മഹാരാഷ്ട്രയില്‍ ചികിത്സ കിട്ടാതെ മഞ്ചേശ്വരം സ്വദേശി മരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ ചികിത്സ ലഭിക്കാതെ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രാണയാണ് മരിച്ചത്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹം ചികിത്സ തേടി ആശുപത്രിയിലെത്തിയത്. രണ്ട് മണിക്കൂറോളം മുംബൈ യിലെ അഞ്ചിലേറെ ആശുപത്രികളിലാണ് ഇദ്ദേഹം ചികിത്സക്കായി കയറിയിറങ്ങിയത്. എന്നാല്‍ ഒരു ആശുപത്രിയില്‍ നിന്നും പോലും ഇദ്ദേഹത്തിന് ചികിത്സ ലഭിച്ചില്ല. ഇതിന് മുന്‍പും മുംബൈയില്‍ നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ചികിത്സ കിട്ടാതെ ഒരു വീട്ടമ്മയാണ് മരിച്ചത്.

കേരളത്തില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കില്ല, ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടം ആരംഭിക്കുന്ന മെയ് നാലുമുതലും മദ്യക്കടകള്‍ തത്കാലം തുറക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ബിവറേജസുകളില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം ഗ്രീന്‍, ഓറഞ്ചു സോണുകളില്‍ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കി. ഇന്നലെയാണ് കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ ഗ്രീന്‍, ഓറഞ്ചു സോണുകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അവിടത്തെ സ്ഥിതിവിശേഷങ്ങള്‍ അനുസരിച്ച്‌ തീരുമാനം എടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതല തല യോഗത്തിലാണ് തീരുമാനം. ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍…

ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ ഇളവുകള്‍ എന്തൊക്കെ?തീരുമാനം ജില്ലകളുടെ സാഹചര്യം പരിഗണിച്ച്‌ , മദ്യശാലകള്‍ തല്‍ക്കാലം തുറക്കില്ല

തിരുവനന്തപുരം: ലോക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ ഇളവുകള്‍ ജില്ലകളുടെ സാഹചര്യം പരിഗണിച്ച്‌ തീരുമാനിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതലയോഗത്തിലാണ് തീരുമാനം. മദ്യശാലകളും തല്‍ക്കാലം തുറക്കില്ല. അനിയന്ത്രിതമായ തിരക്കുണ്ടാവുമെന്ന് പരിഗണിച്ചാണ് തീരുമാനം . നേരത്തേ മദ്യശാലകളും ബാറുകളും ഉടന്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രിയും വ്യക്തമാക്കിയിരുന്നു.

കൊവിഡ് 19; രാജസ്ഥാനില്‍ പുതുതായി 12 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 2678 ആയി

ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ന് പുതുതായി 12 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2678 ആയി ഉയര്‍ന്നു. ഇന്ന് മൂന്ന് മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 65 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 1116 പേര്‍ രോഗമുക്തി നേടി. രാജസ്ഥാന്‍ ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 37000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,293 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 37,336 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂനിടെ രാജ്യത്ത് 71 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1218 ആയി. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതുവരെ…

ഗള്‍ഫില്‍ 19 മരണം കൂടി; കോവിഡ് കേസുകള്‍ വര്‍ധിച്ചു

മനാമ> ഗള്ഫില് കൊറോണവൈറസ് കേസുകള് 61,224 ആയി ഉയര്ന്നു. ഇതില് 341 പേര് മരിച്ചു. ആറു ഗള്ഫ് രാജ്യങ്ങളിലായി വെള്ളിയാഴ്ച 3,369 പേര്ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 19 പേര്ക്ക് മരിക്കുകയും ചെയ്തു. സൗദിയില് കൊറോണവൈറസ് കേസുകള് ഇരുപതിനായിരത്തിനും യുഎഇയിലും ഖത്തറിലും പതിനായിരത്തിനും മുകളിലാണ്. സൗദിയിലും യുഎഇയിലും മരണ നിരക്ക് നൂറു കടന്നു. ഇതുവരെ 11,183 പേര്ക്ക് രോഗം ഭേദമായി.കോവിഡ് ബാധിച്ച്‌ അബൂദബിയില് വെള്ളിയാഴ്ച രണ്ട് മലയാളികള്കൂടി മരിച്ചതായി സ്ഥിരീകരിച്ചു. തിരൂര് മുത്തൂര് സ്വദേശി പാലപ്പെട്ടി മുസ്തഫ (62), പത്തനംതിട്ട ഇടപ്പുരയില് ഇടപ്പരിയാരം ഇലന്തൂര് പ്രകാശ് കൃഷ്ണന്(55) എന്നിവരാണ് മരിച്ചത്. സൗദിയില് ഏഴു മരണം സൗദിയില് വെള്ളിയാഴ്ച ഏഴ് പേര് മരിച്ചതോടെ ആകെ മരണം 169 ആയി. 1,344 പേര്ക്ക് പുതതായി രോഗം സ്ഥിരീകരിച്ചു. ഇതില് 1,115 പേരും പ്രവാസികള്. ഇതുവരെ രോഗം സ്ഥിരീകരിച്ചവര് 24,097. ഇതില്…

അതിഥി തൊഴിലാളികളുമായി ഇന്നും കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ശനിയാഴ്ച യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിന്‍. ഉച്ചക്ക് രണ്ട് മണിക്ക് ഈ ട്രെയിന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച്‌ വിവിധ സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സ്‌പെഷ്യല്‍ നോണ്‍ സ്റ്റോപ് ട്രയിനുകള്‍ അനുവദിച്ചിരിക്കുന്നത്. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച്‌ കര്‍ശന സുരക്ഷയോടെയാണ് യാത്ര.അതിഥി തൊഴിലാളികളുമായി ഒഡീഷയിലെ ഭുവനേശ്വറിലേക്കുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു.ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു ട്രെയിന്‍.

