എറണാകുളത്തും കലക്ടര്‍ പണം നിരസിച്ചു: ആലപ്പുഴയില്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധം

എറണാകുളം:ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും അതിഥി തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ജില്ലാ ഭരണകൂടത്തിന് നല്‍കാന്‍ ഉദ്ദേശിച്ച പണം കലക്ടര്‍ നിരസിച്ചു.ഡിസിസി ജില്ലാ പ്രസിഡന്റ് ടിജെ വിനോദാണ് അതിഥി തൊഴിലാളികളുടെ യാത്രയ്ക്കുള്ള പണവുമായി എറണാകുളം കലക്ടറേറ്റില്‍ എത്തിയത്. അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള യാത്രാക്കൂലി ഏറ്റെടുക്കാമെന്ന ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാഗ്ദാനമാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ എം.അഞ്ചന നിരസിച്ചത്.തൊഴിലാളികളെ മടക്കി അയക്കുന്നതിനായി 10 ലക്ഷം രൂപയാണ് ഡി.സി.സി വാഗ്ദാനം ചെയ്തത്. തുക സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്ന് വ്യക്തമാക്കിയാണ് ജില്ലാ കലക്ടര്‍മാര്‍ പണം നിരസിച്ചത്.ഡിസിസി നല്‍കിയ പത്തുലക്ഷം രൂപ ജില്ലാകലക്ടര്‍ നിരസിച്ചതില്‍ പ്രതിഷേധിച്ച്‌ ഡിസിസി പ്രസിഡന്റ് എം.ലിജുവും ഷാനിമോള്‍ ഉസ്മാനും ആലപ്പുഴ കലക്‌ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

52000 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ വൈറല്‍; വെട്ടിലായി വാങ്ങിയയാളും വിറ്റയാളും

ബംഗളുരു: 52000 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വാങ്ങിയ ആളും വിറ്റ ആളും വെട്ടിലായി. കര്‍ണാടക അടക്കം ചില സംസ്ഥാനങ്ങളിലെ മദ്യശാലകള്‍ ഇന്നലെ തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് 52800 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബംഗളുരു സൗത്തിലെ വാനില സ്പിരിറ്റ് സോണ്‍ എന്ന മദ്യവില്‍പ്പന ശാലയില്‍ നിന്ന് വിറ്റ മദ്യത്തിന്റെ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ മദ്യം വിറ്റയാള്‍ക്കെതിരെയും വാങ്ങിയ ആള്‍ക്കെതിരെയും പോലീസ് കേസെടുത്തു. നിയമപരമായി ഒരു ദിവസം 2.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമോ 18 ലിറ്റര്‍ ബിയറോ മാത്രമേ ഒരു വ്യക്തിക്ക വാങ്ങാനാകൂ. എന്നാല്‍ നിയമം മറികടന്ന് 13.5 ലിറ്റര്‍ വിദേശ മദ്യവും 35 ലിറ്റര്‍ ബിയറുമാണ് ഈ വ്യക്തിക്ക് വിറ്റത്. ഇതേതുടര്‍ന്നാണ് എക്‌സൈസ് കേസെടുത്തത്. മദ്യത്തിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ്…

ഇറാനില്‍ കോവിഡ് മരണസംഖ്യ 6,277 ആയി

ടെഹ്റാന്‍: ഇറാനില്‍ കോവിഡ് മരണസംഖ്യ 6,277 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത് 74 പേരാണ്. 1,223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 98,647 പേരാണ് ആകെ വൈറസ് ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കിയാനൗഷ് ജഹാന്‍പൂര്‍ പറഞ്ഞു. അതേസമയം, ഏപ്രില്‍ പകുതി മുതല്‍ രാജ്യത്ത് ദിവസേനയുള്ള മരണസംഖ്യ 100 ല്‍ താഴെയാണെന്നും കിയാനൗഷ് പറഞ്ഞു. നിലവില്‍ 12,991 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 132 നഗരങ്ങളില്‍ ഉയര്‍ന്ന വൈറസ് ബാധയോ മരണസംഖ്യയോ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ഈ മേഖലയിലുള്ള പള്ളികള്‍ തുറക്കുമെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പള്ളികള്‍ തുറക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുക, കയ്യുറകളും മാസ്കുകളും ധരിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പള്ളികള്‍ക്ക് പുറമെ…

അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളെ കടത്തിവിട്ടു തുടങ്ങി

തിരുവനന്തപുരം: കളിയിക്കാവിളയിലെ ചെക്പോസ്റ്റില്‍ തമിഴ്നാട് പൊലീസ് തടഞ്ഞ മലയാളികളെ കടത്തിവിട്ടു തുടങ്ങി. ഇവര്‍ക്ക് തമിഴ്നാട് നല്‍കുന്ന പാസ് കൈവശം ഇല്ല എന്ന കാരണം പറഞ്ഞായിരുന്നു പോലീസ് ഇവരെ തടഞ്ഞത്.നോര്‍ക്കയുടെ പാസ് കാണിച്ചെങ്കിലും ഇതുപോരെന്നായിരുന്നു തമിഴ്നാട് പൊലീസിന്റെ നിലപാട്. ഒടുവില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നാഗര്‍കോവില്‍ കളക്ടറുമായി ബന്ധപ്പെട്ടശേഷം നാഗര്‍കോവില്‍ കളക്ടര്‍ അനുവദിക്കുകയാണെങ്കില്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാം എന്നായിരുന്നു തമിഴ്നാട് പൊലീസിന്റെ നേരത്തേയുള്ള നിലപാട്. കന്യാകുമാരി, നാഗര്‍കോവില്‍, തോവാള പ്രദേശങ്ങളില്‍ നിന്നാണ് പതിനഞ്ചുവാഹനങ്ങളിലായി മുപ്പതു മലയാളികള്‍ കേരളത്തിലേക്ക് പുറപ്പെട്ടത്.

