കൊറോണയുടെ തീവ്രത ലോകത്തെ അറിയിച്ച ജേര്‍ണലിസ്റ്റിനെ കാണാനില്ല, ആശങ്ക

ബെയ്ജിങ്: ആഗോള തലത്തില്‍ തന്നെ വളരെ ഭീതി പടര്‍ത്തിയിരിക്കുകയാണ് വിനാശകാരിയായ കൊറോണ വൈറസ്. വൈറസിന്റെ തീവ്രതയും ജാഗ്രതയും ലോകത്തെ അറിയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ചൈനീസ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റിനെ കാണാനില്ലെന്ന ആശങ്ക നിറഞ്ഞ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും ഫാങ് ബിന്നും. മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരും വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നത്. ഇവരില്‍ ചെന്‍ ക്വിഷിയെയാണ് 20 മണിക്കൂര്‍ മുമ്ബ് മുതല്‍ കാണാതായിരിക്കുന്നത്. വൈറസ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രം പകര്‍ത്തിയതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ്…

മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് മുന്‍പ് ഗര്‍ഭാശയം സര്‍ജറി നടത്തി എടുത്ത് കളഞ്ഞു: ഗര്‍ഭപാത്രം എടുത്തുകളഞ്ഞത് മറച്ചുവെച്ച്‌ വിവാഹം നടത്തി: ഭര്‍ത്താവിന്റെ വീട്ടുകാരുടെ സ്നേഹത്തിന് മുന്നില്‍ താന്‍ തെറ്റുചെയ്തുവെന്ന കുറ്റബോധം ടാന്‍സിയെ അലട്ടി: ടാന്‍സിയുടെ സംസ്‌കാരചടങ്ങില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്ന് മാതാപിതാക്കള്‍: ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത ടാന്‍സിയുടെ മരണത്തിലെ കുരുക്കഴിയ്ക്കാന്‍ പൊലീസ്

കൊടുങ്ങല്ലൂര്‍: ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) യുടെ മരണത്തിലെ കുരുക്കഴിയ്ക്കാന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗര്‍ഭപാത്രം നീക്കം ചെയ്തതിലെ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന പ്രാഥമിക നിഗമനത്തിലാണ് എത്തി നില്‍ക്കുന്നത്. മകള്‍ മരിച്ച ശേഷം അച്ഛനും അമ്മയും മൃതദേഹം കാണാന്‍ പോലും എത്തിയിരുന്നില്ല. മകളുടെ ഗര്‍ഭ പാത്രം നീക്കം ചെയ്ത കാര്യം ഇവര്‍ക്കും അറിയാമായിരുന്നു. മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറ്റാന്‍ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്ന യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് അന്വേഷിയ്ക്കുന്നത്. യുവതി മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് മുന്‍പ് ഗര്‍ഭാശയം സര്‍ജറി നടത്തി എടുത്ത് കളഞ്ഞിരുന്നുവെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുത്ത രക്ത സ്രാവത്തെ തുടര്‍ന്നായിരുന്നു സര്‍ജറി…

കപ്പടിച്ചതിന് പിന്നാലെ തമ്മില്‍ തല്ലി ബംഗ്ലാ താരങ്ങള്‍; ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ആക്രോശവും ആക്രമണവും;നാണക്കേട്

ജൊഹനാസ്ബര്‍ഗ്: അണ്ടര്‍-19 ലോകകപ്പില്‍ കന്നി കിരീടം നേടി റെക്കോര്‍ഡിട്ട ശേഷം ബംഗ്ലാദേശ് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങളുമായി കൈയാങ്കളിക്കൊരുങ്ങി നാണക്കേടില്‍. ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയ ബംഗ്ലാദേശ് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങളുമായി ഏറ്റുമുട്ടലിന് ഒരുങ്ങുകയായിരുന്നു. ഇന്ത്യന്‍ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമാണ് ബംഗ്ലാദേശ് വിജയം ആഘോഷിച്ചത്. ഇത് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കത്തിന് കാരണമാകുകയും ചെയ്തു. അംപയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ബംഗ്ലാദേശ് കളിക്കാരുടേത് വൃത്തികെട്ട പെരുമാറ്റമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ പ്രിയം ഗാര്‍ഗ് പ്രതികരിച്ചു. തോല്‍വിയിലും ഞങ്ങള്‍ പ്രകോപിതരായിരുന്നില്ല. ഇതെല്ലാം കളിയുടെ ഭാഗമാണ്. ചില മത്സരങ്ങള്‍ ജയിക്കും, ചിലത് തോല്‍ക്കും. പക്ഷെ വിജയത്തിനുശേഷം ബംഗ്ലാദേശ് കളിക്കാരുടെ പെരുമാറ്റം വൃത്തികെട്ട രീതിയിലായിരുന്നു. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു-ഗാര്‍ഗ് പറഞ്ഞു. Shameful end to a wonderful game of cricket. #U19CWCFinal pic.twitter.com/b9fQcmpqbJ — Sameer…