ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വയോധിക ദമ്ബതികള്‍ മരിച്ചു

മാവേലിക്കര: കിടപ്പുമുറിയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വയോധിക ദമ്ബതികള്‍ മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വിനോദ് നിവാസില്‍ രാഘവന്‍ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി 12 മണിയോടു കൂടിയായിരുന്നു സംഭവം. വീട്ടിലെ കിടപ്പു മുറിയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറും പൊട്ടിത്തെറിച്ചു. എയര്‍ കണ്ടീഷനും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു. ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ച അവസ്ഥയിലായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് മാവേലിക്കര സി.ഐ ബി. വിനോദ് കുമാര്‍ പറഞ്ഞു.

ഇന്ന് മുതല്‍ 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത – ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഇന്ന് മുതല്‍ 26 വരെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനും (മണിക്കൂറില്‍ 30 മുതല്‍ 40 കി മി വേഗതയില്‍) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം…

മെയ് മൂന്നിന് ശേഷവും ഘട്ടംഘട്ടമായേ ലോക്​ഡൗണ്‍ പിന്‍വലിക്കാവൂ -നീതി ആയോഗ്​ അംഗം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തി​​െന്‍റ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഉടനെ പിന്‍വലിക്കുന്നതിനെതിരെ നീതി ആയോഗ് അംഗം ഡോ.വി.കെ പോളി​​െന്‍റ മുന്നറിയിപ്പ്​. ലോക്ഡൗണ്‍ കാലാവധി കുറക്കുന്നത് കൊറോണ വൈറസിന് വീണ്ടും വ്യാപിക്കാനുള്ള അവസരമാണെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍​ വി.കെ പോള്‍ പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് മൂന്നിനാണ് ലോക്ഡൗണ്‍ അവസാനിക്കുന്നത്. ജീവിതം സാധാരണ നിലയിലേക്കെത്തുന്നതോടെ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങാന്‍ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യുമെന്ന്​ അദ്ദേഹം പറഞ്ഞു. ഇനിയും വൈറസ്​ വ്യാപനമുണ്ടായാല്‍ ഇതുവരെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ​ പിന്നോട്ട് വലിക്കും. അതിനാല്‍ വൈറസ് വ്യാപനം പരിശോധിക്കുകയും കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മെയ് മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു

ദുബായില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

ദുബായ്: ഗുരുവായൂര്‍ സ്വദേശി കൊവിഡ് ബാധിച്ച്‌ ദുബായില്‍ മരിച്ചു. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കല്‍ ബാബുരാജ് ആണ് മരിച്ചത്. 55 വയസായിരുന്നു. ചൊവ്വാഴ്ച യു.എ.ഇ സമയം പകല്‍ 2.30ന് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ദുബായില്‍ നടക്കും. റെന്‍്റ് എ കാര്‍ കമ്ബനി ജീവനക്കാരനായിരുന്നു. 6 മാസം മുമ്ബ് ബാബുരാജ് നാട്ടില്‍ വന്നിരുന്നു.

കാസര്‍കോട്ട് 84 ശതമാനം കോവിഡ് രോഗികള്‍ രോഗവിമുക്തരായി; ഇനി ചികിത്സയില്‍ ഉള്ളത് 26 പേര്‍മാത്രം

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ ഇതുവരെയുള്ള 172 രോഗികളില്‍ നിന്നും 146 പേര്‍ രോഗവിമുക്തരായി. ഈ 146 പേരില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് 86 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും 33 പേരും കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എട്ടു പേരും പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് 17 പേരും കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് പേരും രോഗവിമുക്തരായി. അതായത് ജില്ലയില്‍ ആകെയുള്ള രോഗികളില്‍ 84.88 ശതമാനം പേര്‍ രോഗവിമുക്തരായി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചുഭേദമാക്കിയെന്ന അപൂര്‍വ്വ നേട്ടമാണ് ജില്ല ഇതോടെ കരസ്ഥമാക്കിയത്. ഇനി ചികിത്സയില്‍ ഉള്ളത് 26 പേര്‍മാത്രം. ഇവരില്‍ 9 പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 12 പേര്‍ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിലും നാല് പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും…

