പക്ഷിപ്പനി ; പരപ്പനങ്ങാടിയില്‍ രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളെ കൊന്നൊടുക്കും

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് . പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ 16-ാം നമ്ബര്‍ വാര്‍ഡിലെ ഒരു വീട്ടില്‍ വളര്‍ത്തുന്ന കോഴികളെ പക്ഷിപ്പനി ബാധിച്ച്‌ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു . ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാംപിളുകളില്‍ രണ്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ ചുറ്റുവട്ടത്തെ മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാണ് അധികൃതരുടെ തീരുമാനം . കോഴിക്കള്‍ ചത്ത വീടിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളേയും മറ്റന്നാള്‍ മുതല്‍ കൊന്നു തുടങ്ങും . ഇതോടൊപ്പം പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷിഫാമുകളും അടയ്ക്കും. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 15,16, 17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷികളെ കൊന്നൊടുക്കുന്നതിനായി ഇരുപത് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. ഇത്രയും വാര്‍ഡുകളിലെ വീടുകളിലും ഫാമുകളിലും കടകളിലുമായി നാലായിരം കോഴികളെങ്കിലും…

പൗരത്വ പ്രതിഷേധം: പ്രതികളുടെ ചിത്രമുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചത് നിയമവിരുദ്ധം -സുപ്രീംകോടതി

അലഹബാദ്: പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ പടം വെച്ചുള്ള പോസ്റ്ററുകള്‍ പൊതുനിരത്തില്‍ വെച്ച ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. അറസ്റ്റിലായവരുടെ ചിത്രവും വിലാസവും ഉള്‍പ്പെടുത്തി പരസ്യപ്പലകകള്‍ സ്ഥാപിച്ചത് നിയമവിരുദ്ധ നടപടിയാണ്. ഏതു നിയമത്തിെന്‍റ അടിസ്ഥാനത്തിലാണ് പരസ്യപ്പലകകള്‍ സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാറിെന്‍റ ഇൗ നടപടിയെ നിയമപരമായി ന്യായീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും അതിനപ്പുറമുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്നും ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി. അറസ്റ്റിലായവരുടെ ചിത്രമുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പോസ്റ്ററുകള്‍ സ്ഥാപിച്ച സര്‍ക്കാര്‍ നടപടി അനാവശ്യവും വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതുമാണെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു. ലഖ്നോ നഗരത്തിെന്‍റ തിരക്കേറിയ ഭാഗങ്ങളിലാണ് മരിച്ചുപോയ പ്രതി അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചത്. പൊതുപ്രവര്‍ത്തക സദഫ് ജാഫര്‍, അഭിഭാഷകന്‍…

ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു; ഉടമയ്‌ക്കെതിരെ കേസ്‌

ന്യൂജേഴ്‌സി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഉപകരണങ്ങളുടെ ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വീട്ടില്‍ നിര്‍മ്മിച്ച ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. സംഭവത്തില്‍ ഇന്ത്യന്‍ സ്റ്റോര്‍ ഉടമ മനീഷ ബറേഡിനെതിരെ ലൊ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. പത്ത് വയസുള്ള മൂന്നുപേര്‍ക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് ശരീരത്തിലും കാലിനും കൈയ്ക്കും പൊള്ളലേറ്റത്. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ഹാന്റ് സാനിറ്റൈസറിന്റെ ദൗര്‍ബല്യം ഉണ്ടായതിനെ തുടര്‍ന്നാണ് മനീഷ തന്റെ വീട്ടില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നീട് അവ സ്റ്റോറുകളില്‍ വില്‍പ്പനക്ക് വെക്കുകയായിരുന്നു. ഇത് വാങ്ങിച്ച്‌ ഉപയോഗിച്ച കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.