കൊറോണ; അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി അധ്യാപിക മരിച്ചു

അബൂദബി: അബൂദബിയില്‍ കൊറോണ വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുകയായിരുന്നു പ്രിന്‍സി. കഴിഞ്ഞദിവസമാണ് മരിച്ചത്. മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ് പ്രിന്‍സി. മാര്‍ത്തോമ്മ ഇടവകാംഗമാണിവര്‍. മക്കള്‍: ഷെറിള്‍ സാറ മാത്യു, റയാന്‍ സാമുവേല്‍ മാത്യു, ഫിയാന്‍ ജേക്കബ് മാത്യു. അബൂദബിയില്‍ കഴിഞ്ഞദിവസം ഒരു സാമൂഹിക പ്രവര്‍ത്തകനും കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചിരുന്നു. തൃശൂര്‍ തിരുവത്ര സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ പി.കെ കരീം ഹാജി (62) യാണ് മരിച്ചത്. വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ചികില്‍സയിലായിരുന്നു അദ്ദേഹം. അബൂദബി…

ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു

മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഋഷി കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച്‌ മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി: ( 30.04.2020) കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. ഇടയാറന്‍മുള കോഴിപ്പാലം വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍ (51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി തോപ്പില്‍ അബ്ദുല്ല ഗഫൂര്‍ (54) എന്നിവരാണ് മരിച്ചത്. ബദര്‍ അല്‍മുല്ല കമ്ബനിയിലായിരുന്നു ജീവനക്കാരനായിരുന്നു രാജേഷ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. ഭാര്യ: ഗീതാ രാജേഷ് മക്കള്‍: അശ്വിന്‍, ജിതിന്‍. കുവൈത്ത് സിറ്റിയില്‍ ടൈലര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന അബ്ദുല്ല ഗഫൂര്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നു. ഭാര്യ: ഷാഹിദ, മക്കള്‍: മുഹമ്മദ്, അഫ്സാദ് എന്നിവര്‍ കുവൈത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

സംസ്ഥാനത്ത് ഇന്ന്‌ മുതല്‍ മാസ്‌ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ, ആവര്‍ത്തിച്ചാല്‍ 5000

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് മുതല് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്ബന്ധമാക്കി. നിര്ദ്ദേശം ലംഘിക്കുന്നവര്ക്കെതിരെ ഇന്ത്യന് ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച്‌ ബന്ധപ്പെട്ട കോടതിയില് പെറ്റികേസ് ചാര്ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്ത്തിക്കുകയാണെങ്കില് 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വീടുകളില് നിര്മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്ത്ത്, കര്ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്നിര്ത്തിയും പകര്ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് നിര്ദ്ദേശിച്ചിരുന്നു.

ചാല കമ്ബോളം മേയ് മൂന്ന് വരെ അടച്ചിടും

തിരുവനന്തപുരം: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ചാല കമ്ബോളത്തില്‍ അടച്ചിടും. മേയ് മൂന്ന് വരെ കടകള്‍ അടച്ചിടുവാനാണ് വ്യാപാര സംഘടനകളുടെ യോഗത്തില്‍ തീരുമാനമായത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബലറാം കുമാര്‍ ഉപാദ്ധ്യായയാണ് യോഗം വിളിച്ച്‌ ചേര്‍ത്തത്. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കോവിഡ് പ്രോട്ടോക്കോള്‍ ന‌ടപ്പിലാക്കാന്‍ ശ്രമിച്ചത് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ലോക്ഡൗണ്‍ പിന്‍വലിച്ച്‌ 10 ദിവസത്തിന് ശേഷം പത്ത്, പ്ലസ് ടു പരീക്ഷകള്‍ നടത്തും -സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച പത്ത്, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നതിന് സാവകാശം അനുവദിച്ച്‌ സി.ബി.എസ്.ഇ. രാജ്യവ്യാപകമായ ലോക്ഡൗണ്‍ പിന്‍വലിച്ച്‌, കുറഞ്ഞതു പത്ത് ദിവസങ്ങള്‍ക്കു ശേഷമേ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ നടത്തൂവെന്നു സി.ബി.എസ്.ഇ അറിയിച്ചു. നടത്തിയ പരീക്ഷകളുടെ മൂല്യനിര്‍ണയം അധ്യാപകര്‍ വീട്ടില്‍ നടത്തും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 18നാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നിര്‍ത്തി വെച്ചത്. ഇേന്‍റണല്‍ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ 10, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സംസ്ഥാനസര്‍ക്കാറുകള്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷകള്‍ സംബന്ധിച്ച്‌ നിരവധി ഊഹാപോഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഏപ്രില്‍ ഒന്നിന് ഇറക്കിയ ഉത്തരവ് പ്രകാരമെ പരീക്ഷ നടത്തൂവെന്നും സി.ബി.എസ്.ഇ അറിയിച്ചു. 41 വിഷയങ്ങളില്‍ പ്രധാനപ്പെട്ട 29 എണ്ണത്തില്‍ മാത്രമേ പരീക്ഷ നടത്തൂ. 10 ദിവസം മുമ്ബ് എങ്കിലും പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം…

കാസര്‍ഗോട്ടെ അജാനൂര്‍ പഞ്ചായത്തും ഹോട്ട്സ്പോട്ടില്‍

മഞ്ചേശ്വരം: റെഡ്സോണ്‍ മേഖലയായി തുടരുന്ന കാസര്‍ഗോഡ് ജില്ലയില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം വീണ്ടും കൂടി. പുതിയതായി അജാനൂര്‍ പഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ കാസര്‍ഗോഡ്‌ ജില്ലയിലെ ആകെ കോവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.

കൊവിഡില്‍ ലോകം വിറച്ച്‌ നില്‍ക്കെ കാബൂളില്‍ ചാവേര്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്ക്. കാബൂള്‍ മിലിട്ടറി പോസ്റ്റിന് സമീപമാണ് സംഭവം. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാന്‍ ആരോപിച്ചു.അഫ്ഗാന്‍ പ്രതിരോധമന്ത്രി ജനറല്‍ അസദുല്ല ഖാലിദും അഫ്ഗാനിസ്ഥാനിലെ യു.എസ് സേനയുടെ കമാന്‍ഡറുമായ യു.എസ് ജനറല്‍ സ്‌കോട്ട് മില്ലറും ആര്‍മി കമാന്‍ഡോ കോര്‍പ്‌സ് എന്നറിയപ്പെടുന്ന ഇവിടത്തെ സൈനിക താവളം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം, ആക്രമണത്തിന്റെ ഉത്തവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.യു.എസ് സമാധാന പ്രതിനിധി സല്‍മൈ ഖലീല്‍സാദും താലിബാനും തമ്മില്‍ ഫെബ്രുവരി അവസാനം ഒപ്പുവച്ച കരാര്‍ പ്രകാരം യു.എസും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണ്ണമായി സൈനിക പിന്‍വലിക്കലുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രാജ്യത്ത് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ച 24കാരിക്ക് ജനിച്ച കുഞ്ഞിന്റെ പരിശോധനാ ഫലം നെഗറ്റീവ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസം

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച സ്ത്രീ പ്രസവിച്ച കുഞ്ഞിന്റെ പരിശോധനാ ഫലം നെഗറ്റീവ്. മധുര സ്വദേശിനിയായ 24 വയസുകാരിയുടെ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവ്. രണ്ടു തവണ പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവായത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി. ഏപ്രില്‍ 26നാണ് 24കാരിക്ക് പെണ്‍കുഞ്ഞ് പിറന്നത്. കോവിഡ് 19 സ്ഥിരികരിച്ച ദിവസം തന്നെയാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തിരുപ്പൂരിലെ വസ്‌ത്രോല്‍പ്പന കമ്ബനിയിലെ ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. പ്രസവത്തോടനുബന്ധിച്ചാണ് ഇവര്‍ സ്വദേശമായ മധുരൈയിലെ അംബാസമുദ്രത്തില്‍ എത്തിയത്. യുവതിയുടെ മറ്റു ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.

കൊല്ലത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം പാലക്കാട് കണ്ടെത്തി

പാലക്കാട്: കൊല്ലത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീടിന് സമീപത്ത് കുഴിച്ച്‌ മൂടിയ നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം നടുവിലക്കരയില്‍ നിന്നും കാണാതായ സുചിത്ര(42)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.കേസന്വേഷിക്കുന്ന കൊല്ലം ജില്ലാക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട്ടെ മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചു വന്നത്. ഇതിനോട് ചേര്‍ന്നുള്ള മതിലിന് സമീപത്ത് കുഴിച്ച്‌ മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ ബ്യൂട്ടിഷന്‍ ട്രെയിനറായ യുവതി മാര്‍ച്ച്‌ 17 ന് ആലപ്പുയില്‍ ഭര്‍ത്താവിന്റെ അമ്മക്ക് സുഖമില്ലെന്നു പറഞ്ഞാണ് സ്ഥാപനത്തില്‍ നിന്നു ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.