‘ചില വസ്ത്രങ്ങള്‍ ധരിക്കുമ്ബോള്‍ പ്രായത്തെയും ശരീരത്തെയും മാനിക്കണം’; പ്രിയങ്കയെ വിമര്‍ശിച്ച്‌ ഫാഷന്‍ ഡിസൈനര്‍

ഗ്രാമി പുരസ്‌കാര ചടങ്ങിലെത്തിയ നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച്‌ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡെല്‍ റോഡ്‌റിക്ക്‌സ്. റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍ പീസ് ഡിസൈനര്‍ ഗൗണാണ് തന്റെ റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തിരുന്നത്. വെള്ള നിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈനാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെന്‍ഡെല്‍ റോഡ്‌റിക്ക്‌സിന്റെ പരാമര്‍ശം ചര്‍ച്ചയായത്. വസ്ത്രത്തിന്റെ നെക്ക്‌ലൈന്‍ ലോസ് ആഞ്ജലീസ് മുതല്‍ ക്യൂബ വരെ നീളമുണ്ടെന്നായിരുന്നു വെന്‍ഡെല്‍ റോഡ്‌റിക്ക്‌സിന്റെ പരാമര്‍ശം. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടി സുചിത്ര കൃഷ്ണമൂര്‍ത്തി അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ വെന്‍ഡെല്‍ റോഡ്‌റിക്ക്‌സ് വിശദീകണവുമായി രംഗത്തെത്തി. https://www.instagram.com/priyankachopra/?utm_source=ig_embed ‘ഞാന്‍ പ്രിയങ്കയുടെ ശരീരത്തെ അധിക്ഷേപിച്ചിട്ടില്ല. ബോഡി ഷെയ്മിങ്ങിന് അപ്പുറമാണ് ഈ വസ്ത്രം. ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ അതിന്റേതായ പ്രായമുണ്ട്. കുടവയറുള്ള…

മകളുടെ പിറന്നാള്‍ ആഘോഷത്തിന് വിളിച്ചുവരുത്തി 23 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു; പിന്നാലെ ഭാര്യയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു

ലഖ്നൗ: ( 31.01.2020) 23 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതിന് പിന്നാലെ ഭാര്യയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫരീദാബാദില്‍ കഴിഞ്ഞദിവസമാണ് സംഭവം. മകളുടെ പിറന്നാളാഘോഷത്തിന്റെ പേരില്‍ ഗ്രാമത്തിലെ കുട്ടികളെ വിളിച്ചുവരുത്തി ബന്ദിയാക്കിയതിനെ തുടര്‍ന്ന് സുഭാഷ് ബദ്ദാം എന്നയാളെയാണ് പൊലീസ് വെടിവച്ചുകൊന്നത്. ഇതിന് പിന്നാലെ അയാളുടെ ഭാര്യ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചു. എന്നാല്‍ കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ സുഭാഷിന്റെ ഭാര്യയ്ക്ക് പങ്കുണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊലക്കേസില്‍ പ്രതിയായ സുഭാഷ് ബദ്ദാം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മകളുടെ പിറന്നാളാഘോഷത്തിന്റെ പേരില്‍ സുഭാഷ് ഗ്രാമത്തിലെ ഇരുപതോളം കുട്ടികളെ വിളിച്ചു വരുത്തിയ ശേഷം ബന്ദിയാക്കുകയായിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ഇവരെ ബന്ദിയാക്കിയത്. എന്നാല്‍ കുട്ടികള്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സുഭാഷുമായി അനുനയനീക്കത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന്…

ഗര്‍ഭപാത്രവും വൃക്കയുമെടുത്തുമാറ്റിയതോടൊപ്പം മുഖം വികൃതമാക്കി, തൊണ്ടയില്‍ നിന്ന് നട്ടെല്ലിനു താഴെ വരെ കത്തി കുത്തിയിറക്കി; ലൈംഗിക തൊഴിലാളികളെ തെരഞ്ഞുപിടിച്ചു കൊന്ന രസികനായ കൊലയാളിയുടെ കഥ ഇങ്ങനെ

