ലോക്ക് ഡൗണ്‍: നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കും

പത്തനംതിട്ട: ജില്ലയില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകള്‍ അടപ്പിച്ചു ലൈസന്‍സ് റദ്ദാക്കുമെന്നു കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ സന്ദര്‍ശിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടയ്ക്കാത്ത എല്ലാ ഇടറോഡുകളും പൂര്‍ണമായും ഉടന്‍ അടയ്ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. പരിശോധനയുള്ള റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടും. പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന അതിര്‍ത്തികളിലെ നിലവിലുള്ള സംവിധാനം തുടരുമെന്നും കളക്ടര്‍ പറഞ്ഞു. പറക്കോട് ചന്തയിലേക്കുവരുന്ന ലോഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കും. ലോഡുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവറിനും ക്ലീനറിനും വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ചന്തയ്ക്കു സമീപംതന്നെ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ ആരോഗ്യ പരിശോധനയും ഇവിടെ ലഭ്യമാണ്. കോവിഡ് പ്രതിരോധം: ഇടുക്കിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ലോഡ് എടുക്കുന്നതിനായി വരുന്ന വാഹനങ്ങള്‍ക്ക് പാസുകള്‍…

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ തെരുവില്‍ കൂട്ടംകൂടി ; ചോദ്യം ചെയ്ത പൊലീസുകാരെ ആള്‍ക്കൂട്ടം ആക്രമിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഹൗറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ സാമൂഹിക അകലം പാലിക്കാതെ തെരുവില്‍ കൂട്ടംകൂടിയവരെ നിരീക്ഷിക്കാനെത്തിയെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. രണ്ട് പൊലീസുകാര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ടം ആക്രമിക്കുകയും കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തത്. ജനങ്ങളുടെ അക്രമത്തില്‍ നിന്നും അഭയംതേടി പൊലീസുകാര്‍ ഔട്ട്‌പോസ്റ്റില്‍ ഒളിച്ചെങ്കിലും ആളുകള്‍ പൊലീസ് ഔട്ട്‌പോസ്റ്റിനു നേരെ കല്ലെറിയുകയും രണ്ട് പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ലോക്ക്ഡൗണില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ് പശ്ചിമബംഗാള്‍.

കോഴിക്കോട് ജില്ല പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജം

കോഴിക്കോട്: മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ജില്ല സജ്ജമാണെന്ന് കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ആവശ്യമെങ്കില്‍ അവരെ താമസിപ്പിക്കേണ്ട കോവിഡ് കെയര്‍ സെന്‍ററുകള്‍ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്തവരെ ഇത്തരം കോവിഡ് കെയര്‍ സെന്‍ററുകളിലേക്കാണ് മാറ്റുകയെന്ന്, ജില്ലയിലെ എം.എല്‍.എമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കൂടിക്കാഴ്ചയില്‍ കലക്ടര്‍ അറിയിച്ചു. മറ്റ് സ്ഥലങ്ങളില്‍നിന്ന് മാംസത്തിനായി കാലികളെ കൊണ്ടുവരുന്നതിനും മാംസാവശിഷ്ടങ്ങള്‍ തിരിച്ചുകൊണ്ടുപോകുന്നതിനും തടസ്സങ്ങളുണ്ടാകില്ലെന്ന് കലക്ടര്‍ അറിയിച്ചു. ദുരന്ത നിവാരണം, കുടിവെള്ള വിതരണം, വരള്‍ച്ച ദുരിതാശ്വാസം, അഴുക്കുചാല്‍ നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. ഓടു വ്യവസായവുമായി ബന്ധപ്പെട്ട് ലൈസന്‍സുള്ളവര്‍ക്ക് കളിമണ്ണ് ശേഖരിക്കാന്‍ അനുമതിയുണ്ട്. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടി ഡി.എം.ഒ സ്വീകരിക്കും. കെ. ദാസന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ആംബുലന്‍സ് വാങ്ങാനുള്ള ഭരണാനുമതി ഉടന്‍ നല്‍കും. സര്‍ക്കാര്‍…

