ബ്രിട്ടണില്‍ കുട്ടികളില്‍ മറ്റു രോഗ ലക്ഷണങ്ങള്‍ കാണുന്നു

കൊറോണയ്‌ക്കൊപ്പം ബ്രിട്ടണില്‍ കുട്ടികള്‍ക്കിടയില്‍ മറ്റ് സാംക്രമിക രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ബ്രിട്ടന്റെ ദേശീയ ആരോഗ്യവകുപ്പായ എന്‍ എച്ച്‌ എസ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ തരം രോഗലക്ഷണങ്ങളുമായി കുട്ടികളെ ആശുപത്രികളില്‍ എത്തിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടികളിലെ രോഗത്തെ സംബന്ധിച്ച്‌ എല്ലാ പൊതു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് എന്‍എച്ച്‌എസ് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗത്തുള്ള തടിപ്പുകളും ഒപ്പം ഫ്ളൂ ലക്ഷണങ്ങളും ആയിട്ടാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നത്. നിലവില്‍ 20 കുട്ടികളെയാണ് പുതിയ തരം രോഗലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. പ്രധാനമായും കാലുകളിലെ വിരലുകളിലും പാദങ്ങളിലും തൊലി ചുവന്ന് തടിച്ചും കുമളച്ചും വരുന്ന അസുഖങ്ങള കൊറോണ ടോസ്സ് എന്ന പേരിട്ടാണ് അമേരിക്ക നിലവില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; നീതി ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്തു

ന്യൂഡല്‍ഹി: നീതി ആയോഗിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് നിരീക്ഷണത്തിലുണ്ടായിരുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ നീതി ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്യാന്‍ തീരുമാനമായി. ഓഫീസ് പ്രവര്‍ത്തിക്കുന്ന നീതി ആയോഗ് ഭവന്‍ രണ്ടുദിവസത്തേയ്ക്കാണ് അടച്ചിടാന്‍ തീരുമാനമായത്. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഓഫീസ് കെട്ടിടത്തില്‍ അണുനശീകരണ പ്രക്രിയ ആരംഭിച്ചുവെന്നും രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.

സി.ബി.എസ്.ഇ :മാറ്റി വച്ച പരീക്ഷകള്‍ ലോക്ക് ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക് പറഞ്ഞു. സമൂഹ മാദ്ധ്യമത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷ നടത്തുന്ന വിഷയങ്ങളുടെ ലിസ്റ്റ് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷമാകും പരീക്ഷ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണയം നടത്താനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരുകയാണെന്നും ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ചെമ്ബന്‍ വിനോദ് വിവാഹിതനായി

നടന്‍ ചെമ്ബന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. സമൂഹമാധ്യമങ്ങളിലൂടെ ചെമ്ബന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തുന്നത്. ചെമ്ബന്‍ വിനോദിന്‍റെ രണ്ടാം വിവാഹമാണിത്. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്ബന്‍ വിനോദ് മലയാള സിനിമയിലേക്ക് വരുന്നത്. ട്രാന്‍സ്, ബിഗ് ബ്രദര്‍ എന്നിവയാണ് താരത്തിന്റേതായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍.

ഇടുക്കി ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം.എം മണി

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇടുക്കിയില്‍ സ്ഥിതി ഗുരുതരമെന്ന് വൈദ്യതി മന്ത്രി എം.എം മണി. ജില്ലയില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ ജില്ലാ ഭരണകൂടം തീരിമാനിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി അടിയന്തിര യോഗം നടന്നു കൊണ്ടിരിക്കുകയാണ്. ഇ.എസ് ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തിലാണെന്നും ഇടുക്കി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയതായും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഇവരെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ആശങ്ക തുടരുകയാണ്. പച്ചക്കറി, പലവ്യഞ്ജന കടകള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാക്കി. കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന്…

സംസ്ഥാനത്ത് ചൊവ്വാഴ്ച 3,000 കോവിഡ് പരിശോധനാ ഫലങ്ങള്‍ പുറത്തുവരും

തിരുവനന്തപുരം: (www.kasargodvartha.com 28.04.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച 3,000 കോവിഡ് പരിശോധനാ ഫലങ്ങള്‍ പുറത്തുവരും. സമൂഹവ്യാപന സാധ്യതയുണ്ടോ എന്ന് അറിയാനാണ് കൂട്ടത്തോടെ പരിശോധന നടത്തിയത്. ഇടുക്കിയിലും കോട്ടയത്തും ഇരുന്നൂറിലേറെ പേരുടെ ശ്രവങ്ങളാണ് പരിശോധനയ്ക്കയച്ചത്. ഇടുക്കിയിലും കോട്ടയത്തും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഞായറാഴ്ചയാണ് സാമ്ബിളുകള്‍ ശേഖരിച്ചത്. കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നെങ്കിലും കിറ്റുകളുടെ ലഭ്യതക്കുറവ് മൂലം കൂട്ടപ്പരിശോധന നീണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പരിശോധനാ ഫലങ്ങള്‍ പുറത്തു വരിക.