ഗര്‍ഭപാത്രവും വൃക്കയുമെടുത്തുമാറ്റിയതോടൊപ്പം മുഖം വികൃതമാക്കി, തൊണ്ടയില്‍ നിന്ന് നട്ടെല്ലിനു താഴെ വരെ കത്തി കുത്തിയിറക്കി, ലൈംഗിക തൊഴിലാളികളെ തെരഞ്ഞുപിടിച്ചു കൊന്ന രസികനായ കൊലയാളിയുടെ കഥ ഇങ്ങനെ. പ്‌ത്തെമ്ബതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ലൈംഗിക തൊഴിലാളികളെ മാത്രം തിരഞ്ഞു പിടിച്ച്‌ കൊന്നു രസിച്ച കൊലയാളിയെ കുറിച്ചാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കാലമെത്ര കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്തത് വേശ്യകളെ മാത്രം എന്തിന് തെരഞ്ഞുപിടിച്ചു കൊന്നെതെന്നാണ്. എന്തായാലും ഈ കൊലപാതകി ആരെന്നത് അന്നും ഇന്നും ദുരൂഹമായിത്തന്നെ അവശേഷിച്ചിരിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ കൊല നടത്തിയ ആള്‍ അതീവ വിദഗ്ദ്ധനായിരുന്നുവെന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കാരണം, ശരീര ശാസ്ത്രമറിയാവുന്ന അതി വിദഗ്ദ്ധനായ ഒരു ഡോക്ടറോ, കശാപ്പുകാരനോ, ശസ്ത്രക്രിയാ വിദഗ്ദ്ധനോ ഒക്കെ മാത്രമേ ഇത്ര സമര്‍ത്ഥമായി അവയവങ്ങള്‍ ശരീരത്തില്‍ നിന്ന് കിറു കൃത്യമായി എടുത്തു മാറ്റാനാവുമായിരുന്നുള്ളുവെന്നതാണ്. അതായത്, എന്തൊക്കെ എവിടെയൊക്കെയുണ്ടെന്നുള്ളത് വ്യക്തമായി അറിയാവുന്ന ആള്‍ ആയിരുന്നു…

ബജറ്റ് സമ്മേളനത്തില്‍ പ്രധാന ചര്‍ച്ച സാമ്ബത്തിക വിഷയങ്ങളില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സാമ്ബത്തിക വിഷയങ്ങളിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദമോദി. ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ന്യൂഡല്‍ഹി: പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സാമ്ബത്തിക 2020 ലെ ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ദശകത്തില്‍ ശോഭനമായ ഭാവി ഉറപ്പാക്കാന്‍ നാമെല്ലാവരും ശ്രമിക്കണമെന്നും ഒപ്പം ശക്തമായ അടിത്തറ സൃഷ്ടിക്കണമെന്നും ഈ സമ്മേളനം പ്രധാനമായും സാമ്ബത്തിക വിഷയങ്ങളില്‍ കേന്ദ്രീകരിക്കുമെന്നും പറഞ്ഞു. ഇതുസംബന്ധിച്ച്‌ പാര്‍ലമെന്റിന്‍റെ ഇരുസഭകളിലും മികച്ച സംവാദങ്ങള്‍ നടക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീശാക്തീകരണത്തിലും അടിച്ചമര്‍ത്തപ്പെട്ടവരിലുമാണ് തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ഈ ദശകത്തിലും തങ്ങള്‍ അത് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കൂടാതെ ഇരുസഭകളിലും വിശാലവും ഗുണപരവുമായ ചര്‍ച്ചകളാണ് ആഗ്രഹിക്കുന്നതെന്നും സാമ്ബത്തിക കാര്യങ്ങളിലും നിലവിലെ ആഗോള സാമ്ബത്തിക സ്ഥിതിയെ ഇന്ത്യക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം…

