അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷത്തിലിരുന്ന യുവാവ് മരിച്ചു

മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടിയിലാണ് സംഭവം. ഷോളയൂര്‍ സ്വദേശി കാര്‍ത്തിക്ക് (23) ആണ് മരിച്ചത്. എന്നാല്‍ മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ അസുഖബാധിതനായ കാര്‍ത്തികിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം. പനി ബാധിച്ച്‌ കോട്ടത്തറ ആശുപത്രിയില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് മഞ്ചേരിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. കോയമ്ബത്തൂരില്‍ പോയി വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. 12 ദിവസമായി നിരീക്ഷണത്തിലായിരുന്നു. അതേസമയം, ഇയാള്‍ക്ക് എലിപ്പനി ഉണ്ടായതായാണ് അറിയാന്‍ കഴിയുന്നത്. മൃതദേഹം മഞ്ചേരിയില്‍ സൂക്ഷിച്ചിരിക്കുന്നു.

പാമ്ബുകടിയേറ്റു ചികിത്സയിലായിരിക്കെ യുവതിക്ക് വീണ്ടും പാമ്ബുകടിയേറ്റു; ദാരുണാന്ത്യം

കൊല്ലം: ( 08.05.2020) മൂന്നുമാസം മുമ്ബ് ഭര്‍തൃവീട്ടില്‍ വച്ച്‌ പാമ്ബുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ പാമ്ബുകടിയേറ്റു മരിച്ചു. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്ര (25) ആണ് മരിച്ചത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വച്ചു പാമ്ബുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഏറത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ മുറിയില്‍ പാമ്ബിനെ കണ്ടെത്തി. ഉടനെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് സൂരജ്. മകന്‍: ധ്രുവ്.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 56,342 കടന്നു

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ 56,000 കടന്നു. ഇതോടൊപ്പം രാജ്യത്ത് കൊറോണ വൈറസ് ബാധ മൂലമുണ്ടാകുന്ന മരണനിരക്കും ഗണ്യമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും, തമിഴ്‌നാട്ടിലും നിലവില്‍ സ്ഥിതി വളരെ ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 14,541 ആയി. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 1,362 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 3,550 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 580 പേര്‍ക്കാണ് വ്യാഴാഴ്ച മാത്രം രോഗ ബാധ സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 7,012 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 425 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ 5,980 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 66 പേര്‍ മരണത്തിന് കീഴടങ്ങി. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത് പശ്ചിമബംഗാളിലാണ്. 151 പേരാണ് ഇവിടെ മരിച്ചത്.

റെഡ് സോണില്‍ നിന്നുള്ളവരുടെ ക്വാറന്റൈന്‍ നടപടികള്‍ ഊര്‍ജിതം, രജിസ്ട്രേഷനും പാസ് വിതരണവും ഉടന്‍ പുനരാരംഭിക്കും

തിരുവനന്തപുരം-മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ രജിസ്റ്റര്‍ ചെയ്ത് പാസ് വാങ്ങിയ 44,000ത്തോളംപേരുടെ ക്വാറന്റൈന്‍ നടപടികള്‍ക്ക് ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. റെഡ് സോണുകളില്‍ നിന്നുള്‍പ്പെടെ നാട്ടിലേക്ക് മടങ്ങാന്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക പ്രത്യേകം പ്രത്യേകമായി തയ്യാറാക്കി ഇവര്‍ക്ക് സുരക്ഷിതമായ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഉടന്‍ സജ്ജമാക്കാനുള്ള നടപടികളാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയായി വരുന്നത്. റെഡ് സോണുകളില്‍ നിന്നുള്ളവര്‍ക്ക് രോഗസാദ്ധ്യത കൂടുതലായതിനാല്‍ അവര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ മേഖല സജ്ജമാക്കേണ്ടതുണ്ട്. റെഡ് സോണില്‍ നിന്നെത്തുന്നവരുടെ ക്വാറന്റൈന്‍ സംബന്ധിച്ച ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് രജിസ്ട്രേഷനും പാസ് നല്‍കലും തല്‍ക്കാലം നിര്‍ത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരെ സര്‍ക്കാര്‍ ക്വാറന്റീനില്‍ 14 ദിവസം താമസിപ്പിക്കണമെന്ന തീരുമാനത്തെത്തുടര്‍ന്നാണിത്. ഇന്നു വൈകിട്ടോ നാളെയോ രജിസ്ട്രേഷന്‍ പുനരാരംഭിക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ ആറ് ചെക്ക് പോസ്റ്റുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് വരാനുള്ളവര്‍ക്ക് ക്വാറന്റൈന്‍…

മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരം; ആര്‍തര്‍ സെന്‍ട്രല്‍ ജയിലിലെ 77 ജയില്‍പുള്ളികള്‍ക്കും 26 പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു, പലര്‍ക്കും ലക്ഷണമില്ല

മുംബൈ: മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍തര്‍ സെന്‍ട്രല്‍ ജയിലിലെ 77 ജയില്‍പുള്ളികള്‍ക്കും 26 പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇപ്പോള്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇത് ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്. 45 കാരനായ വിചാരണ തവുകാരനും രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍ പരിശോധന നടത്തിയത്. എല്ലാ തടവുപുള്ളികളെയും സുരക്ഷാ ജീവനക്കാരെയും സാമ്ബിളുകള്‍ ശേഖരിക്കുകയായിരുന്നു. ഇതിലാണ് 77 ജയില്‍പുള്ളികള്‍ക്കും 26 പോലീസ് ഉദ്യോഗസ്ഥര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത്രയധികം പേര്‍ക്ക് രോഗം ബാധിച്ചെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ ജയിലിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയെന്നും അദ്ദേഹം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ജിടി ആശുപത്രിയിലേക്കും സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലേക്കും വെള്ളിയാഴ്ച രാവിലെ മാറ്റുകയും ചെയ്യും.

ഭര്‍ത്താവിന്റെ സ്‌നേഹ സമ്മാനത്തെ കുറിച്ച്‌ നടി മുക്ത

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ലോക് ഡൗണ്‍ കാലത്ത് കെട്ടിയേന്‍ തനിക്ക് വേണ്ടി ചെയ്ത കാര്യത്തെ കുറിച്ച്‌ പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഈ പോസ്റ്റും വാര്‍ത്തകളില്‍ നിറയുകയാണ്.ഭര്‍ത്താവിനൊപ്പം മുക്ത ഗായിക റിമി ടോമിയും മുക്തയും നാത്തൂന്മാരാണ്. റിമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. അതിനാല്‍ തന്നെ ഈ താരദമ്ബതികളെ കുറിച്ചുള്ള വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആരാധകര്‍ക്കും പ്രത്യേക താല്‍പര്യമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും കുടുംബ ജീവിതം ആസ്വദിക്കുകയാണ് മുക്ത. മകള്‍…

രാത്രി ഉറങ്ങാന്‍ കിടന്ന യുവതി രാവിലെ കട്ടിലില്‍ മരിച്ച നിലയില്‍; സംഭവം കുട്ടനാട്ടില്‍

കുട്ടനാട് : യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവാലം പുത്തന്‍പറമ്ബില്‍ ഇല്ലിക്കളം പി.ജെ.ജോസഫിന്റെയും ഗ്രേസമ്മയുടെയും മകള്‍ ജീന ജോസഫ് (26) ആണു മരിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കമ്ബനിയില്‍ ജീവനക്കാരിയാണ്. ലോക്ഡൗണ്‍ കാരണം വീട്ടിലായിരുന്ന ജീനയ്ക്ക് ഹൈദരാബാദ് യൂണിറ്റിലേക്കു മാറണമെന്ന അറിയിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി കിടപ്പുമുറിയിലേക്കു പോയ യുവതി ഇന്നലെ രാവിലെ 8 മണിയായിട്ടും കതകു തുറക്കാതിരുന്നതോടെ ബന്ധുക്കള്‍ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്. സഹോദരങ്ങള്‍: ജിബിന്‍ ജോസഫ്, ജിത്തു ജോസഫ്.