ഗുരുതര രോഗത്തിന് ചികിത്സ തേടി യുകെയിലെ കുട്ടികള്‍; ആശങ്കയോടെ ജനങ്ങള്‍

ലണ്ടന്‍; ഗുരുതര രോഗ ലക്ഷണങ്ങളോടെ യുകെയില്‍ കുട്ടികള്‍ ആശുപത്രിയിലെത്തുന്നതായി വിവരങ്ങള്‍, ശക്തമായ വയറുവേദനയോടൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങളും കുട്ടികളില്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇവര്‍ക്ക് ചിലരില്‍ കോവിഡ് ലക്ഷണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്, കുട്ടികളില്‍ കുറച്ച്‌ ദിവസങ്ങളായി കണ്ടുവരുന്ന ഗുരുതരമായ രോഗത്തെക്കുറിച്ച്‌ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി നാഷ്ണല്‍ ഹെല്‍ത്ത് സെക്യൂരിറ്റി മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ വ്യക്തമാക്കി. കൊറോണ പോലെയോ അതിന് സമാനമായോ ഉള്ള പകര്‍ച്ചാവ്യാധി ഉടലെടുക്കുന്നു രാജ്യത്തെന്ന് കരുതല്‍ സന്ദേശം നല്‍കി കഴിയ്ഞ്ഞു, എന്നാല്‍ ഈ രോഗം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല, ഇത്തരം ലക്ഷണങ്ങളുമായി എത്തുന്ന കുട്ടികളെ അടിയന്തിരമായി പരിഗണിക്കണമെന്ന് നിര്‍ദേശം നല്‍കി കഴിയ്ഞ്ഞു. ഇത്തരത്തില്‍ കുട്ടികളില്‍ ഉയര്‍ന്ന് വരുന്ന പുതിയ രോഗം എന്തെന്ന് കണ്ടുപിടിക്കാനാവാത്ത സാഹചര്യം യുകെില്‍ പരിഭ്രാന്തി സൃഷ്ട്ടിച്ചിരിക്കുകയാണ് .

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള നോര്‍ക്ക രജിസ്‌ട്രേഷന്‍ ഇന്ന് വൈകീട്ട് ആരംഭിക്കും. കേരളത്തിലേക്ക് തിരിച്ച്‌ വരാനാഗ്രഹിക്കുന്നവര്‍ www.registernorkaroots.org എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്ട്രര്‍ ചെയ്യണം. കേരളത്തിലെത്തുമ്ബോള്‍ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഇത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, ജോലി നഷ്ടപ്പെട്ടവര്‍, തീര്‍ത്ഥാടനത്തിന് പോയവര്‍, കൃഷിപ്പണിക്ക് പോയവര്‍, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, റിട്ടയര്‍ ചെയ്തവര്‍ എന്നിവര്‍ക്കാവും ആദ്യ പരിഗണന.

സിറിയയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 40 പേര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ വടക്കന്‍ സിറിയയില്‍ 40 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട 40 പേരില്‍ 11 പേര്‍ കുട്ടികളാണ്. 47 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായും തുര്‍ക്കിഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്രിനിലെ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദിഷ് ഗ്രൂപ്പായ വൈ.പി.ജി.ക്ക് ബന്ധമുണ്ടെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപണം ഉന്നയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍.

ദുബായില്‍ കൊറൊണ ബാധിച്ച്‌ 35കാരനായ പ്രവാസി യുവാവ് മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി

ദുബായ്: ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് യുഎഇയില്‍ മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ദുബായില്‍ ടാക്സി ഡ്രൈവറായ രതീഷ് ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി. അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 51,760 പേര്‍ക്കാണ് ഗള്‍ഫില്‍ ആകെ രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ 292 ആയി. അതേസമയം, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെടും. കേന്ദ്ര അഭ്യന്തര മന്ത്രാലയം നല്‍കിയ പ്രത്യേക അനുമതിയോടെയാണ് ദുബൈയില്‍ നിന്ന് കോഴിക്കോേട്ടക്ക് ചാര്‍േട്ടഡ് വിമാനം വരുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണ്…