സൗദി പൗരന്മാര്‍ക്ക് വിസ ഇളവ് അനുവദിച്ച്‌ ഇന്ത്യ

റിയാദ്: സൗദിഅറേബ്യയുടെ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ലഘുകരിച്ചു. വിനോദ സഞ്ചാരികള്‍ക്കും മികച്ച ചികിത്സക്കായി ഇന്ത്യയിലെത്തുന്ന സൗദി പൗരന്മാര്‍ക്കും സഹായകമാകും വിധമാണ് വിസാ നടപടികള്‍ ലഘൂകരിച്ചിരിക്കുന്നത്. പലതവണ വന്നുപോകേണ്ട ആവശ്യങ്ങള്‍ക്കായുള്ള അടിന്തിരവിസയുടെ നിരക്കും പകുതിയായികുറച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാര്‍ക്കായി ഇ-വിസ സേവനമാണ് കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനസമയത്തെ ഉഭയകക്ഷി ധാരണപ്രകാരമാണ് വിസ നിയമത്തിലുണ്ടായിരിക്കുന്ന ഇളവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനപ്രകാരം ചികിത്സ, വ്യാപാരം, ടൂറിസം, വിവിധ ബിസിനസ് കോണ്‍ഫറന്‍സുകള്‍ എന്നിവക്കായി ഇ-വിസ വഴി എളുപ്പം ഇന്ത്യയിലെത്താം. ഒപ്പം ഇന്ത്യയില്‍ തങ്ങാനുള്ള കാലാവധിയും കൂട്ടാന്‍ തീരൂമാനമായിട്ടുണ്ട്. പലതവണ ഒരാള്‍ക്ക് വന്നുപോകേണ്ട ആവശ്യത്തിനായുള്ള മള്‍ട്ടി എന്‍ട്രി വിസക്ക് ഒരു മാസത്തേക്ക് 25 ഡോളറാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇത് 10 ഡോളറാക്കി…

മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷി ദിനം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷിത്വ ദിനം. സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ആ മഹാനുഭാവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്. സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച്‌ വിശ്വസിച്ച്‌, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു അദ്ദേഹം. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടേയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം എന്ന ആഹ്വാനം ചെവിക്കൊണ്ട് പതിനായിരങ്ങളാണ് പഠനവും, ജോലിയും ഉപേക്ഷിച്ച്‌ തെരുവിലിറങ്ങിയത്. ഉപ്പ് സത്യാഗ്രത്തിലൂടേയും, ക്വിറ്റ് ഇന്ത്യാ…

സിഎഎയ്‌ക്കെതിരെയുള്ള പ്രതിഷേധം ; വികസന പദ്ധതികളില്‍ നിന്ന് കേന്ദ്രം സംസ്ഥാനത്തെ ഒഴിവാക്കുന്നതായി പരാതി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോര് നടക്കുന്നതിനാല്‍ കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പരാതി. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല . ഇത് സിഎഎയോടുള്ള സംസ്ഥാനത്തിന്‍റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു . ബജറ്റില്‍ റബറിന്‍റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തണമെന്നും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി നില്‍ക്കുന്നതിനാല്‍ വികസനപദ്ധതികളില്‍ കേരളത്തെ ഒഴിവാക്കുന്നുവെന്നാണ് സര്‍ക്കാരിന്‍റെ ആക്ഷേപം. വായ്പ പരിധി 3 ശതമാനം, അതായത് 24,000 കോടി രൂപയായി ഉയര്‍ത്തണമെന്ന് സംസ്ഥാനം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇത് അംഗീകരിച്ചിട്ടില്ല . പ്രളയക്കെടുതി നേരിടുന്നതിന് ചോദിച്ച സഹായം നല്‍കാത്തതും ഇതിന്‍റെ ഭാഗമാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു . കഴിഞ്ഞ ബജറ്റില്‍ കേരളം ഉന്നയിച്ച ആവശ്യങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞതവണ ഉന്നയിച്ച പല ആവശ്യങ്ങളും ഇത്തവണയും മുന്നോട്ട് വെക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം…

