ഭ്രാന്തല്ല മനസിന്റെ പ്രത്യേകാവസ്ഥ,​ മനശാസ്ത്രജ്ഞരെ ഞെട്ടിച്ച മോഹന്‍ലാലിന്റെ അന്നത്തെ ചേഷ്ട

വര്‍ഷം 26 കഴിഞ്ഞെങ്കിലും പവിത്രത്തിലെ മീനാക്ഷിയേയും അവള്‍ക്ക് വേണ്ടി തന്റെ ജീവിതം ഹോമിച്ച ചേട്ടച്ഛനെയും ഇന്നും മലയാളികള്‍ മറന്നിട്ടില്ല. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പവിത്രത്തിലെ ഉണ്ണികൃഷ്ണന്‍ അഥവാ ചേട്ടച്ഛന്‍. അനിയത്തിയില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പെരുമാറ്റം ഉണ്ണികൃഷ്ണന്റെ മനസ് തകിടം മറിക്കുന്നതായിട്ടാണ് പവിത്രത്തിന്റെ ക്ലൈമാക്‌സ്. ഭ്രാന്തല്ല മറിച്ച്‌ പെട്ടെന്നുള്ള ഷോക്കില്‍ നിന്നുണ്ടാകുന്ന പ്രത്യേക മാനസികാവസ്ഥ. ആ രംഗം അവിസ്മരണീയമായി അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിക്കുകയും ചെയ്തു. ചിത്രം കണ്ട് ഒരു മനശാസ്ത്രജ്ഞന്‍ തന്നെ വിളിച്ച്‌ സംസാരിച്ചതിനെക്കുറിച്ച്‌ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍. ആ ക്ലൈമാക്സ് രംഗത്തില്‍ പല്ലു കടിക്കുന്നത് വളരെ നിഗൂഢമായ പെരുമാറ്റരീതിയാണെന്നും അത് വളരെ റിയലിസ്റ്റിക്കായി ചെയ്യണമെങ്കില്‍ നിങ്ങള്‍ വളരെ അധികം ഗവേഷണം നടത്തിക്കാണുമല്ലോയെന്നും പ്രശസ്ത മനഃശാത്രജ്ഞനായ സ്വരാജ് മണി (അദ്ദേഹം…

സംസ്ഥാനത്ത് പബ്ബിന് പുറമെ കാസിനോകള്‍? നിയമസഭയില്‍ എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ തുറക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെ ഉയര്‍ന്ന മറ്റൊരു ചോദ്യമായിരുന്നു കാസിനോകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്നത്. ഇപ്പോള്‍ നിയമസഭയിലും ഈ ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം ഇതുവരെ സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ തന്നെ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. മാത്രമല്ല സംസ്ഥാനത്ത് മദ്യത്തിന്റെ വില്‍പന സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ബാറുകള്‍ അടച്ചിട്ടപ്പോള്‍ വിറ്റഴിക്കപ്പെട്ട മദ്യത്തേക്കാള്‍ വളരെ കുറവ് മദ്യമാണ് 2018-19 കാലത്ത് വിറ്റഴിച്ചതെന്ന് മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്ന 2015-2016 വര്‍ഷത്തില്‍ 220.58 ലക്ഷം കെയ്‌സ് മദ്യം വിറ്റു. എന്നാല്‍ നിയന്ത്രണം പിന്‍വലിച്ച 2018-2019 കാലത്ത് 214.34 കെയ്‌സ് മദ്യമാണ് വിറ്റതെന്നും മന്ത്രി പറഞ്ഞു.…

മണ്ഡല മകര വിളക്ക് കാലത്ത് ലഭിച്ച നാണയങ്ങള്‍ ഇന്നുമുതല്‍ എണ്ണും; ശബരിമലയിലെ വരുമാനം 275 കോടി കവിയുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തില്‍ ലഭിച്ച നാണയങ്ങള്‍ ഇന്ന് മുതല്‍ എണ്ണിത്തുടങ്ങും. നാണയങ്ങള്‍ എണ്ണിത്തീരുമ്ബോള്‍ വരുമാനം 275 കോടി കടക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ശബരിമല സീസണില്‍ 263 കോടിയുടെ വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചത്. എണ്ണാന്‍ കഴിയാതെ ഭണ്ഡാരകത്തില്‍ കെട്ടി കിടക്കുകയായിരുന്ന മണ്ഡല മകര വിളക്ക് കാലത്ത് ലഭിച്ച നാണയങ്ങളാണ് ഇപ്പോള്‍ എണ്ണുന്നത്. ഈ നാണയങ്ങളാണ് ഹൈക്കോടതിയുടെ അനുമതിയോടെ ഇന്ന് മുതല്‍ എണ്ണിത്തുടങ്ങുക. ഭണ്ഡാരത്തിലെ നാണയങ്ങള്‍ കൂടി എണ്ണീത്തീരുമ്ബോള്‍ വരുമാനം 275 കോടി കടക്കുമെന്നാണ് പ്രതീക്ഷ. നാണയങ്ങള്‍ മുഴുവന്‍ വരാനിരിക്കുന്ന മാസ പൂജയ്ക്ക് മുന്‍പ് നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. നാണയങ്ങള്‍ എണ്ണിത്തീര്‍ക്കുന്നതിനായി 250 ഓളം ജീവനക്കാരെയാണ് നിയോഗിച്ചരിക്കുന്നത് .