ഷാര്‍ജയിലെ ലീഗോ ബ്രിക്‌സ് പ്രദര്‍ശനം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

ഷാര്‍ജ: ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ ഒരുങ്ങിയിരിക്കുന്ന ട്രാവല്‍ ബ്രിക്സ് എക്സിബിഷന്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു. കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന ലീഗോ ബ്രിക്സുകള്‍ ഉപയോഗിച്ചുള്ള ട്രാവല്‍ ബ്രിക്സ് എക്സിബിഷനില്‍ 10 ലക്ഷത്തോളം ലീഗോ ബ്രിക്സുകള്‍ ഉപയോഗിച്ച്‌ വിമാനങ്ങള്‍, കപ്പലുകള്‍ തുടങ്ങി 88 മാതൃകകളാണ് തയ്യാറാക്കിയിരിക്കുന്നത്. ബോയിങ് 747-ഉം ടൈറ്റാനിക്കിന്റെ ഏഴ് മീറ്ററിലുള്ള പകര്‍പ്പും പ്രദര്‍ശനത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് ലീഗോ ബ്രിക്സുകള്‍ ഉപയോഗിച്ച്‌ സൃഷ്ടികള്‍ ഉണ്ടാക്കാനുള്ള അവസരവും ഉണ്ടാകും. മാര്‍ച്ച്‌ ഒന്നുവരെ എല്ലാദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 10 മണിവരെയാണ് പ്രവേശനം. ലോകമെമ്ബാടുമുള്ള കല, സംസ്കാരം, സര്‍ഗാത്മകത എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്. ഇത് വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് ജനറല്‍ മാനേജര്‍ മര്‍വ ഒബയ്ദ് അല്‍ ഷംസി പറഞ്ഞു.

പണവും വേണ്ട പൊന്നും വേണ്ട; മഹറായി പുസ്തകങ്ങള്‍ മതിയെന്ന് കല്യാണ പെണ്ണ്! വധുവിന് 100 പുസ്തകങ്ങള്‍ വാങ്ങി നല്‍കി വരന്‍

ചടയമംഗലം: ഇന്ന് നാം കാണുന്ന പല കല്യാണങ്ങളും വളരെ വ്യത്യസ്തമായതാണ്. അങ്ങനെയുള്ള വ്യത്യസ്തമായ കാഴ്ചകളെയും തീരുമാനങ്ങളെയും കൈയ്യടിയോടെ സ്വീകരിക്കുന്നവരാണ് സോഷ്യല്‍ മീഡിയ. അത്തരത്തിലൊരു വ്യത്യസ്തമായ കല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുസ്ലീം കല്യാണമാണെങ്കില്‍ സാധാരണ വരന്‍ വധുവിന് മഹര്‍ നല്‍കുന്ന ചടങ്ങുണ്ട്. മഹര്‍ സ്ത്രീകള്‍ക്കുള്ള അവകാശമാണ്. അതിനാല്‍ പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നല്‍കണമെന്ന് അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നല്‍കാതെയുള്ള വിവാഹങ്ങള്‍ സാധുവാകുകയില്ല. വിവാഹമൂല്യം എത്രയാവണമെന്ന് ഇസ്ലാം കൃത്യമായി നിര്‍ണയിച്ചിട്ടില്ല. മര്യാദയനുസരിച്ചു നല്‍കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കുകയാണ് ചടയമംഗലം സ്വദേശികളായ വധുവും വരനും. മഹറായി പൊന്നും പണവും വേണ്ട നൂറ് പുസ്തകങ്ങള്‍ മതിയെന്നാണ് വധുവായ അജ്‌ന വരനോട് ആവശ്യപ്പെട്ടത്. അജ്‌നയുടെ ഇഷ്ട പ്രകാരം ചടയമംഗലം പോരെടം വെള്ളച്ചാലില്‍ ഇജാസ് ഹക്കിം 100 പുസ്തകങ്ങള്‍ മഹറായി…

തിരുവനന്തപുരത്ത് ബാറ്റ ഷോറൂമില്‍ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: കരമന ജംഗ്ഷന് സമീപത്തെ ബാറ്റാ ഷോറൂമില്‍ വന്‍തീപിടിത്തം. മൂന്ന് നില കെട്ടിടത്തിന്റെ ഷോറൂമിന് ഏറ്റവും മുകളിലായാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ചെങ്കല്‍ ചൂളയില്‍ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. കരമന പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. സംഭവത്തില്‍ ആളപായമില്ല. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പുകളും ബാഗുകളും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സുകള്‍ എത്തിയതോടെ തിരക്കേറിയ റോഡില്‍ ഏറെനേരം ഗതാഗതക്കുരുക്കും ഉണ്ടായി. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. റോഡരികിലാണ് ഷോറും എന്നതിനാല്‍ തീയണയ്ക്കാന്‍ ഫയര്‍ഫോഴ്സിനും എളുപ്പമായി. ഈ ഷോറൂമില്‍ നിന്നായിരുന്നു ജില്ലയിലെ മറ്റ് ഷോറൂമുകളിലേക്ക് ബാറ്റയുടെ…