ഡല്‍ഹി ബറ്റാലിയനില്‍ 68 ജവാന്മാര്‍ക്ക് കോവിഡ്; ഇതുവരെ 127 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സിആര്‍പിഎഫ്

ന്യൂഡല്‍ഹി: ഡല്‍ഹിയെ ആശങ്കയിലാക്കി കൂടുതല്‍ ജവാന്മാര്‍ക്ക് കോവിഡ്. കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ബറ്റാലിയന്റെ ക്യാമ്ബില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് സിആര്‍പിഎഫ് വ്യക്തമാക്കി. ഇതോടെ ഡല്‍ഹിയിലെ ബറ്റാലിയനില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 122 ആയി. രാജ്യത്ത് ഒട്ടാകെ 127 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായതായും സിആര്‍പിഎഫ് വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇതുവരെ 3738 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 223 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തി. 1167 പേരാണ് രോഗമുക്തി നേടിയത്. 61 പേര്‍ മരണത്തിന് കീഴടങ്ങിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2293 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം. ഈ സമയപരിധിയില്‍ 71 പേരാണ് മരണത്തിന് കീഴടങ്ങിയത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട്…

ആനയും ആര്‍പ്പുവിളികളുമില്ല; ലോക്ക് ഡൗണിനിടെ തൃശൂര്‍ പൂരം ഇന്ന്

തൃശൂര്‍: കൊറോണ നിയന്ത്രണം നിലനില്‍ക്കുന്നതോടെ ആനയും ആളുകളും അരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് ഇന്ന് നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആളുകളെ പൂര്‍ണമായും ഒഴിവാക്കും. ചരിത്രത്തില്‍ ആദ്യമായാണ് ചടങ്ങ് പോലുമില്ലാതെ പൂരം പൂര്‍ണമായും ഒഴിവാക്കുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. തിരുവമ്ബാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രത്തങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ പൂരം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചപ്പോള്‍ എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. കൊടിയേറ്റം സാധാരണ പോലെ നടത്താന്‍ ദേവസ്വം പിന്നീട് തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ അഞ്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്. എഴുന്നള്ളിപ്പ് ഒരാനപ്പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ് വിഭാഗം കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തോട് അനുമതി തേടിയിരുന്നു. എന്നാല്‍ എഴുന്നള്ളിപ്പും ആനയും മേളവും ഉണ്ടായാല്‍ ജനങ്ങള്‍ കൂട്ടത്തോടെയെത്തുമെന്ന…

രാജ്യത്ത് കോവിഡ് ബാധിതര്‍ 37000 കടന്നു, മരണസംഖ്യ 1218; 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് കൊറോണ, ഇത്രയും കേസുകള്‍ ഇതാദ്യം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം. ഈ സമയപരിധിയില്‍ 71 പേരാണ് മരണത്തിന് കീഴടങ്ങിയത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 37336 ആയി. 26167 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 9950 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 1218 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. 11506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തും ഡല്‍ഹിയുമാണ് തൊട്ടുപിന്നില്‍. 4721, 3738 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതര്‍. മധ്യപ്രദേശില്‍ 2719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ലോക് ഡൗണ്‍ കാലത്ത് ഇതരസംസ്ഥാനത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ശ്രമിക് തീവണ്ടികള്‍ ഓടും; സ്‌റ്റേഷനില്‍ ആര്‍ക്കും ടിക്കറ്റ് നല്‍കില്ല; യാത്രാനുമതി നല്‍കുക സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രം; കേരളത്തിനും കിട്ടും കൂടുതല്‍ ശ്രമിക് തീവണ്ടികള്‍; സാമൂഹിക അകലമെന്ന മാനദണ്ഡം കിറുകൃത്യമായി പാലിച്ച്‌ അതിഥി തൊഴിലാളികള്‍ക്ക് ഇനി നാട്ടിലേക്ക് മടങ്ങാം

ന്യൂഡല്‍ഹി: കൊറോണയില്‍ അന്യ സംസ്ഥാനത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ തീവണ്ടികള്‍ വരും ദിവസങ്ങലില്‍ ഓടും. ശ്രമിക് എന്ന പേരിലെ നോണ്‍ സ്‌റ്റോപ് സര്‍വ്വീസുകള്‍ മെയ്‌ 17 വരെ സര്‍വ്വീസ് നടത്തുമെന്നാണ് സൂചന. എല്ലാ മേഖലയേയും ബന്ധിപ്പിക്കുന്ന തരത്തില്‍ സര്‍വ്വീസുകളുണ്ടാകും. നിലവില്‍ ആറ് ശ്രമിക് തീവണ്ടികളാണ് ഇന്നലെ വരെ ഓടിച്ചത്. വരും ദിവസങ്ങളില്‍ എണ്ണം കൂട്ടും. ഒരു പാടു പേരെ കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് ലോക് ഡൗണ്‍ കാലത്ത് തീവണ്ടികള്‍ ഓടിക്കാനുള്ള കേന്ദ്ര തീരുമാനം. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം പരിഗണിച്ച്‌ മാത്രമാകും ഇത്തരത്തിലുള്ള തീവണ്ടികള്‍ ഓടിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും യാത്ര. 20-മുതല്‍ 24 കോച്ചുകള്‍ വരെ തീവണ്ടിയിലുണ്ടാകും. 72 യാത്രക്കാര്‍ക്ക് പോകാന്‍ കഴിയുന്ന സ്ലീപ്പര്‍ കോച്ചുകളില്‍ 54 പേര്‍ക്ക് പോകാം. എല്ലാ സംസ്ഥാനങ്ങളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനങ്ങളില്‍ എത്താനും…