കോഴിക്കോട് അഴിയൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം ആണ് മരിച്ചത്. 62 വയസ്സായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാള്‍ കോവിഡ് നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം ആശുപത്രി അധികൃതരെ അറിയിച്ചില്ലെന്നാണ് ആരോപണം. അതിനാല്‍ മരിച്ചയാളുടെ കോവിഡ് പരിശോധന ഫലം പുറത്തുവരുന്നതുവരെ ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. ഈ മാസം 17 നാണ് ഹാഷിം ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം കോവിഡ് കെയര്‍ സെന്‍ററില്‍…
Month: May 2020
സൂരജിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല! ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തട്ടാനും സൂരജ് ശ്രമിച്ചതായി വിവരം; സൂരജിന്റെ സാമ്ബത്തിക തട്ടിപ്പ് വിവരങ്ങള്‍ പുറത്ത്
കൊല്ലം : ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഭര്‍ത്താവ് സൂരജ് നടത്തിയ സാന്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. സൂരജ് ഉത്രയുടെ പേരില്‍ വന്‍തുകയ്ക്ക് എല്‍ഐസിയില്‍നിന്ന് ഇന്‍ഷ്വറന്‍സ് പോളിസി എടുത്തായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍പറഞ്ഞു. വരുംദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. സൂരജിന്റെ സാന്പത്തിക ഇടപാട് അന്വേഷിക്കുന്നതിനിടയാണ് ഇന്‍ഷ്വറന്‍സ് സംബന്ധിച്ച കാര്യം സൂരജ് വെളിപ്പെടുത്തിയതെന്നാണ് സൂചന. ഇന്ന് സൂരജിന്റെ ഓഫീസിലെ ചില സുഹൃത്തുക്കളുടെ മൊഴികള്‍ കൂടി രേഖപ്പെടുത്തും. ഇന്നലെ ഉത്രയുടെ വീട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥന് എ അശോകന്റെ നേതൃത്വത്തില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം പരിശോധനകള്‍ക്കും തെളിവുകള്‍ ശേഖരിക്കുന്നതിനും പുറമേ സഹോദരന് അടക്കമുള്ളവരില്‍ നിന്നും കൂടുതല്‍ മൊഴിയും രേഖപ്പെടുത്തി.് സൂരജിന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി…
പാക്കിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ മനഃപൂര്‍വം തോറ്റു; ശീതയുദ്ധത്തില്‍ മറുപടിയുമായി സ്റ്റോക്‌സ്
ണ്ടന്‍: 2019 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയെ സംബന്ധിച്ചിടുത്തോളം അത്ര രസമുള്ള ഓര്‍മയല്ല. സെമി ഫെെനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. എന്നാല്‍, ചിരവെെരികളായ പാക്കിസ്ഥാനെ സെമിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോറ്റു എന്ന ആരോപണം അന്ന് ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്‌തിരുന്നു. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് 2019 ലോകകപ്പിലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നോക്കൗട്ട് മത്സരം. ഇതു തന്നെയല്ലേ ക്രിക്കറ്റിന്റെ ‘ആത്മാവ്’; കോഹ്‌ലിക്ക് കയ്യടിച്ച് ഐസിസിയും ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെ ‘ഓണ്‍ ഫയര്‍’ എന്ന പുസ്‌തകമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ വിഷയം. ഇംഗ്ലണ്ട് കിരീടം നേടിയ 2019 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളുടെയും വിശകലനം അടങ്ങുന്നതാണ് പുസ്‌തകം. പുസ്‌തകത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന നോക്കൗട്ട് മത്സരത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി മുന്‍ പാക് ബൗളര്‍ സിക്കന്തര്‍…
ബെവ് ക്യു ആപ്പിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു; പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ റീ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതിയെന്ന് കമ്ബനി
