3 കിലോ തൂക്കം, ഒന്നരയടിയോളം നീളം; വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് അന്തം വിട്ട് മത്സ്യതൊഴിലാളികള്‍

കാഞ്ഞങ്ങാട്: വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് മത്സ്യ തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടി. കാരണം ഇതുപോലൊരു മത്സ്യത്തെ തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. മൂന്ന് കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളന്‍ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍, അതിലും കൂര്‍ത്ത പല്ലുകള്‍ എന്നിവയാണ് വലയില്‍ കുടുങ്ങിയ മീനിന്റെ ശരീര ഘടന. പുഞ്ചാവി കടപ്പുറത്ത് നിന്നു മീന്‍ പിടിക്കാന്‍ പോയതായിരുന്നു മത്സ്യ തൊഴിലാളികളായ സുരേന്ദ്രന്‍, വേണു, ഉദയന്‍ എന്നിവര്‍. ഇവിടെ നിന്നാണ് മീന്‍ കുടുങ്ങിയത്. മീനിന്റെ വായിലിട്ടു കൊടുത്ത സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം ഇതു കടിച്ചു മുറിച്ചു കളഞ്ഞു. ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാത്തതിനാല്‍ മീനിനെ കടലിലേക്ക് തിരികെ വിട്ടെന്ന് ഇവര്‍ പറയുന്നു.

ഒത്തുതീര്‍പ്പ് ചര്‍ച്ച ഏകപക്ഷീയമെന്ന് ഷെയ്ന്‍ നിഗം

കൊച്ചി: നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. എന്നാല്‍, ഒത്തുതീര്‍പ്പ് ചര്‍ച്ച ഏകപക്ഷീയമാണെന്നും ഷെയ്ന്‍ പറഞ്ഞു. നിര്‍മാതാക്കള്‍ പറയുന്നത് മാത്രം കേള്‍‌ക്കണമെന്ന അവസ്ഥയാണ് ഇപ്പോവുള്ളതെന്നും അവസാന തീരുമാനം എടുക്കേണ്ടത് നിര്‍മാതാക്കളുടെ സംഘടനയാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, അമ്മ- ഫെഫ്ക ഭാരവാഹികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഷെയ്നു പുറമേ സംവിധായകന്‍ ശരത് മേനോനും പങ്കെടുത്തു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ചിത്രം പൂര്‍ത്തിയാക്കുമെന്നും ശരത് പറഞ്ഞിരുന്നു. സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള ഡേറ്റ് ചാര്‍ട്ട് ചെയ്ത് ഫെഫ്കയ്ക്ക് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നായിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. നിര്‍മാതാക്കള്‍ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് അമ്മ എക്സിക്യൂട്ടീവ് ഉടന്‍ തന്നെ…

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം ; തിരുവനന്തപുരം പ്രസ് ക്ലബ്‌ സെക്രട്ടറി രാധാകൃഷ്ണനെതിരെ നടപടി , സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ്‌ സെക്രട്ടറി രാധാകൃഷ്ണനെതിരെ നടപടി സ്വീകരിച്ചു. രാധാകൃഷ്ണനെ സ്ഥാനത്തുനിന്നും അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നാണ് രാധാകൃഷ്ണനെതിരെ പ്രസ് ക്ലബ് നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി ചേരും. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് തയ്യാറായിരുന്നില്ല. രാധാകൃഷ്ണന്‍ ജോലി ചെയ്യുന്ന സ്ഥാപനം നേരത്തെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി ഗുണ്ടായിസം കാണിച്ചെന്നും സദാചാര പൊലീസ് ചമഞ്ഞ് കുട്ടികളുടെ മുന്നില്‍വെച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ്…

ഷെയ്ന്‍റെ വിലക്ക്: അമ്മ, ഫെഫ്ക ഭാരവാഹികള്‍ യോഗം ചേര്‍ന്നു

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അഭിനോതാക്കളുടെ സംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും ഭാരവാഹികള്‍ യോഗം ചേര്‍ന്നു. ഷെയ്നും വെയില്‍ സംവിധായകന്‍ ശരത് മേനോനും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ചിത്രം പൂര്‍ത്തിയാക്കുമെന്നും ശരത് പറഞ്ഞു. സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള ഡേറ്റ് ചാര്‍ട്ട് ചെയ്ത് ഫെഫ്കയ്ക്ക് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിര്‍മാതക്കള്‍ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് അമ്മ എക്സ്ിക്യൂട്ടീവ് ഉടന്‍ തന്നെ യോഗം ചേരുമെന്നും ആ യോഗത്തില്‍ പങ്കെടുക്കാന്‍ ഷെയ്ന്‍ നിഗത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇടവേള ബാബു അറിയിച്ചു.