കോവിഡ് 19: യു.എ.ഇയില്‍ 500 ലേറെ പുതിയ കേസുകളും എട്ട് മരണവും

അബുദാബി • യു.എ.ഇയില്‍ 502 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. 213 പേര്‍ക്ക് രോഗം ഭേദമായി. എട്ടുപേര്‍ മരണപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 16,240 ആയി. ഇതുവരെ 3,572 പേര്‍ക്ക് രോഗം ഭേദമായി. 165 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. പുതിയ 33,000 കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. കോവിഡില്‍ നിന്നുള്ള രോഗമുക്തി വര്‍ദ്ധനവിനാണ് മെയ് മാസംസാക്ഷ്യം വഹിച്ചത്. രോഗമുക്തി ശരാശരി ഈ മാസം 150 കേസുകളാണ്, മുന്‍ മാസങ്ങളില്‍ ശരാശരി ഭേദപ്പെടല്‍ 100 ആയിരുന്നു. അതേസമയം, മാളുകള്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മുതിര്‍ന്ന പൗരന്മാരും കുട്ടികളും വീട്ടില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഷോപ്പിംഗ് മാളുകള്‍, സഹകരണ…

“ഐ.പി.എല്ലും പി.എസ്.എല്ലും വിദേശ ബാറ്റ്സ്മാന്‍മാരെ സ്പിന്നിനെ കളിക്കുന്ന താരങ്ങളാക്കി”

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെയും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെയും വരവോടെ വിദേശ ബാറ്റ്സ്മാന്‍മാര്‍ എല്ലാം സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കുന്ന താരങ്ങളായെന്ന് മുന്‍ പാകിസ്ഥാന്‍ സ്പിന്‍ ബൗളര്‍ മുഷ്‌താഖ്‌ അഹമ്മദ്. ടെസ്റ്റ് ക്രിക്കറ്റിനും നിശ്ചിത ഓവര്‍ ക്രിക്കറ്റിനും വ്യതസ്ത സ്പിന്നര്‍മാരാണ് നല്ലതെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു. അശ്വിന്‍, യാസിര്‍ ഷാ, നാഥാന്‍ ലിയോണ്‍ എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബൗളര്‍മാര്‍ ആണെന്നും എന്നാല്‍ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിയാത്തത് അവരുടെ ബൗളിങ്ങില്‍ വ്യത്യസ്ത ഇല്ലാത്തതുകൊണ്ടാണെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാരായ ചഹാലും കുല്‍ദീപ് യാദവും ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുണ്ടെന്നും അത് ബൗളിങ്ങില്‍ അവര്‍ കൊണ്ട് വരുന്ന വ്യത്യസ്ത കൊണ്ടാണെന്നും മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ പിച്ചുകള്‍ മികച്ചതാവുകയും ബൗളിങ്ങില്‍ വ്യത്യസ്ത കൊണ്ട് വരാന്‍ കഴിയുകയും ചെയ്തില്ലെങ്കില്‍ ടീമില്‍…

ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗത്തിലെ 500ഓളം പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നിയോഗിച്ച സുരക്ഷാ സേനയിലെ 500ഓളം ജവാന്‍മാര്‍ക്ക് കോവിഡ്. അര്‍ധ സൈനിക വിഭാഗത്തിെന്‍റ വിവിധ യൂനിറ്റുകളില്‍പെട്ടവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ്, നോര്‍ത്ത് ജില്ലകളിലാണ് ഭൂരിഭാഗം കോവിഡ് കേസുകളുമുള്ളത്. രോഗ വ്യാപനം തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി മുഴുവന്‍ യൂനിറ്റുകളിലും പ്രത്യേകം സെല്ലുകള്‍ രൂപവത്ക്കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ബി.എസ്.എഫിലാണ്. 195 ബി.എസ്.എഫ് ജവാന്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേരും ഡല്‍ഹിയുമായി ബന്ധപ്പെട്ടവരാണ്. കോവിഡ് ബാധിച്ച രണ്ട് ബി.എസ്.എഫ് സൈനികള്‍ വ്യാഴാഴ്ച മരിച്ചിരുന്നു. 191 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ക്രമസമാധാനപാലനത്തിനായി ഡല്‍ഹി പൊലീസിനൊപ്പം വിന്യസിച്ചിരുന്നതിനാല്‍ ഇതില്‍ 130 പേരും ഡല്‍ഹിയുമായി ബന്ധപ്പെട്ടവരാണെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. ക്വാറന്‍റീനിലുള്ള ജവാന്‍മാരുടെ ആരോഗ്യനില ബി.എസ്.എഫിെന്‍റ േകാവിഡ് സെല്‍ നിരീക്ഷിച്ചു വരികയാണ്. സി.ആര്‍.പി.എഫിലും കോവിഡ് ബാധിതര്‍ കുറവല്ല. ഇതുവരെ 159 പേര്‍ക്കാണ് സേനയില്‍…