കോഴിക്കോട്​ മെഡിക്കല്‍ കോളജിലെ രണ്ട്​ ഹൗസ്​ സര്‍ജന്‍മാര്‍ക്ക്​​ കോവിഡ്​

കോഴിക്കോട്​: കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ രണ്ട്​ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഹൗസ്​ സര്‍ജന്‍മാരായ ഇവര്‍ ഡല്‍ഹിയില്‍ വിനോദ യാത്ര നടത്തിയിരുന്നു. യാത്ര കഴിഞ്ഞെത്തിയ ശേഷം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല.​ നിരീക്ഷണത്തിലിരിക്കെയാണ്​ ഇവര്‍ക്ക്​ രോഗം സ്ഥിരീകരിച്ചത്​. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ഏഴ്​ പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്​​.

പത്തനംതിട്ടയില്‍ 45 ദിവസമായി ചികിത്സയില്‍ തുടരുന്ന 62 കാരിയുടെ ഫലം നെഗറ്റീവ്

പത്തനംതിട്ട: കൊവിഡ് ബാധിച്ച്‌ 45 ദിവസമായി പത്തനംതിട്ടയില്‍ ചികിത്സയില്‍ തുടരുന്ന 62 കാരിയുടെ പുതിയ ഫലം നെഗറ്റീവ്. ഇരുപത്തിയൊന്നാം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇനി രണ്ട് ഫലം കൂടി പുറത്തുവരാനുണ്ട്്. അവകൂടി നെഗറ്റീവായാല്‍ മാത്രമേ രോഗം ഭേദമായെന്ന് സ്ഥിരീരിക്കാന്‍ സാധിക്കൂ. രണ്ടാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇവര്‍ക്ക് 45 ദിവസമായിട്ടും രോഗം ഭേദമാകാത്തത് വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. വിദേശത്ത് നിന്നെത്തിയ മറ്റ് മൂന്നു പേര്‍ക്കും പത്തനംതിട്ടയില്‍ ഒരു മാസം പിന്നിട്ടിട്ടും രോഗം മാറിയിട്ടില്ല. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആകെ ആറ് പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ കൊവിഡ് ബാധിതയായത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മരുന്നുകളില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് ശേഷം നടത്തിയ പുതിയ പരിശോധയുടെ ഫലമാണ് നെഗറ്റീവായത്. ഇവരോടൊപ്പം രോഗം…

അഖിലിനെ കൊലപ്പെടുത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം; തലയിലേക്ക് കല്ലെടുത്ത് എറിഞ്ഞതോടെ ബോധമറ്റ് വീണു; തുടര്‍ന്ന് സമീപത്തു കിടന്ന മഴു എടുത്ത് വെട്ടി, മരണം ഉറപ്പാക്കിയ ശേഷം കഴുത്തില്‍ വെട്ടി; മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമകഥ വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍

പത്തനംതിട്ട : പത്താം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍ വൈരാഗ്യം മൂലമെന്ന് പൊലീസ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. സുഹൃത്തുക്കളായ മൂവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങനെ കളിക്കുന്നതിനിടെ കളിയാക്കിയതിലുള്ള വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥികളില്‍ നിന്നു ലഭിച്ച മൊഴി സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവര്‍ സുഹൃത്തുക്കളായിരുന്നു. ഇവരുടെ കൊടുക്കല്‍ വാങ്ങല്‍ സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, ചീറ്റിങ്ങ് ഉണ്ടായി… എന്നിങ്ങനെയൊക്കെ കുട്ടികള്‍ പറയുന്നതെന്നാണ് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൊലപാതകം നടത്തുക മാത്രമല്ല അത് പുറത്തറിയാതിരിക്കാനുള്ള മാര്‍ഗവും ഇവര്‍ തേടിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖില്‍ ബോധമറ്റ് വീണു. തുടര്‍ന്ന് സമീപത്തു കിടന്ന മഴു…