ഓര്‍ഡിനന്‍സ് നിയമാനുസൃതം; ശമ്ബളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ്; സര്‍ക്കാരിന്റെ ലക്ഷ്യം സുവ്യക്തമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. ശമ്ബള ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല. ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശമ്ബള ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ ലക്ഷ്യം സുവ്യക്തമാണ്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ശമ്ബളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നത്. നിശ്ചിതസമയത്തിന് ശേഷം തുക തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ സമീപകാലത്ത് നേരിടാത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ കോടതി ഇടപെടുന്നില്ല. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി നിരാകരിച്ചു. ജീവനക്കാരുടെ ശമ്ബളം പിടിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഓര്‍ഡിനന്‍സിന് നിയമസാധുതയുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഇത്തരം ഓര്‍ഡിനന്‍സ് ഇറക്കാം. ഏപ്രില്‍ മാസത്തിലെ ശമ്ബളത്തില്‍ നിന്നും ആറുദിവസത്തെ തുക പിടിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടായാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അഡ്വക്കേറ്റ്…

വര്‍ക്ക്ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്ക് പ്രവര്‍ത്തനാനുമതി

തിരുവനതപുരം : സംസ്ഥാനത്ത് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്കും (കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ) പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണ്ടതില്ല. ഞായറാഴ്ച സമ്ബൂര്‍ണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റംസാന്‍ കാലമായതിനാല്‍ ഭക്ഷണം പാഴ്സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്കുശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ നിരത്തുകള്‍ അടച്ചിടില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ കര്‍ക്കശമായ നിയന്ത്രണം പാലിക്കുമ്ബോള്‍ ഗ്രീന്‍-ഓറഞ്ച്-റെഡ് സോണുകളില്‍ നിബന്ധനകള്‍ക്കു വിധേയമായി വാഹനഗതാഗതം അനുവദിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; നാല് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം.ആക്രമണത്തില്‍ നാല് ജവാന്മാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റു.കശ്മീരിലെ ബ​ദ്​​ഗാമിലാണ് ഇന്ന് ജവാന്മാര്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം രണ്ടിടത്ത് ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ന് ബദ്​ഗാമില്‍ നിന്ന് വീണ്ടും ഭീകരാക്രമണ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബുദ്ഗാമില്‍ പവര്‍ സ്റ്റേഷന് കാവല്‍ നിന്ന സിഐഎസ്‌എഫ് ജവാന്‍മാര്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ ഹന്ദ്വാരയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.ലോകം കൊറോണയ്‌ക്കെതിരെ പോരാടുമ്ബോഴും കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.

ശക്തമായ കാറ്റ് വീശാന്‍ സാധ്യത, വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ, കര്‍ശനമായി ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. എട്ടാം തീയതി ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയിലായിരിക്കും കാറ്റ് വീശുകയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ശക്തമായ ഇടിമിന്നല്‍ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍…

ഐ.ഐ.ടി- ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍; നീറ്റ്​ 26ന്​

ന്യൂഡല്‍ഹി: ഐ.ഐ.ടി- ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ18, 20, 21, 22, 23 തീയതികളിലും നീറ്റ്​ പരീക്ഷ ജൂലൈ 26നും നടക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ്​ പൊഖ്രിയാല്‍ അറിയിച്ചതാണിക്കാര്യം. ജെ.ഇ.ഇ അഡ്വാന്‍സ്​ പരീക്ഷ ആഗസ്​റ്റില്‍ നടക്കും. തീയതി പിന്നീട്​ പ്രഖ്യാപിക്കും. സി.ബി.എസ്​.ഇ പത്ത്​, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷ സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ആലപ്പുഴയില്‍ നിന്നും ബിഹാറിലേക്കുള്ള ട്രെയിന്‍ ഉച്ചയ്ക്ക് പുറപ്പെടും; പണം അതിഥി തൊഴിലാളി നല്‍കണം; ഇന്ന് സ്വദേശത്തേക്ക് പുറപ്പെടുന്നത് 1140 തൊഴിലാളികള്‍

ആലപ്പുഴ : ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്കുള്ള നോണ്‍ സ്റ്റോപ് ട്രെയിന്‍ അതിഥി തൊഴിലാളികളുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം പുറപ്പെടും. 1140 തൊഴിലാളികളാണ് ഇന്ന് സ്വദേശത്തേക്ക് പുറപ്പെടുന്നത്. അതേസമയം, ട്രെയിന്‍ ടിക്കറ്റിനുള്ള പണം തൊഴിലാളികള്‍ തന്നെ നല്‍കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്വദേശത്തേക്ക് മടങ്ങുന്നതിനായി മാവേലിക്കര, അമ്ബലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികളെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ പുറപ്പെട്ടു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം, ടിക്കറ്റ് നിരക്കായ 930 രൂപ തൊഴിലാളികള്‍ തന്നെ നല്‍കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റ് ചാര്‍ജ് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം രൂപ നല്‍കാമെന്ന് ആലപ്പുഴ ഡിസിസി അറിയിച്ചു. എന്നാല്‍, ഈ തുക വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി ഇല്ലെന്ന് ജില്ലാ കളക്ടര്‍ മറുപടി നല്‍കി. കഴിഞ്ഞ ദിവസം, കേരളത്തില്‍ നിന്നും…