ഒറ്റ മഴയില്‍ സര്‍വത്ര വെള്ളം

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഇളവുകള്‍ക്കൊപ്പം വൈകുന്നേരം പെയ്ത മഴയില്‍ തലസ്ഥാനത്ത് കനത്ത നാശനഷ്ടം. മരം വീണതിനെത്തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ ഇരുട്ടിലായി. കെഎസ്‌ഇബിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയിലും അറ്റക്കുറ്റ പണികള്‍ പുരോഗമിക്കുകയാണ്. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ജില്ലയിലെ താഴ്ന്ന ഭാഗങ്ങളെല്ലാം മിനിട്ടുകള്‍ കൊണ്ട് വെള്ളത്തില്‍ മുങ്ങി. ഓടകള്‍, തോടുകള്‍ എല്ലാം നിറഞ്ഞൊഴുകി. ഇന്നലെ വൈകിട്ട് 3,40 ഓടെ പെയ്ത മഴ രണ്ടു മണിക്കൂറോളം നീണ്ടു. തുള്ളിക്കൊരു കുടം പോലെ പെയ്തിറങ്ങിയ മഴയ്‌ക്കൊപ്പം ഇടിമിന്നലും വില്ലനായി. നഗരത്തിലെ ഇടറോഡുകള്‍ ഉള്‍പ്പെടെ വെള്ളക്കെട്ടിലായി. ലോക്ക്ഡൗണ്‍ കാരണം വാഹനങ്ങളും വഴിയാത്രക്കാരും നിരത്തുകളില്‍ കുറവായത് അപകടങ്ങള്‍ ഒഴിവാക്കി. ചിലയിടങ്ങളില്‍ മരം മുറിഞ്ഞു വീണ് വൈദ്യുതി കമ്ബികള്‍ പൊട്ടിയത് ആശങ്കയുണ്ടാക്കി. നിമിഷം നേരം കൊണ്ടാണ് നഗരം പൂര്‍ണ വെള്ളക്കെട്ടിലായത്. തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍…

ബ്രിട്ടണില്‍ കുട്ടികളില്‍ മറ്റു രോഗ ലക്ഷണങ്ങള്‍ കാണുന്നു

കൊറോണയ്‌ക്കൊപ്പം ബ്രിട്ടണില്‍ കുട്ടികള്‍ക്കിടയില്‍ മറ്റ് സാംക്രമിക രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ബ്രിട്ടന്റെ ദേശീയ ആരോഗ്യവകുപ്പായ എന്‍ എച്ച്‌ എസ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ തരം രോഗലക്ഷണങ്ങളുമായി കുട്ടികളെ ആശുപത്രികളില്‍ എത്തിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടികളിലെ രോഗത്തെ സംബന്ധിച്ച്‌ എല്ലാ പൊതു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് എന്‍എച്ച്‌എസ് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗത്തുള്ള തടിപ്പുകളും ഒപ്പം ഫ്ളൂ ലക്ഷണങ്ങളും ആയിട്ടാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നത്. നിലവില്‍ 20 കുട്ടികളെയാണ് പുതിയ തരം രോഗലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. പ്രധാനമായും കാലുകളിലെ വിരലുകളിലും പാദങ്ങളിലും തൊലി ചുവന്ന് തടിച്ചും കുമളച്ചും വരുന്ന അസുഖങ്ങള കൊറോണ ടോസ്സ് എന്ന പേരിട്ടാണ് അമേരിക്ക നിലവില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; നീതി ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്തു

ന്യൂഡല്‍ഹി: നീതി ആയോഗിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് നിരീക്ഷണത്തിലുണ്ടായിരുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ നീതി ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്യാന്‍ തീരുമാനമായി. ഓഫീസ് പ്രവര്‍ത്തിക്കുന്ന നീതി ആയോഗ് ഭവന്‍ രണ്ടുദിവസത്തേയ്ക്കാണ് അടച്ചിടാന്‍ തീരുമാനമായത്. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഓഫീസ് കെട്ടിടത്തില്‍ അണുനശീകരണ പ്രക്രിയ ആരംഭിച്ചുവെന്നും രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.