ബീവറേജസ് കോര്‍പറേഷന്‍ പുറത്തിറക്കിയ ബെവ് ക്യു ആപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതായി ഫെയര്‍ കോഡ് ടെക്‌നോളജീസ് അധികൃതര്‍ അറിയിച്ചെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടിപി ലഭിക്കുന്നതിലെ കാലതാമസം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് പരിഹരിച്ചത്. ഏതെങ്കിലും ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആപ് റീഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകുമെന്നാണ് കമ്ബനി അധികൃതര്‍ അറിയിച്ചത്. ഇന്ന് ഒമ്ബത് മണിവരെ ബുക്കിംഗ് സാധാരണ നിലയില്‍ നടന്നു. ബാറുകളിലും ബവ്കൊ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‍ലറ്റുകളില്‍ വില്‍പന സുഗമമായാണ് പുരോഗമിക്കുന്നത്. പരമാവധി സമീപ പ്രദേശത്തുള്ള മദ്യവില്‍പ്പനശാലയില്‍ തന്നെ ടോക്കണ്‍ നല്‍കുന്ന രീതിയിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നത്. . 20 കിലോമീറ്റര്‍ ദൂരെ വരെയുള്ള ഔട്‍ലറ്റുകളിലെ ടോക്കണ്‍ ലഭിച്ചതായുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പിന്‍കോഡിന്റെ 20 കിലോമീറ്റര്‍ ചുറ്റളവ് കണക്കാക്കി ടോക്കണ്‍ നല്‍കുക എന്നത് ബിവറേജസ് കോര്‍പറേഷന്റെ തീരുമാനമാണ്. എല്ലാ ഔട്ട്ലെറ്റുകളിലും ഉപഭോക്താവിനെ ലഭിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്നും കമ്ബനി വ്യക്തമാക്കി. പതിനാല് ലക്ഷം പേരാണ്…
സിനിമയിലെ അന്ത്യരംഗങ്ങള്‍ അറംപറ്റി: കൊല്ലത്ത് അപകടത്തില്‍ മരിച്ച യുവനടന്റെ വിലാപ യാത്രയും അദ്ദേഹം നായകനായ സിനിമയിലെ പോലെ തന്നെ
കൊല്ലം: സിനിമയില്‍ അഭിനയിച്ചു തീര്‍ത്ത രംഗങ്ങള്‍ ജീവിതത്തിന്റെ ക്ലൈമാക്‌സില്‍ ആവര്‍ത്തിച്ച് ഗോഡ്‌ഫ്രെ മടങ്ങി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഓര്‍ത്തുവയ്ക്കാന്‍ ആ ജീവിതം മാത്രമല്ല, അറംപറ്റിയ ആ രംഗങ്ങളും ബാക്കി. യുവനടന്‍ ഗോഡ്ഫ്രേ വാഹനാപകടത്തില്‍ മരിച്ച സാഹചര്യങ്ങള്‍ക്ക് അദ്ദേഹം നായകനായ സിനിമയുമായി സാമ്യം.. കൊല്ലം നീരാവില്‍ ജംക്ഷന് സമീപം നടന്ന ബൈക്ക് അപകടത്തിലാണ് ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ റിട്ട. എസ്‌ഐ ജോണ്‍ റൊഡ്രിഗ്‌സിന്റെയും ഫിലുവിന്റെയും മകന്‍ ഗോഡ്‌ഫ്രേ(37) മരിച്ചത്. ദി ലവേഴ്‌സ് എന്ന സിനിമയില്‍ റൂബിദാസ് എന്ന പേരില്‍ നായകനായി അഭിനയിച്ചിരുന്നു ഗോഡ്‌ഫ്രേ. നാല് വര്‍ഷം മുൻപ് സുഹൃത്ത് ഷൈജുവുമായി ചേര്‍ന്ന് നിര്‍മിച്ച ദ് ലവേഴ്സ് എന്ന സിനിമയിലെ ക്ലൈമാക്സ് പോലെയായിരുന്നു ഗോഡ്ഫ്രേയുടെയും അന്ത്യം. ആംബുലന്‍സിലെ വിലാപയാത്രയും അതേപോലെ തന്നെയായി. ഗോഡ്ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്നതായിരുന്നു സിനിമയിലെ അപകടരംഗം. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലന്‍സ്…
‘എത്രയോ അനാഥ ജീവിതങ്ങള്‍ക്ക് കിടപ്പാടം വെച്ച് നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി, ഒരിക്കല്‍ പോലും സ്വന്തം പ്രതിഛായ വര്‍ദ്ധനക്കായി സുരേഷ് ഗോപി ഇത് പോലുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല : ഇന്നീ നടന്‍ അമ്മ എന്ന സംഘടനയില്‍ ഇല്ല ‘ കാരണം വെളിപ്പെടുത്തി ആലപ്പി അഷറഫ്
നടന്‍ സുരേഷ് ഗോപി എന്താണ് ‘അമ്മ സംഘടനയില്‍ ഇല്ലാതാവാന്‍ കാരണം എന്ന് വെളിപ്പെടുത്തി ആലപ്പി അഷറഫ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിര്‍ഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേര്‍ എന്നോടു് പലയുരു ആരാഞ്ഞിട്ടുണ്ടു്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്കു്വെക്കാം. ഭരത് അവര്‍ഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി ഞാനൊന്നും പറയെണ്ടതില്ലല്ലോ. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ഞാന്‍ വിശകലനം ചെയ്യുന്നില്ല. എന്നാല്‍ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല. ആ മനുഷ്യ സ്നേഹിയുടെ സ്നേഹലാളനകള്‍ ജീവിതയാതനകളുടെ ചരിത്രമുള്ളവര്‍ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്. സ്വന്തം പോക്കറ്റില്‍ സ്പര്‍ശിക്കാത്ത ഉപദേശികളും വിമര്‍ശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ്…
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ; പെണ്‍കുട്ടി എന്തിന് മൊഴി മാറ്റി? ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു, പുനരന്വേഷണം നടത്തും