ഇടുക്കിയില്‍ വീണ്ടും കോവിഡ്; രോഗം സ്ഥിരീകരിച്ചത് 23 കാരന്

ഇടുക്കി: ഇടുക്കിയില്‍ 23 കാരന് കോവിഡ് സ്ഥിരീകരിച്ചു. നിലമ്ബൂരില്‍ നിന്നാണ് യുവാവിന് രോഗം പിടിപെട്ടതെന്ന് സംശയം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്‍റായി ജോലി ചെയ്യുകയായിരുന്നു. ഇതോടെ ഇയാള്‍ ജോലി ചെയ്തിരുന്ന നിലമ്ബൂര്‍ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാന്‍സ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോറന്‍റെനില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ ഭവന സന്ദര്‍ശനം നിര്‍ത്തിയിരുന്നതായി സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാര്‍ വിശദീകരിക്കുന്നുണ്ട്. എന്നാലും മുന്‍കരുതല്‍ നര്‍പടികളുടെ ഭാഗമായാണ് 9 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. അതേസമയം ഇടുക്കിയിലെ സ്ഥിതി നിലവില്‍ ആശങ്ക ജനകമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാന്‍ നടപടി വേണമെന്നും ഡീന്‍ കുരിയാക്കോസ് ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയില്‍…

വെല്ലൂര്‍ ജില്ലയിലെ ആന്ധ്ര- തമിഴ്നാട് അതിര്‍ത്തിയില്‍ രണ്ടിടങ്ങളില്‍ റോഡിന് കുറുകെ മതില്‍കെട്ടിയത് വിവാദമാവുന്നു

ചെന്നൈ: വെല്ലൂര്‍ ജില്ലയിലെ ആന്ധപ്രദേശ്- തമിഴ്നാട് സംസ്ഥാനതിര്‍ത്തിയില്‍ രണ്ടിടങ്ങളിലായി റോഡിന് കുറുകെ മതില്‍ നിര്‍മിച്ചു. വെല്ലൂര്‍ ജില്ല കലക്ടര്‍ എ.ഷണ്‍മുഖസുന്ദരത്തിെന്‍റ ഉത്തരവിനെ തുടര്‍ന്നാണ് മാത്താണ്ഡകുപ്പത്തിലെ സൈനഗുണ്ട, പൊന്നൈ എന്നീ രണ്ട് ചെക്പോസ്റ്റുകളില്‍ റോഡിന് കുറുകെ അഞ്ചടി ഉയരത്തില്‍ മതില്‍കെട്ടിപ്പൊക്കിയത്. അതേസമയം സേര്‍ക്കാട്, പാത്താലപള്ളി ഉള്‍പ്പെടെ നാല് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ തുറന്നിടുമെന്നും അധികൃതര്‍ അറിയിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയും ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലകളും അതിര്‍ത്തി പങ്കിടുന്ന അന്തര്‍ സംസ്ഥാന പാതകളാണ് അടച്ചത്. മതില്‍ നിര്‍മാണത്തില്‍ ആന്ധ്ര സര്‍ക്കാര്‍ ശക്തിയായി പ്രതിഷേധിച്ചു. അതേസമയം പ്രസ്തുത നടപടി അവശ്യ സര്‍വീസുകളെ ബാധിക്കില്ലെന്നാണ് വെല്ലൂര്‍ കലക്ടര്‍ അറിയിച്ചത്.

കോട്ടയത്തും ഇടുക്കിയിലും ഇനി സ്‌പെഷല്‍ ഓഫീസര്‍മാര്‍; ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടയത്തും ഇടുക്കിയിലും സ്‌പെഷല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്‌റ. അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ബെഹ്റ അറിയിച്ചു. അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും റെഡ്‌സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രണ്ട് ഐപിഎസ് ഓഫീസര്‍മാരെ സ്‌പെഷല്‍ ഓഫീസര്‍മാരായി നിയോഗിച്ചതെന്നും ജില്ലയില്‍ കര്‍ശന പരിശോധന വ്യാപകമാകുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയത്ത് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍. വിശ്വനാഥിനെയും ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് വൈഭവ് സക്‌സേനയേയുമാണ് നിയോഗിച്ചതെന്നും ബെഹ്റ വ്യക്തമാക്കി.

ഊടുവഴികളും ഇടറോഡുകളും സീല്‍ ചെയ്യണം; പത്തനംതിട്ടയില്‍ ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം

പത്തനംതിട്ട: സമീപ ജില്ലയായ കോട്ടയത്ത് കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാന്‍ കലക്ടര്‍ പി ബി നൂഹിന്റെ ഉത്തരവ്. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണമായും സീല്‍ ചെയ്യണം. ജില്ല വിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്നുപേര്‍ മാത്രമാണ് കോവിഡ് ചികിത്സയിലുള്ളത്. 385പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 376പേര്‍ വീടുകളിലും 9പേര്‍ ആശുപത്രികളിലുമാണ്. അതേസമയം, കോട്ടയത്ത് 17പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 727പേര്‍ നിരീക്ഷണത്തിലാണ്.