പോലീസ് സ്റ്റേഷനുകള്‍ അതീവ ജാഗ്രതാ മേഖല; സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു വിട്ടു നല്‍കേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഷൂട്ടിംങ് നിരോധിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്ന് സിഐമാര്‍ക്കു ഡിജിപി നിര്‍ദേശം നല്‍കി. പോലീസ് സ്റ്റേഷനുകള്‍പോലുള്ള അതീവ ജാഗ്രതാ മേഖലയില്‍ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. ഷൂട്ടിംങ് സാമഗ്രികളും വാഹനങ്ങളും കൊണ്ട് സ്റ്റേഷന്‍ പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്റ്റേഷനില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടായി. ഇതിനിടെ പോലീസുകാര്‍ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കുന്ന തിരക്കിലുമായി. പരാതികളുമായി എത്തിയ ചിലരെ സിനിമാപ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രശ്‌നങ്ങളുണ്ടായി. പിന്നീട് സിഐ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണു ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം.

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങ്; തൊഴുത്ത് നിര്‍മിച്ചുനല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍

ആലപ്പുഴ: ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി പശുത്തൊഴുത്തുകള്‍ നിര്‍മിച്ച്‌ നല്‍കി അരൂര്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പതിനൊന്ന് കുടുംബങ്ങള്‍ക്കാണ് പശുത്തൊഴുത്ത് അനുവദിച്ചത്. 7.70മീറ്റര്‍ നീളവും 3.50മീറ്റര്‍ വീതിയുമുളള റാമ്ബോട്കൂടിയ പശുത്തൊഴുത്താണ് നിര്‍മിക്കുന്നത്. അലൂമിനിയം ഷീറ്റാണ് മേല്‍ക്കൂര നിര്‍മിക്കാനുപയോഗിച്ചത്. ഇതോടൊപ്പം പുല്‍ത്തൊട്ടി, ഗോമൂത്ര ടാങ്ക്, കോണ്‍ക്രീറ്റ് തറ, ചാണകത്തൊട്ടി തുടങ്ങിയ സൗകര്യങ്ങളും തൊഴുത്തിലുണ്ട്്. 137500രൂപ ചെലവില്‍ 36 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് തൊഴുത്തുകള്‍ നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ഒമ്ബത് പശുത്തൊഴുത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ ഏറെ ഗുണകരമായ പ്രതികരണമാണ് ക്ഷീരകര്‍ഷകരില്‍ നിന്ന് ലഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ പറഞ്ഞു

നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന് ഇനി തൂക്കിലേറാം; പ്രതിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇങ്ങനെ

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന് ഇനി തൂക്കിലേറാം. കാരണം വിശദീകരിക്കതെ ദയാഹര്‍ജി തള്ളിയതെന്ന് ആരോപിച്ച്‌ നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. രാഷ്ട്രപതി, ദയാഹര്‍ജി തള്ളിയ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച്‌ എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തില്‍ ദയാഹര്‍ജി പരിഗണിച്ചതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി.താനടക്കം ജയിലില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിരുന്നു.ജയിലില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടെന്നടക്കമുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വാദങ്ങളും കോടതി തള്ളി. ഫെബ്രുവരി 1-ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ സിംഗ് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി.…

ജെ ഡി യുവില്‍ പൊട്ടിത്തെറി; പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനൊപ്പമെന്ന് ആവര്‍ത്തിച്ച്‌ നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനൊപ്പമെന്ന് ആവര്‍ത്തിച്ച്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിതീഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച്‌ ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, പൗരത്വനിയമഭേദഗതിയില്‍ കേന്ദ്രത്തെയും അമിത് ഷായെയും നിശിതമായി വിമര്‍ശിക്കുന്ന പ്രശാന്ത് കിഷോറിന് നിതീഷ് കുമാര്‍ ശക്തമായ മറുപടി നല്‍കി. പാര്‍ട്ടിയില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാന ഘടന മാനിക്കണം. പ്രശാന്ത് കിഷോര്‍ എങ്ങനെയണ് ജെഡിയുവില്‍ അംഗമായതെന്ന് അറിയാമോ ? അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് അമിത് ഷായാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. പ്രശാന്തിന് ജെഡിയുവില്‍ അംഗത്വം നല്‍കിയത് അമിത് ഷാ പറഞ്ഞിട്ടാണെന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത് എന്‍റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമം എന്നാണ്. ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദ്ദേശിക്കുന്ന…