വീണ്ടും രാത്രി എട്ടിന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡെല്‍ഹി: ( 19.03.2020) കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിനെ തടയുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചും സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് പടരുന്ന കൊറോണ വൈറസിനെക്കുറിച്ചാമ് അദ്ദേഹം സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊറോണ വൈറസ് ബാധ നേരിടുന്നതിന് സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വൈറസ് ബാധയെ നേരിടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

താമസ വിസയുള്ള വിദേശികള്‍ക്കും യു.എ.ഇയില്‍ പ്രവേശിക്കാനാവില്ല

ദുബൈ: താമസവിസയുള്ള വിദേശികള്‍ക്കും യു.എ.ഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിെന്‍റ തീവ്രത അനുസരിച്ച്‌ വിലക്ക് കാലാവധി നീട്ടിയേക്കാം. സന്ദര്‍ശക വിസ, വാണിജ്യ വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് യു.എ.ഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശന വിലക്ക് വരുന്നത്

കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു

പുല്‍പ്പള്ളി: കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പിസെറ്റ് ചേര്‍പ്പ് കല്ലിങ്കല്‍ ഗിരീഷ് – ഗ്രീഷ്മ ദമ്ബതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ രാത്രി കട്ടിലില്‍ നിന്ന് നിലത്തേക്ക് തലയടിച്ച്‌ വീണിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി വൈഗ. സംസ്ക്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.

ചണ്ഡിഗഢില്‍ ആദ്യ കോവിഡ്; ആകെ എണ്ണം 170 ആയി

ന്യൂഡല്‍ഹി: ചണ്ഡിഗഢില്‍ ആദ്യ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. 23 വയസുള്ള യുവതിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ അടുത്തിടെ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയതാണ്. ചണ്ഡിഗഢ് സെക്ടര്‍ 21 ല്‍ താമസിക്കുന്ന യുവതിക്ക് മാര്‍ച്ച്‌ 15നാണ് രോഗലക്ഷണം അനുഭവപ്പെട്ടത്. യുവതി സെക്ടര്‍ 32ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കശ്മീരില്‍ ബുധനാഴ്ച ആദ്യ കോവിഡ് 19 സ്ഥിരീകരണം നടന്നിരുന്നു. ശ്രീനഗറിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ജുനൈദ് അസിം മട്ടുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ജമ്മുകശ്മീരില്‍ തീര്‍ഥാടകര്‍ക്കും ഭക്തര്‍ക്കും മതസ്ഥലങ്ങളില്‍ ഒത്തുചേരുന്നതിന് ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 170 ആയി.മഹാരാഷ്ട്രയിലാണ് കോവിഡ് 19 കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് വിദേശ പൗരന്‍മാര്‍ക്ക് ഉള്‍പ്പെടെ 47 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്സ്ഥിരീകരിച്ചത്.ആന്ധ്രയില്‍ ഒരാള്‍ക്കു…

രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, മരണനിരക്കും ഉയരുന്നു; കൊറോണ വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറുന്നു; സാമൂഹ്യ അകലം പാലിക്കാനും, ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥന; അമേരിക്കയില്‍ അടിയന്തിരാവസ്ഥ

മാഡ്രിഡ്: ( 14.03.2020) ചൈനയിലെ വിഹാനില്‍ ഉത്ഭവിച്ച്‌ ഇപ്പോള്‍ ലോകത്തുടനീളമായി പടര്‍ന്നു പിടിക്കുകയും മരണം വിതയ്ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൊറോണ വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതും മരണനിരക്ക് ഉയരുന്നതും സൂചിപ്പിക്കുന്നത് ഇതാണ്. അതുകൊണ്ടുതന്നെ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കാനുമുള്ള നടപടിയുടെ ഭാഗമായി സാമൂഹ്യ അകലം പാലിക്കലും, ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ട മുന്‍കരുതല്‍ നടപടിയെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. രോഗം രൂക്ഷമായി പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്താലത്തിലാണ് അമേരിക്ക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ അമേരിക്കയില്‍ കൊറോണ മൂലം 40 മരണങ്ങള്‍ സ്ഥിരീകരിച്ചു. 1000 പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ ഡോളര്‍…

നികുതിയുടെ കാര്യത്തില്‍ വിജയ് വിട്ടുവീഴ്ച നടത്തിയിട്ടില്ല; കണക്ക് പുറത്തുവിട്ട് ഖുശ്ബു

തമിഴ് നടന്‍ വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് നടി ഖുശ്ബു സുന്ദര്‍. ആദായനികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു രംഗത്തെത്തിയത്. നികുതി അടയ്ക്കുന്ന കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്ന് വിവരങ്ങള്‍ പുറത്തുവിട്ട് ഖുശ്ബു വ്യക്തമാക്കി. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖുശ്ബു വിവരങ്ങള്‍ പുറത്ത് വിട്ടത്. ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്. ഏപ്രില്‍ 9 ന് പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന് 80 കോടിയും വിജയ് വാങ്ങി. എന്നാല്‍ നികുതിയുടെ കാര്യത്തില്‍ വിജയ് വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്ന് ഖുശ്ബു വ്യക്തമാക്കി. മാസ്റ്ററിന്റെ നെയ്‌വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍…

