കാട്ടാക്കട ഭൂവുടമയുടെ കൊലപാതകം; നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണുമാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സംഭവം നടന്ന ദിവസം കാട്ടാക്കട്ട പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. എ.എസ്.ഐ അനില്‍കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. സംഗീത് കൊല്ലപ്പെട്ട ദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനില്‍ വിവരം കിട്ടിയെന്നും പൊലിസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമഭയില്‍ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ വീഴ്ച്ചയാണ് കൊലപാതകത്തിന് കാരണമായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച്‌ പോലിസില്‍ വിളിച്ച്‌ അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പോലിസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അക്രമം നടക്കുന്നതായി സംഗീതിന്‍റെ ഭാര്യ അറിയിച്ചിട്ടും പോലിസ് എത്താന്‍ വൈകിയെന്നും സംഭവത്തില്‍ പോലിസിന് വീഴ്ച പറ്റിയെന്നും സ്പെഷ്യല്‍ ബ്രാഞ്ചും…

ദിലീപും ഉര്‍വശിയും ഒന്നിച്ച്‌, കൂടെ മക്കളും; ‘കേശു ഈ വീടിന്റെ നാഥന്‍’ പുതിയ പോസ്റ്റര്‍ പുറത്ത്

പ്രേക്ഷകരുടെ ഒരുപാടുനാളത്തെ കാത്തിരിപ്പിന് ശേഷം നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. വീണ്ടും ഒരു ഹിറ്റ് ചിത്രം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് നാദിര്‍ഷ തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനിലൂടെ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപും ഉര്‍വശിയും ഇവരുടെ മക്കളായ വൈഷ്ണവി, നസ്‌ലന്‍ എന്നിവരാണ് പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപും ഉര്‍വശിയും ആദ്യമായി ജോഡികളാവുകയാണ് ഈ ചിത്രത്തിലൂടെ. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കുന്ന ഫാമിലി എന്റര്‍റ്റൈനര്‍ ആണ് ‘കേശു ഈ വീടിന്റെ നാഥന്‍.’ കേശു എന്ന പേരിലുള്ള ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നയാളായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ദിലീപിന്റെ ഭാര്യയായാണ് ഉര്‍വശി അഭിനയിക്കുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍ ആണ് . നാദിര്‍ഷ തന്നെ…

മാണി മാണിക്യം; സ്മാരകം അനിവാര്യമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കെ.എം മാണിക്ക് സ്മാരകം നിര്‍മിക്കാന്‍ പണം അനുവദിച്ചത് രാഷ്ട്രീയ മാന്യത മുന്‍നിര്‍ത്തിയാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. കെ.എം മാണി അനിഷേധ്യനായ നേതാവാണ് മാണിയെ ആദരിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല. സിപിഎം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ല, സ്മാരകം അനിവാര്യമായിരുന്നു. സിപിഎം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന ജനവിഭാഗം കേരളത്തിലുണ്ട്. സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ല. സര്‍ക്കാരിന്‍റെ ചുമതലയാണതെന്നും തോമസ് ഐസക്ക് പറഞ്ഞു. കെ.എം മാണി സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച‌് കോടി രൂപയും പാലായില്‍ അഞ്ച‌് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുമാണ് ബജറ്റില്‍ ഐസക്ക് അനുവദിച്ചത്. മാണിയുടെ സ‌്മാരകമായി പഠന ഗവേഷണകേന്ദ്രം ആരംഭിക്കുന്നതിന‌ാണ‌് തുക.