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് മേധാവിയാണ് ഉത്തരവിട്ടത്.പീഡനശ്രമത്തിനിടെയാണ് താന്‍ സ്വാമിയെ ആക്രമിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം പരായിതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് മൊഴിമാറ്റുകയും പരാതി പിന്‍വലിക്കുകയും ചെയ്തു. പരാതി പിന്‍വലിച്ചതിനെക്കുറിച്ചും അന്വേഷിക്കും. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിനായി ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കും. 2017 മെയ് 19 രാത്രിയാണ് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം നടന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബും പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ…
ഉത്ര കൊലക്കേസ്: സര്‍പ്പകോപമല്ലെന്ന് ആദ്യം അറിയിച്ചത് വാവാ സുരേഷ്, കേസിന് വഴിതിരിവായി
കൊല്ലം: സര്‍പ്പകോപമെന്ന നിലയില്‍ അന്ധവിശ്വാസത്തോടെ പ്രചരിച്ച ഉത്രയുടെ കൊലപാതകം അന്വേഷണ വഴിയിലേക്ക് എത്തിച്ചത് പാമ്ബ് പിടുത്തക്കാരന്‍ വാവ സുരേഷ്. അഞ്ചലില്‍ യുവതിയെ രണ്ടാമതും പാമ്ബ് കടിച്ചതും മരണപ്പെട്ടതും വാര്‍ത്തകളിലൂടെ അറിഞ്ഞ വാവാ സുരേഷിന് അന്നേ സംശയമുണ്ടായിരുന്നു. ഉത്രയുടെ ബന്ധുക്കളെ ബന്ധപ്പെട്ട് ഇത് സാധാരണ സംഭവമല്ലെന്നും പൊലീസില്‍ കേസ് കൊടുക്കണമെന്നും അറിയിച്ചതും വാവ സുരേഷാണ്. സുരേഷ് അഞ്ചലിലെ ഉത്രയുടെ വീട്ടിലുമെത്തി പാമ്ബ് കടന്നുവെന്ന് പറയുന്ന എല്ലാ സാഹചര്യങ്ങളും കളവാണെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്നലെ വാവ സുരേഷിനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി. മണിക്കൂറുകളോളം സുരേഷുമായി സംസാരിച്ച് പാമ്ബുകളുടെ ഓരോ രീതികളും മനസിലാക്കി. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്ബാണ്. എന്നാല്‍ മൂര്‍ഖന്‍ പാമ്ബിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ടാലും അത് രക്ഷപെടാനേ ശ്രമിക്കുകയുള്ളൂവെന്നും കടിയ്ക്കുന്നതിനുവേണ്ടി സൂരജ് മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നും വാവ സുരേഷ് മൊഴിനല്‍കി. കേസില്‍ സാക്ഷിപ്പട്ടികയിലും വാവ…
നിര്‍ബന്ധിത ക്വറന്റീന്‍ അവസാനിച്ചു; പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങുന്നു
ജോര്‍ദ്ദാനില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ ഏഴു ദിവസങ്ങളായി ഫോര്‍ട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റീന്‍ സെന്ററുകളിലായിരുന്നു. ആദ്യഘട്ട ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് താന്‍ വീട്ടിലേക്കു മടങ്ങുന്ന കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യആഴ്ചയിലെ ക്വാറന്റീന്‍ ദിനങ്ങള്‍. “എന്റെ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴുദിവസം ഹോം ക്വാറന്റീനിലേക്ക് പോവുകയാണ്. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും നന്നായി പരിശീലനം ലഭിച്ച ജീവനക്കാര്‍ക്കും പരിചരണത്തിനും നന്ദി. ഹോം ക്വാറന്റീനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റീനില്‍ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അര്‍ത്ഥം നിങ്ങളുടെ ക്വാറന്റീന്‍ കാലം കഴിഞ്ഞു എന്നല്ല. എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുള്ള ഒരാളും വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കുക,” പൃഥ്വി കുറിക്കുന്നു. മേയ് 22 നാണ് പൃഥ്വിയും…
സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറില്‍ നാല്‍പത് മുതല്‍ അന്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ഒഴികെ മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ രണ്ട് അണക്കെട്ടുകള്‍ രാവിലെ തുറക്കും. പാംബ്ല, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്നതും വരും ദിവസങ്ങളില്‍ മഴ ശക്തമാകാനുള്ള സാഹചര്യവും മുന്‍നിര്‍ത്തിയാണ് നടപടി. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.