പക്ഷിപ്പനി; കോഴിക്കോട് ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്; ഹോട്ടലുടമകള്‍ ആശങ്കയില്‍

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്. ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്നാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം. കോഴിക്കോട് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളുടെ ചുറ്റും കോഴി വില്‍പന നിരോധിച്ചിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും മുക്കം നഗരസഭ,കൊടിയത്തൂര്‍ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിക്കന്‍ സ്റ്റാളുകളുടെയും ഫാമുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. അതേസമയം, മലപ്പുറത്ത് നിന്ന് ഇന്നലെ കൊണ്ട് വന്ന കോഴി വ്യാപാരികള്‍ തടയുകയും ചെയ്തിരുന്നു. കോഴിയിറച്ചിക്ക് പുറമെ കോഴിമുട്ടയും ഹോട്ടലുകളില്‍ ലഭിക്കില്ല. കോഴിയിറച്ചി വിഭവങ്ങള്‍ ഇല്ലാതാകുന്നതോടെ ഹോട്ടലുകളില്‍ കച്ചവടം കുറയുമെന്ന ആശങ്കയിലാണ് ഉടമകള്‍.

പക്ഷിപ്പനി ; പരപ്പനങ്ങാടിയില്‍ രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളെ കൊന്നൊടുക്കും

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് . പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ 16-ാം നമ്ബര്‍ വാര്‍ഡിലെ ഒരു വീട്ടില്‍ വളര്‍ത്തുന്ന കോഴികളെ പക്ഷിപ്പനി ബാധിച്ച്‌ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു . ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാംപിളുകളില്‍ രണ്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ ചുറ്റുവട്ടത്തെ മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാണ് അധികൃതരുടെ തീരുമാനം . കോഴിക്കള്‍ ചത്ത വീടിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളേയും മറ്റന്നാള്‍ മുതല്‍ കൊന്നു തുടങ്ങും . ഇതോടൊപ്പം പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷിഫാമുകളും അടയ്ക്കും. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 15,16, 17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷികളെ കൊന്നൊടുക്കുന്നതിനായി ഇരുപത് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. ഇത്രയും വാര്‍ഡുകളിലെ വീടുകളിലും ഫാമുകളിലും കടകളിലുമായി നാലായിരം കോഴികളെങ്കിലും…

പൗരത്വ പ്രതിഷേധം: പ്രതികളുടെ ചിത്രമുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചത് നിയമവിരുദ്ധം -സുപ്രീംകോടതി

അലഹബാദ്: പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ പടം വെച്ചുള്ള പോസ്റ്ററുകള്‍ പൊതുനിരത്തില്‍ വെച്ച ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. അറസ്റ്റിലായവരുടെ ചിത്രവും വിലാസവും ഉള്‍പ്പെടുത്തി പരസ്യപ്പലകകള്‍ സ്ഥാപിച്ചത് നിയമവിരുദ്ധ നടപടിയാണ്. ഏതു നിയമത്തിെന്‍റ അടിസ്ഥാനത്തിലാണ് പരസ്യപ്പലകകള്‍ സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാറിെന്‍റ ഇൗ നടപടിയെ നിയമപരമായി ന്യായീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും അതിനപ്പുറമുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്നും ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി. അറസ്റ്റിലായവരുടെ ചിത്രമുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പോസ്റ്ററുകള്‍ സ്ഥാപിച്ച സര്‍ക്കാര്‍ നടപടി അനാവശ്യവും വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതുമാണെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു. ലഖ്നോ നഗരത്തിെന്‍റ തിരക്കേറിയ ഭാഗങ്ങളിലാണ് മരിച്ചുപോയ പ്രതി അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചത്. പൊതുപ്രവര്‍ത്തക സദഫ് ജാഫര്‍, അഭിഭാഷകന്‍…

ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു; ഉടമയ്‌ക്കെതിരെ കേസ്‌

ന്യൂജേഴ്‌സി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഉപകരണങ്ങളുടെ ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വീട്ടില്‍ നിര്‍മ്മിച്ച ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. സംഭവത്തില്‍ ഇന്ത്യന്‍ സ്റ്റോര്‍ ഉടമ മനീഷ ബറേഡിനെതിരെ ലൊ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. പത്ത് വയസുള്ള മൂന്നുപേര്‍ക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് ശരീരത്തിലും കാലിനും കൈയ്ക്കും പൊള്ളലേറ്റത്. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ഹാന്റ് സാനിറ്റൈസറിന്റെ ദൗര്‍ബല്യം ഉണ്ടായതിനെ തുടര്‍ന്നാണ് മനീഷ തന്റെ വീട്ടില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നീട് അവ സ്റ്റോറുകളില്‍ വില്‍പ്പനക്ക് വെക്കുകയായിരുന്നു. ഇത് വാങ്ങിച്ച്‌ ഉപയോഗിച്ച കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.