നല്ല സിനിമ ഒരിക്കലും തോറ്റുകൂടാ,മാമാങ്കത്തെ തളര്‍ത്താന്‍ ആര്‍ക്കുമാവില്ലെന്ന് ഒടിയന്‍ തിരക്കഥാകൃത്ത്

മമ്മൂട്ടിയുടെ മാമാങ്കം തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മാമാങ്ക മഹോത്സവുമായി ബന്ധപ്പെട്ട് കഥ പറയുന്ന സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയായ മാമാങ്കം എം പദ്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചരിത്രത്തോട് നീതി പുലര്‍ത്തികൊണ്ട് ഒരുക്കിയ സിനിമയാണ് മാമാങ്കമെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ബ്രഹ്മാണ്ഡ ചിത്രം വലിയ രീതിയിലുളള ഡീഗ്രേഡിംഗും നേരിടുന്നുണ്ട്. സിനിമ മോശമാണെന്നും കാണരുതെന്നും കുറ്റം പറഞ്ഞുകൊണ്ടാണ് ചിലര്‍ രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ചിത്രം ഒടിയനും ഇതുപോലെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. വലിയ ഹൈപ്പുമായി എത്തിയ സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് തന്നെയായിരുന്നു അധികപേരുടെയും അഭിപ്രായം. അതേസമയം ഒടിയന്റെ ഒന്നാം വാര്‍ഷികത്തില്‍ തിരക്കഥാകൃത്ത് ഹരികൃഷ്ണന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഒടിയന്റെ അനുഭവങ്ങള്‍ വെച്ച്‌ മാമാങ്കത്തെ ആര്‍ക്കും തളര്‍ത്താനാവില്ലെന്ന് തിരക്കഥാകൃത്ത് പറയുന്നു. ഓര്‍മയുണ്ട് ,…

ടിക് ടോക് വീഡിയോയിലൂടെ മരുന്ന് വാങ്ങാന്‍ വൃദ്ധയ്ക്ക് 50 രൂപ നല്‍കി,​ നടി താര കല്യാണിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ,​ ഒടുവില്‍ വിശദീകരണം ഇങ്ങനെ

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി താര കല്യാണ്‍. ടിക്‌ടോകിലും താരം സജീവമാണ്. മകള്‍ സൗഭാഗ്യയ്ക്കൊപ്പമുള്ള മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്തരം വീഡിയോയ്ക്കൊക്കെ ആരാധകര്‍ കൈയടിച്ചിട്ടുമുണ്ട്. എന്നാല്‍ താര കല്യാണിന്റെ ഒരു ടിക് ടോക് വീഡിയോയ്ക്ക് രൂക്ഷവിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വൃദ്ധയ്ക്ക് മരുന്ന് വാങ്ങാനായി 50 രൂപ നല്‍കുന്നതിന്റെ വീഡിയോയാണ് താരാ കല്യാണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘ഹലോ ഫ്രണ്ട്സ് എല്‍.എം എഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്. മരുന്ന് വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു,​ചെറിയൊരു സഹായം,​ദൈവത്തിന് നന്ദി’ എന്നാണ് താരം വീഡിയയോയില്‍ പറയുന്നത്. പുതിയ നന്മമരം,എന്ത് പ്രഹസനമാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, വിമര്‍ശനങ്ങള്‍ അതിരു കടന്നപ്പോള്‍ വിശദീകരണവുമായി താര കല്യാണ്‍ മറ്റൊരു ടിക്ടോക് വീഡിയോയിലൂടെ എത്തി. ‘ഒത്തിരി കഷ്ടപ്പെട്ടാണ് ഒരോ രൂപയും സന്പാദിക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ചെയ്തത്…

താന്‍ മാപ്പ് പറയില്ല! ‘മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല, രാഹുല്‍ ഗാന്ധിയാണ്’! ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: ‘റേപ്പ് ഇന്‍ ഇന്ത്യ’ എന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്നും രാഹുല്‍ ഗാന്ധി ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ തനിക്കെതിരെ ഇന്നലെ ലോക്‌സഭയില്‍ ബിജെപി രംഗത്ത് വന്നിരുന്നു. പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയണം എന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണ്. സത്യം പറഞ്ഞതിന് ഞാനൊരിക്കലും മാപ്പ് പറയില്ല – കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനം രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യത്തോട് മാപ്പ് പറയേണ്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…