മിന്നല്‍ പണിമുടക്ക് ; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സാധ്യത

തിരുവനന്തപുരം : തലസ്ഥാനത്ത് മിന്നല്‍പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസി ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സാധ്യത . ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് ഗതാഗത വകുപ്പിന്റെ ആലോചനയിലുള്ളത്. മോട്ടോര്‍വാഹന ചട്ടലംഘനത്തിന്റെ പേരിലായിരിക്കും നടപടിയെന്നാണ് സൂചന . ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും . സംഭവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ രാവിലെ കിഴക്കേകോട്ടയിലെത്തി തെളിവെടുപ്പ് നടത്തും. അതേസമയം, കെഎസ്‌ആര്‍ടി സമരത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍ടിഒ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . ഗ്യാരേജില്‍ കിടന്ന ബസുകള്‍ വഴിയില്‍ കൊണ്ടിട്ടത് മനഃപൂര്‍വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനിലെ എല്ലാ പ്രവിശ്യകളിലും കൊറോണ പടര്‍ന്നു; 92 മരണം, 2,922 പേര്‍ക്ക് രോഗബാധ

മനാമ > പശ്ചിമേഷ്യയെ ഭീതിയിലാക്കി ഇറാനില്‍ കൊറോണവൈറസ് പടരുന്നു. കോവിഡ്-19 ബാധിച്ച്‌ ഇറാനില്‍ 92 പേര്‍ മരിച്ചു. 2,922 പേര്‍ക്ക് രോഗ ബാധയുണ്ട്. കൊറോണ വൈറസ് ഇറാനിലെ മിക്കവാറും എല്ലാ പ്രവിശ്യകളെയും ബാധിച്ചുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ഇറാനെ സഹായിക്കാന്‍ അമേരിക്ക യഥാര്‍ഥത്തില്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഉപരോധം പിന്‍വലിക്കുകയാണ് വേണ്ടതെന്നും സഹായ വാഗ്ധാനത്തെ പരാമര്‍ശിച്ച്‌ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിലാണ്. ഇറാനില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കയാണ്. ആളുകള്‍ കൂടുന്നതും നിരോധിച്ചു. യാത്രകള്‍ നടത്തരുതെന്നും അധികൃതര്‍ അറിയിച്ചു. ബഹ്‌റൈനില്‍ ബുധനാഴ്ച പുതുതായി മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതര്‍ 52 ആയി. ഇതില്‍ ഒരാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ പുതുതായി ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ…

സാങ്കേതിക തകരാര്‍ : ജിഐസാറ്റ് 1 വിക്ഷേപണം മാറ്റി ; അനിശ്ചിതമായി നീളാന്‍ സാധ്യത

കൗണ്ട്‌ഡൗണ്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ജിഐസാറ്റ്‌–1 ഉപഗ്രഹ വിക്ഷേപണം ഐഎസ്‌ആര്‍ഒ മാറ്റി വച്ചു. സാങ്കേതിക തകരാര്‍ മൂലമാണ്‌ വിക്ഷേപണം മാറ്റുന്നതെന്ന്‌ ഐഎസ്‌ആര്‍ഒ അറിയിച്ചു. കൗണ്ട്‌ ഡൗണ്‍ ആരംഭിക്കുന്നതിന്‌ പത്തു മിനിറ്റുമുമ്ബാണ്‌ വിക്ഷേപണം മാറ്റിയ അറിയിപ്പുണ്ടായത്‌. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹം വ്യാഴാഴ്‌ച വൈകിട്ട്‌ 5.43ന്‌ വിക്ഷേപിക്കാനായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. ശ്രീഹരിക്കോട്ട സതീഷ്‌ധവാന്‍ സ്‌പേയ്‌സ്‌സെന്ററില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലായിരുന്നു. വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള കൗണ്ട്‌ഡൗണ്‍ ബുധനാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ ആരംഭിക്കാനിരുന്നത്‌. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനടക്കമുള്ളവര്‍ ശ്രീഹരിക്കോട്ടയിലുണ്ടായിരുന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിലുള്ള ജിഎസ്‌എല്‍വി–എഫ്‌ 10 റോക്കറ്റ്‌ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങ്ങിലേക്ക്‌ മാറ്റിയേക്കും. അങ്ങനെയെങ്കില്‍ വിക്ഷേപണം അനിശ്ചിതമായി നീളാനാണ്‌ സാധ്യത. ഭൗമ നിരീക്ഷണത്തിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായിക്കുന്നതിനുമായുള്ള രണ്ടു ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ്‌ 2268 കിലോ ഭാരമുള്ള ജിഐസാറ്റ്‌–1.

