ബാലഭാസ്കറിന്‍റെ മരണം; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പിതാവ് ഉണ്ണി

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണം സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പിതാവ് ഉണ്ണി. ക്രൈംബ്രാഞ്ച് സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചത് വെറുമൊരു വാഹനാപകടം എന്ന നിലയ്ക്ക് മാത്രമാനിന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപകടം നടന്ന ഉടനെ ബാലഭാസ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് എന്തിന് കൊണ്ട് പോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ദീപങ്ങളുടെ പൊന്‍കണിയൊരുക്കി ഇന്ന് തൃക്കാര്‍ത്തിക

ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക . ഹൈന്ദവമത വിശ്വാസികള്‍ മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിച്ച്‌ ദേവിയെ മനസില്‍ ധ്യാനിച്ച്‌ നാടെങ്ങും തൃക്കാര്‍ത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നതുപോലെ തൃക്കാര്‍ത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്ബോള്‍ ദേവി, ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകര്‍ത്തുന്നു എന്നാണു ഐതിഹ്യം. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാര്‍ത്തിക മഹോത്സവമായി ആചരിക്കുന്നത്. സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തര്‍ വിളക്കുകള്‍ തെളിയിക്കുന്നത്. മനസ്സിലേയും വീട്ടിലേയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തില്‍ വിളക്കുകള്‍ കത്തിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം. വീട്ടില്‍ ദീപം തെളിയിച്ചാല്‍ എല്ലാ ദുര്‍ബാധകളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം. അഗ്നി നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക…

അക്കിത്തത്തിന് ആദരവ്

കാടാമ്ബുഴ: കാടാമ്ബുഴ ദേവസ്വത്തിന്റെ തൃക്കാര്‍ത്തിക പുരസ്‌കാരം അക്കിത്തത്തിന് സമര്‍പ്പിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ‘പുരസ്‌കാരത്തിന് ഭഗവതിയോട് നന്ദിപറയുന്നതായി’ മറുപടിപ്രസംഗത്തില്‍ അക്കിത്തം പറഞ്ഞു. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു അധ്യക്ഷതവഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കെ. മുരളി വിശിഷ്ടാതിഥിയായി. സൂപ്രണ്ട് സി.വി. അച്യുതന്‍കുട്ടി പ്രശംസാപത്രം വായിച്ചു. എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.പി. മനോജ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കൊട്ടറ വാസുദേവ്, ടി.എന്‍. ശിവശങ്കരന്‍, പി.പി. വിമല, ഇ.കെ. ഗീതാബായ്, കെ. രവീന്ദ്രന്‍, വി. കേശവന്‍, എ. പ്രദീപന്‍, ടി.കെ. സുബ്രഹ്മണ്യന്‍, തന്ത്രി അണ്ടലാടി ഉണ്ണി നമ്ബൂതിരിപ്പാട്, ട്രസ്റ്റി എം.വി. അച്യുതവാരിയര്‍, മേല്‍ശാന്തി പുതുമന നാരായണന്‍ എമ്ബ്രാന്തിരി, എന്‍ജിനീയര്‍ കെ. വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സദാചാര ഗുണ്ടായിസ വിവാദം; തിരുവനന്തപുരം പ്രസ് ക്ലബില്‍ കൂട്ട രാജി

തിരുവനന്തപുരം: സെക്രട്ടറിയുടെ സദാചാര ഗുണ്ടായിസ വിവാദത്തെത്തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ കൂട്ടരാജി. വിവാദത്തില്‍ കുടുങ്ങിയ സെക്രട്ടറി രാധാകൃഷ്ണനു പകരം താത്കാലിക ചുമതല വഹിക്കുന്ന സാബ്ലു തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ പ്രസിഡന്റ് ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഒന്നടങ്കം രാജി പ്രഖ്യാപിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസിന്റെ ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജിയന്ന് ഭരണ സമിതിയംഗങ്ങളായ സോണിച്ചന്‍ ജോസഫ്, എം.രാധാകൃഷ്ണന്‍, എസ്. ശ്രീകേഷ്, ഹാരിസ് കുറ്റിപ്പുറം, പി.എം ബിജുകുമാര്‍, രാജേഷ് ഉള്ളൂര്‍, ലക്ഷ്മി മോഹന്‍, എച്ച്‌. ഹണി, അജി ബുധന്നൂര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണം കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടൊപ്പം പരാതി വനിതാ…

അങ്ങനെ വിളിച്ച ഒരാളുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് നിര്‍മ്മാതാവ് രഞ്ജിത്ത്, അമ്മയും ഫെഫ്കയും കൈയൊഴിഞ്ഞു,ഷെയിന്റെ സിനിമാ ഭാവി ?

ഷെയ്ന്‍ നിഗം വിവാദത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്. നിരവധി ശ്രമങ്ങള്‍ നടത്തിയെന്നും,നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചയാളുമായി ഇനി ചര്‍ച്ച നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ ഷെയ്ന്‍ നിഗം മാദ്ധ്യമങ്ങളോട് നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞിരുന്നു. ഇതാണ് നിര്‍മ്മാതാക്കളെ പ്രകോപിപ്പിച്ചത്. ഷെയിനിന്റെ ‘മനോരോഗി’ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ സിനിമകളില്‍ സഹകരിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയില്‍ നിന്ന് താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും പിന്‍മാറിയിരുന്നു. കഴിഞ്ഞ ദിവസം ഷെയ്ന്‍ മന്ത്രി എം.കെ ബാലനെക്കണ്ട് പരാതി പറഞ്ഞിരുന്നു. സംഘടനകള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇത്തരത്തില്‍ സര്‍ക്കാരിനെകൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതും പിന്‍മാറ്റത്തിനു കാരണമായി.

ചക്കുളത്തുകാവില്‍ പൊങ്കാലയ്‌ക്കെത്തിയ സ്ത്രീകള്‍ക്കിടെയിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരുക്ക്

ചെങ്ങന്നൂര്‍: പൊങ്കാലയര്‍പ്പിക്കാനെത്തിയ സ്ത്രീകള്‍ക്കിടെയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവര്‍ തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ് . ആരുടേയും നില ഗുരുതരമല്ല .