്തിയതായി കന്യാകുമാരി കലക്ടര്‍ തിരുവനന്തപുരം കലക്ടറെ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ ആരോഗ്യ പരിശോധന കര്‍ശനമായി നടത്തുന്നതിനും തുടര്‍ നടപടികള്‍ക്കുമുള്ള സജജീകരണങ്ങള്‍ എര്‍പ്പെടുത്തിയതായും ജില്ല ഭരണകൂടം അറിയിച്ചു.
വായ്പ മുഴുവനായും തിരിച്ചടയ്ക്കാം എന്നെ കുറ്റവിമുക്തനാക്കൂ, വീണ്ടും വാഗ്ദാനവുമായി വിജയ് മല്യ
ഇന്ത്യയില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യ കടബാധ്യത മുഴുവനായും തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി വീണ്ടും രംഗത്ത്. രാജ്യത്ത് ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച ശേഷമാണ് തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്ബും പല തവണ മല്യ ഇതേ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ ആവശ്യം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ വിജയ് മല്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് വിജയ് മല്യ സര്‍ക്കാരിന് അഭിനന്ദനവും ഒപ്പം തന്റെ ആവശ്യവും അറിയിച്ചിരിക്കുന്നത്. 9,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇന്ത്യയില്‍ വിജയ് മല്യയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. പ്രവര്‍ത്തനം നിര്‍ത്തി വച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമയായിരുന്നു വിജയ് മല്യ. ദയവായി വായ്പ തുക മുഴുവനായും സ്വീകരിച്ച് തന്നെ കുറ്റവിമുക്തനാക്കണമെന്നാണ്…
കോവിഡിനെ തളയ്ക്കാനൊരുങ്ങി ഇന്ത്യ; പരീക്ഷിക്കുന്നത് നാല് ആയുര്‍വേദ മരുന്നുകള്‍
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയക്കായി ഇന്ത്യ ഒരാഴ്ചയ്ക്കുള്ളില്‍ നാല് പരമ്ബരാഗത ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയാണ് പരമ്ബരാഗത ആയുര്‍വേദ ചികിത്സാ രീതികള്‍. കോവിഡ് 19 പാന്‍ഡെമിക്കെതിരായ നാല് ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുന്നതിന് ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. പരീക്ഷണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. കോവിഡ് രോഗികള്‍ക്ക് ഒരു ആഡ്-ഓണ്‍ തെറാപ്പിയും സ്റ്റാന്‍ഡേര്‍ഡ് കെയറും ആയി ഈ ഫോര്‍മുലേഷനുകള്‍ പരീക്ഷിക്കപ്പെടും,’ മന്ത്രി ട്വീറ്റ് ചെയ്തു.
അരങ്ങേറ്റം വൈകും,അടുത്ത വര്‍ഷംഅപ്രീലിയ SXR125
ഇന്ത്യയിൽ വിപുലമായ സിവിടി സ്കൂട്ടർ ലൈനപ്പ് വികസിപ്പിക്കാനുള്ള ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാക്കളായ അപ്രീലിയയുടെ പദ്ധതിക്ക് തിരിച്ചടി. രാജ്യത്ത് വളർന്നു വരുന്ന മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് എത്തിക്കാൻ ഒരുങ്ങിയ രണ്ട് മോഡലുകളുടെ അവതരണം വൈകിയേക്കും. കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്കഡൗൺ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങളെല്ലാം ദിവസങ്ങളോളം നിർത്തിവെച്ച സാഹചര്യത്തിലാണ് പദ്ധതിയിൽ മാറ്റമുണ്ടായിരിക്കുന്നത്. ഒക്ടോബറില്‍ അപ്രീലിയ SXR160 വിപണിയിൽ എത്തുമെങ്കിലും SXR125 അടുത്ത വർഷം മാത്രമായിരിക്കും അരങ്ങേറ്റം കുറിക്കുക. ഇന്ത്യൻ സ്‌കൂട്ടർ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് SXR125 മാക്‌സി സ്‌കൂട്ടർ. ഇന്ന് രാജ്യത്ത് ഏറ്റവും ആധികം ശ്രദ്ധയാകർഷിക്കുന്ന വിഭാഗമാണ് 125 സിസി സ്‌കൂട്ടറുകളുടേത്. ട്രിപ്പിൾ എൽഇഡി ഹെഡ്‌ലൈറ്റ് സെറ്റപ്പ്, ട്വിൻ-എൽഇഡി ടെയിൽ ലൈറ്റ്, അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, വലിയ, സ്പോർട്ടി ബോഡി വർക്ക് തുടങ്ങിയ സവിശേഷതകളുള്ള ആകർഷകമായ മോഡലാണ് അപ്രീലിയ…