ഇടുക്കിയില്‍ വീണ്ടും ഭൂചലനം

ചെറുതോണി ഇടുക്കിയില്‍ ബുധനാഴ്ച വീണ്ടും ഭൂചലനം. രാവിലെ 7.44 നും 8.30 നുമാണ്‌ ഭൂചലനങ്ങള്‍ ഉണ്ടായത്‌. ആദ്യത്തേത് റിക്ടര്‍ സ്കെയിലില്‍ 1.5ഉം രണ്ടാമത്തേത്‌ 0.93 രേഖപ്പെടുത്തി. ഫെബ്രുവരി 27നാണ്‌ ഇടുക്കിയിലായിരുന്നു ആദ്യ ഭൂചലനം. അര മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട്‌ ചലനമുണ്ടായി. തുടര്‍ന്ന്‌ ഈ മേഖലയില്‍ മാര്‍ച്ച്‌ ഒന്നുവരെ നാലുദിവസത്തില്‍ അഞ്ച്‌ ഭൂചലനങ്ങള്‍ ഉണ്ടായി. രണ്ടുദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ രണ്ടു ഭൂചലനംകൂടി അനുഭവപ്പെട്ടത്‌. ഒരു വലിയ ചലനമുണ്ടായാല്‍ ചെറുചലനങ്ങള്‍ തുടരുന്നത് സാധാരണമാണെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനിയര്‍ എസ് സുപ്രിയ ദേശാഭിമാനിയോട് പറഞ്ഞു. നിലവില്‍ ഡാമിന് ഒരുവിധ സുരക്ഷാഭീഷണിയും ഇല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനം പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഡാം സുരക്ഷാ വിഭാഗം കേന്ദ്ര ജലകമീഷന്‌ കത്തുനല്‍കി. കേന്ദ്ര ജലകമീഷന് കീഴിലുളള ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംഘം ഉടന്‍ എത്തുമെന്ന് ചീഫ്‌ എന്‍ജിനിയര്‍ പറഞ്ഞു. ഇടുക്കി,…

കോവിഡ്‌ പടരുന്നു ; 29 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി രാജ്യത്ത്‌ 29 പേര്‍ക്ക്‌ കോവിഡ്‌–19 സ്ഥിരീകരിച്ചു. ഇവരില്‍ 16 പേര്‍ ഇറ്റലിയില്‍നിന്നുള്ള സഞ്ചാരികളാണ്‌. ഡല്‍ഹിയില്‍ ഒരാള്‍ക്കും ആഗ്രയിലുള്ള ആറ്‌ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌ വര്‍ധന്‍ പറഞ്ഞു. ജയ്‌പുരിലാണ്‌ 16 ഇറ്റലി സ്വദേശികള്‍ക്കും അവര്‍ക്കൊപ്പമുള്ള ഇന്ത്യക്കാരനായ ഡ്രൈവര്‍ക്കും പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്‌. തെലങ്കാനയില്‍ രണ്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഒരാളുടെ വൈറസ്‌ ബാധ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഡല്‍ഹിയില്‍ മൂന്ന്‌ സ്‌കൂള്‍ അടച്ചു. രണ്ട്‌ സ്‌കൂള്‍ അവധി നേരത്തെയാക്കി. ഇതുവരെ 5,89,000 യാത്രക്കാരെ വിമാനത്താവളങ്ങളിലും 10 ലക്ഷംപേരെ നേപ്പാള്‍ അതിര്‍ത്തിയിലും സ്‌ക്രീനിങ്ങിന്‌ വിധേയരാക്കി. 27,000 പേര്‍ നിരീക്ഷണത്തിലാണ്‌. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ പൗരന്‍മാര്‍ക്കും ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലെത്തുന്നവര്‍ക്കും അനുവദിച്ച വിസ റദ്ദാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ…