തിരുവന്തപുരം> നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും വീട് വെച്ചു നല്‍കാനും മന്ത്രിസഭ തീരുാനിച്ചു. 5 ലക്ഷം രൂപ വീതം 2 കുട്ടികള്‍ക്ക് നല്‍കും. കുട്ടികളുടെ സംരക്ഷണവും തുടര്‍ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. . നെയ്യാറ്റിന്‍കരയിലെ വീട്ടിലാണ് കുട്ടികളെ സന്ദര്‍ശിച്ചത്. ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.സംഭവത്തില്‍ പൊലീസ് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.
Year: 2020
പ്രമേയത്തെ അനുകൂലിച്ച് ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും രാജഗോപാല്‍ പറഞ്ഞു. താന്‍ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാല്‍ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിര്‍ത്തില്ല. ഒന്നിച്ചു നില്‍ക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒ. രാജഗോപാല്‍ സഭയ്ക്കുള്ളില്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും പ്രമേയത്തെ സഭയ്ക്കുള്ളില്‍ അദ്ദേഹം എതിര്‍ത്തുവെന്നും ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും…
ആറുവര്‍ഷത്തെ കാത്തിരിപ്പിനു വിരാമം; ദൃശ്യവിസ്മയം തീര്‍ത്ത് 58 അടി ഉയരമുള്ള പിനാകധാരി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആഴിമല ഗംഗാധരേശ്വര രൂപം
പൂവ്വാര്‍/തിരുവനന്തപുരം: കേരളക്കരയില്‍ ആഴിയും മലയും സംഗമിക്കുന്ന പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയില്‍ ഗംഗാധരേശ്വര ശിവരൂപം പൂര്‍ത്തിയാകുന്നു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവരൂപമാണ് ആഴിമലയില്‍ കടലിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഗംഗാധരേശ്വരന്‍ രൂപത്തിലെ ശിവരൂപം. 58 അടിയോളം ഉയരമുണ്ട്. 2014 ഏപ്രില്‍ രണ്ടിനാണ് ശിവരൂപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൂര്‍ണ്ണമായും കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച ശിവരൂപം കടലിനും ക്ഷേത്രത്തിനുമിടയില്‍ കടല്‍ക്കാറ്റിനെ പ്രതിരോധിക്കുംവിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും സമൃദ്ധിക്കായി മഹാദേവന്‍ തന്റെ ധൂര്‍ജട അഴിച്ച് താഴേക്ക് വിടര്‍ത്തി സ്വര്‍ഗനദിയായ ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന ഭാവത്തിലാണ് ഗംഗാധരേശ്വന്റെ ഭാവം ഒരുക്കിയിരിക്കുന്നത്. ഏറ്റവും നീളം കൂടിയ ശിവ ഭഗവാന്റെ ജട ഭാരതത്തില്‍ തന്നെ മറ്റൊരിടത്തും ദര്‍ശിക്കാന്‍ സാധിക്കില്ലെന്നതാണ് ഇവിടത്തെ രൂപത്തിന്റെ പ്രത്യേകത. ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയ്ക്ക് ശേഷം ആഴിമലയില്‍ എത്തിയപ്പോള്‍ ഗുരുദേവനോട് അന്നത്തെ പുളിങ്കുടി ദേശവാസികള്‍ ആവശ്യം ഉന്നയിച്ച പ്രകാരം ഗുരുഹിതം…
കാർഷിക നിയമങ്ങൾ മൂന്നും പിൻവലിക്കണം; പ്രമേയം പാസാക്കി കേരളം
തിരുവനന്തപുരം > കേന്ദ്രം പാസാക്കിയ കാര്ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്. ഡല്ഹിയില് കര്ഷക സമരം ശക്തമായ പശ്ചാത്തലത്തില് കര്ഷക പ്രക്ഷോഭത്തിന് പിന്തുണ നല്കാനാണ് സമ്മേളനം ചേര്ന്ന് പ്രമേയം പാസാക്കിയത്. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാലും പ്രമേയത്തെ അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില് പ്രമേയം അവതരിപ്പിച്ചത്. പുതിയ നിയമം കര്ഷകരില് കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില് ആവശ്യപ്പെട്ടു.കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര നിയമഭേദഗതി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പുതിയ നിയമം കര്‍ഷകരില്‍ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നുംമുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക രംഗത്ത് വന്‍ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ…
ഗവര്‍ണറുമായി വഴക്കിടുന്നത് ശരിയല്ല; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗണേഷ് കുമാര്‍
തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി ഗണേഷ് കുമാര്‍. ഗവര്‍ണറുമായി സര്‍ക്കാര്‍ വഴക്കിടുന്നത് ശരിയായ നടപടിയല്ല. അതിനാലാണ് മുഖ്യമന്ത്രി മിതത്വം പാലിച്ചത്. മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ആരെക്കുറിച്ചും അനാവശ്യമായി പറയുന്നത് ശരിയല്ല. അങ്ങനെ പറഞ്ഞുനടന്നവര്‍ക്ക് ജനം മറുപടി നല്‍കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കൃഷി ഭൂമി കുത്തക മുതലാളികളുടേതായി മാറി, രാജ്യത്തെ കര്‍ഷകര്‍ അടിമകളായി മാറുന്ന നിയമമാണിതെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. രാജ്യത്തെ കര്‍ഷകരെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികളായി മാറും. എന്ത് ഉല്‍പ്പാദിപ്പിക്കണം, എവിടെ എന്ത് വിലക്ക് വില്‍ക്കണം എന്ന് പോലും കര്‍ഷകര്‍ക്ക് തീരുമാനിക്കാന്‍ കഴിയാതെ വരും. കര്‍ഷകരെ ബാധിക്കുന്ന നിയമം ചര്‍ച്ച ചെയ്യപ്പെടാതെ പാസാക്കുകയായിരുന്നു. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമസഭാ ചട്ടം 118 പ്രകാരമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.…
പ്രമേയത്തെ എതിർത്തില്ല; പൊതു അഭിപ്രായത്തെ മാനിച്ചു: ഒ.രാജഗോപാൽ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ കാര്ഷിക നിയമഭേദഗതിക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു സംസ്ഥാനത്തെ ഏക ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. പ്രമേയം പാസാക്കിയത് ഏകകണ്ഠമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സംസാരിക്കാന്‍ സമയം ലഭിച്ചപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞുവെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോള്‍ ബിജെപി അംഗം ഒ രാജഗോപാല്‍ നിയമ സഭയിലുണ്ടായിരുന്നിട്ടും എതിര്‍ത്തില്ല. നിയമസഭയില്‍ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. നേരത്തെ, സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്ഷിക നിയമത്തെ അനുകൂലിച്ചാണു രാജഗോപാല്‍ സംസാരിച്ചത്. കര്‍ഷകര്‍ക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ എതിര്‍ത്തില്ല. പ്രമേയം എതിര്‍പ്പില്ലാതെ പാസായെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അറിയിക്കുകയും ചെയ്തു.
ചിട്ടി പണം നല്‍കാനുള്ളവരോട് ഇന്ന് എത്താന്‍ പറഞ്ഞ ശേഷം കുടുംബം ഒന്നാകെ ജീവനൊടുക്കി; പെരുമ്ബാവൂരിനെ കരയിച്ച് ചേലാമറ്റം ബിജുവിന്റേയും കുടുംബത്തിന്റേയും ആത്മഹത്യ
പെരുമ്ബാവൂര്‍: പണം നല്‍കാനുള്ളവള്ളവരോട് ഇന്ന് വീട്ടിലെത്താന്‍ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍. ചിലരോടൊക്കെ നേരിലും മറ്റുചിലരോട് ഫോണിലും വിവരമറിയിച്ചിരുന്നതായും സൂചന. സ്ത്രീകളടക്കമുള്ളവര്‍ വീട്ടിലെത്തി ബഹളം വച്ചിരുന്നതും താങ്ങാനായില്ല. കുടംബക്കാരുമായി അകല്‍ച്ചയിലായിരുന്നതിനാല്‍ ആരും തിരിഞ്ഞുനോക്കാനുമുണ്ടായിരുന്നില്ല. കൂട്ടമരണം പുറത്തറിഞ്ഞത് അയല്‍ക്കാരന്‍ പാല് വാങ്ങാന്‍ എത്തിയപ്പോള്‍. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടില്‍ പത്ഭനാഭന്‍ മകന്‍ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്ബിളി (39) മകള്‍ ആദിത്യ (15) മകന്‍ അര്‍ജുന്‍(13) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനകത്ത് ഇരു കയറിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടം കയറിയാണ് ആത്മഹത്യയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ചിട്ടിനടത്തിയിരുന്ന ബിജുവിന് 30 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായും കടക്കാരില്‍ ചിലര്‍ വീട്ടിലെത്തി ബഹളം വച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇവരില്‍ ചിലരോട് ഡിസംബര്‍ 31 നകം നല്‍കാമെന്ന് പറഞ്ഞാണ് ബിജു തിരിച്ചയച്ചതെന്നും ഇതിനെത്തുടര്‍ന്നുള്ള അപമാനത്താലും വിഷമത്താലുമാണ് കുടംബം ജീവനൊടുക്കിയതെന്നുമാണ് നിഗമനം. ഹാളിലെ…
നിമ്മിയുടെ ഫോണില്‍ നിറയെ ലിജു ഉമ്മന്റെ ചിത്രങ്ങള്‍, കാമുകന് വേണ്ടി ലഹരി കടത്താന്‍ സ്വന്തം കുട്ടികളേയും നിമ്മി ഉപയോഗിച്ചു, അമ്മയെ അറസ്റ്റ് ചെയ്യുമ്ബോള്‍ നിസഹായരായി രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍
ആലപ്പുഴ: മാവേലിക്കരയില്‍ നടന്ന വന്‍ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട മുഖ്യ പ്രതി ലിജു ഉമ്മനെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്.തഴക്കരയിലെ വാടകവീട്ടില്‍ നിന്നു 29 കിലോ കഞ്ചാവും വാറ്റ് ചാരായവും, നിരോധിത പുകയില ഉത്‌പന്നങ്ങളുമായി പിടിയിലായ കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലഹരി മരുന്നുകള്‍ വീട്ടില്‍ സൂക്ഷിച്ചത് ലിജു ആണെന്നാണ് നിമ്മിയുടെ മൊഴി. അതേസമയം നിമ്മിയുടെ ഫോണില്‍ നിറയെ ഗുണ്ടാനേതാവ് ലിജു ഉമ്മന്റെ ചിത്രങ്ങളാണെന്നും ഫോണ്‍ വാള്‍ പേപ്പര്‍ തന്നെ ലിജു ഉമ്മന്റേതായിരുന്നെന്നും പൊലീസ് പറഞ്ഞു.നിമ്മിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍ പലതും ഗുണ്ടാസംഘങ്ങള്‍ നടത്തിയ വലിയ പാര്‍ട്ടികളുടെയും ആഘോഷങ്ങളുടേതുമായിരുന്നു. ലിജുവിന്റെ വ്യത്യസ്ത ഫോട്ടോകള്‍ നിമ്മിയുടെ ഫോണില്‍ ഉണ്ടായിരുന്നു. ചടങ്ങുകളുടെ ഫോട്ടോകളില്‍ ഉണ്ടായിരുന്ന വ്യക്തികളെ കണ്ടെത്തി ലിജു ഉമ്മനെ കുടുക്കാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. ലിജു ഉമ്മന്റെ സംഘത്തില്‍ തന്നെ…
കുതിരാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു
തൃശൂര്‍ കുതിരാന്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ലോറികളും കാറുകളും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്ത രണ്ടുപേരും കാറില്‍ യാത്ര ചെയ്ത ഒരാളുമാണ് മരിച്ചത്. അപകടത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. കണ്ണമ്ബ്ര മഞ്ഞപ്ര സ്വദേശികളായ വിജീഷ്, നിഖില്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കുതിരാനില്‍ ചരക്കുലോറി ഇടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരില്‍ രണ്ടു പേര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്നവരാണ്. ലോറി ചെന്ന് ഇടിച്ച കാറിലെ യാത്രക്കാരനാണ് മരിച്ച മൂന്നാമത്തെ ആള്‍. പാലക്കാടു ഭാഗത്തു നിന്നും വരികയായിരുന്ന ചരക്കുലോറിയാണ് കുതിരാനില്‍ വന്‍ അപകടത്തിനിടയാക്കിയത്. അപകടത്തില്‍ പെട്ട വാഹനങ്ങളെല്ലാം തന്നെ പാലക്കാട് ഭാഗത്തുനിന്ന് വരികയായിരുന്നു.ദേശീയപാതയില്‍ കുതിരാന്‍ ഇറക്കം ഇറങ്ങിക്കൊണ്ടിരിക്കെ വഴുക്കുംപാറ കുരിശു പള്ളിയുടെ സമീപത്തുവെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ചരക്കുലോറി മുന്നില്‍ പോവുകയായിരുന്ന സ്‌കൂട്ടറിന് മീതെ പാഞ്ഞു…
വസന്തയുടെ പേരില്‍ പട്ടയമില്ല, മറ്റ് മൂന്ന് പേരില്‍, അയല്‍ക്കാരെ വിരട്ട നേടിയ ഭൂമി, സ്ഥിരം കേസുകള്‍!!
നെയ്യാറ്റിന്‍കര: ദമ്ബതിമാരുടെ മരണത്തിന് ഇടയാക്കിയ ജപ്തി നടപടികള്‍ക്ക് കാരണക്കാരിയായ പരാതിക്കാരി വസന്തയ്ക്ക് എതിരെ പുതിയ വിവരങ്ങള്‍. വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശം ഇല്ലെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. ഈ വിവരാവകാശ രേഖ രാജന് രണ്ട് മാസം മുമ്ബ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. എന്തുകൊണ്ടാണ് എന്നത് ദുരൂഹമായി തുടരുന്നു. കോടതിയില്‍ ഈ രേഖ ഹാജരാക്കിയിരുന്നെങ്കില്‍ കേസ് തന്നെ മാറുമായിരുന്നു. വസന്തയുടെ പട്ടയം വ്യാജമാണോ എന്ന് പരിശോധിക്കാന്‍ കളക്ടര്‍ നവജ്യോത് ഖോസ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസന്തയെ കുറിച്ച് കോളനിയിലാകെ കടുത്ത ആക്ഷേപമാണ് ഉള്ളത്. ഇവര്‍ പണത്തിന്റെ സ്വാധീനം കൊണ്ട് കോളനിയില്‍ ആഢംബര വീട് പണിതായിരുന്നു താമസം. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ഇക്കാര്യങ്ങള്‍ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്തെ പോലീസുകാര്‍ പോലും ഇവരുടെ ആളുകളാണ്. പ്രദേശത്ത് പട്രോളിംഗിനായി വരുന്ന പോലീസുകാര്‍ ഇവരുടെ വീട്ടില്‍ കയറിയേ പോകാറുള്ളൂ. പോലീസ് സ്‌റ്റേഷനില്‍…