വെള്ളിയും ശനിയും ബാങ്ക് പണിമുടക്ക്; ഇടപാടുകള്‍ തടസപ്പെടും; മുന്നറിയിപ്പ്

കൊച്ചി: കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു ജനുവരി 31, ഫെബ്രുവരി ഒന്ന് ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികളാണ് സമരം പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കും. മുപ്പതിനു പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രതിഷേധറാലി സംഘടിപ്പിക്കും. പണിമുടക്ക് ദിനങ്ങളില്‍ കേന്ദ്രീകൃത പ്രതിഷേധറാലിയും ധര്‍ണയും ഉണ്ടാകും. ഫെബ്രുവരി ഒന്നിന് ജില്ലാ കളക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്കു നിവേദനം നല്‍കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച്‌ 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും. ഇതിനുശേഷവും പ്രശ്നപരിഹാരമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പെന്‍ഷന്‍ പരിഷ്കരിക്കുക, കുടുംബ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പ്രവര്‍ത്തന ലാഭാടിസ്ഥാനത്തില്‍ സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് പുതുക്കിനിശ്ചയിച്ച്‌ പഞ്ചദിന വാര പ്രവര്‍ത്തനം നടപ്പാക്കുക, സ്പെഷല്‍ അലവന്‍സ് അടിസ്ഥാന ശന്പളത്തോട് സംയോജിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി…

പോലീസ് സ്റ്റേഷനുകള്‍ അതീവ ജാഗ്രതാ മേഖല; സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു വിട്ടു നല്‍കേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഷൂട്ടിംങ് നിരോധിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്ന് സിഐമാര്‍ക്കു ഡിജിപി നിര്‍ദേശം നല്‍കി. പോലീസ് സ്റ്റേഷനുകള്‍പോലുള്ള അതീവ ജാഗ്രതാ മേഖലയില്‍ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. ഷൂട്ടിംങ് സാമഗ്രികളും വാഹനങ്ങളും കൊണ്ട് സ്റ്റേഷന്‍ പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്റ്റേഷനില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടായി. ഇതിനിടെ പോലീസുകാര്‍ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കുന്ന തിരക്കിലുമായി. പരാതികളുമായി എത്തിയ ചിലരെ സിനിമാപ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രശ്‌നങ്ങളുണ്ടായി. പിന്നീട് സിഐ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണു ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം.

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങ്; തൊഴുത്ത് നിര്‍മിച്ചുനല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍

ആലപ്പുഴ: ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി പശുത്തൊഴുത്തുകള്‍ നിര്‍മിച്ച്‌ നല്‍കി അരൂര്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പതിനൊന്ന് കുടുംബങ്ങള്‍ക്കാണ് പശുത്തൊഴുത്ത് അനുവദിച്ചത്. 7.70മീറ്റര്‍ നീളവും 3.50മീറ്റര്‍ വീതിയുമുളള റാമ്ബോട്കൂടിയ പശുത്തൊഴുത്താണ് നിര്‍മിക്കുന്നത്. അലൂമിനിയം ഷീറ്റാണ് മേല്‍ക്കൂര നിര്‍മിക്കാനുപയോഗിച്ചത്. ഇതോടൊപ്പം പുല്‍ത്തൊട്ടി, ഗോമൂത്ര ടാങ്ക്, കോണ്‍ക്രീറ്റ് തറ, ചാണകത്തൊട്ടി തുടങ്ങിയ സൗകര്യങ്ങളും തൊഴുത്തിലുണ്ട്്. 137500രൂപ ചെലവില്‍ 36 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് തൊഴുത്തുകള്‍ നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ഒമ്ബത് പശുത്തൊഴുത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ ഏറെ ഗുണകരമായ പ്രതികരണമാണ് ക്ഷീരകര്‍ഷകരില്‍ നിന്ന് ലഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ പറഞ്ഞു