കാരുണ്യ ലോട്ടറിയുടെ ഒരു കോടി ഭാഗ്യം പുനലൂരിലെ ഓട്ടോ ഡ്രൈവര്‍ക്ക്

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പുനലൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മാവിള അരീപ്ലാച്ചി ജിബിന്‍ ഭവനില്‍ എം. ജോസഫിന്. കെ.വൈ. 208079 -ാം നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജോസഫ് എട്ടു വര്‍ഷമായി പുനലൂരിലെ ചെമ്മന്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. കാനറ ബാങ്ക് പുനലൂര്‍ ശാഖയില്‍ നിന്ന് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. വാടകയ്ക്കു താമസിക്കുന്ന ജോസഫിന് സ്വന്തമായി ഒരു വീട് എന്നതാണ് ആദ്യത്തെ ആഗ്രഹം

ന്യൂസിലാന്‍ഡിലെ വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ച്‌ നിരവധി വിനോദ സഞ്ചാരികളെ കാണാതായി

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ പ്രശസ്തമായ വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ച്‌ നിരവധി വിനോദ സഞ്ചാരികളെ കാണാതായി. ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേരെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. ന്യൂസിലാന്‍ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വൈറ്റ് ഐലന്‍ഡ് അഗ്നി പര്‍വതം. ദ്വീപില്‍ നിരവധി യാത്രക്കാരുള്ള സമയത്താണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ന്യൂസിലാന്‍ഡിലെ സജീവ അഗ്നിപര്‍വതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട അഗ്നിപര്‍വതത്തിന്‍റെ മുക്കാല്‍ ശതമാനവും കടലിനടിയിലാണ്. ന്യൂസിലാന്‍ഡ് പ്രാദേശിക സമയം ഉച്ചക്ക് 2.11നായിരുന്നു സംഭവം. അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതിന് മുമ്ബ് നിരവധി സഞ്ചാരികള്‍ അഗ്നിപര്‍വതത്തിനടുത്തുണ്ടായിരുന്നതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഹെലികോപ്ടറുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രതിവര്‍ഷം 10000 സഞ്ചാരികളാണ് ദ്വീപില്‍ എത്തുന്നത്. 2016ലും അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു.

പുറമ്ബോക്കില്‍ താമസിക്കുന്നവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് ലഭിക്കും

പാലക്കാട്: പാതയോരങ്ങള്‍, തോട്, കനാല്‍ എന്നിവയ്ക്കരികിലും റെയില്‍വേ പരിസരത്തും ഷെഡുകളില്‍ താമസിക്കുന്നവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ് ലഭിക്കും. ഇത്തരം കുടുംബങ്ങളെ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കും സിറ്റി റേഷനിങ് ഓഫിസര്‍മാര്‍ക്കും പൊതുവിതരണ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പുറമ്ബോക്കില്‍ താമസിക്കുന്ന മിക്ക കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലെന്നാണു വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യം ഇവര്‍ക്കു ലഭിക്കാറില്ല. നിത്യവരുമാനമില്ലാത്തവര്‍പേ‍ാലും ഉയര്‍ന്ന വില കൊടുത്ത് അരിയും മറ്റും പെ‍ാതുവിപണിയില്‍ നിന്നു വാങ്ങേണ്ട അവസ്ഥയാണ്. അതിനും കഴിയാത്തവരാണു പുറമ്ബോക്കില്‍ താമസിക്കുന്നവരിലേറെയും. ഈ വിഭാഗത്തിലുള്ള പലര്‍ക്കും നേരത്തേ താല്‍ക്കാലിക കാര്‍ഡുകള്‍ വഴി റേഷന്‍ ലഭ്യമാക്കിയിരുന്നെങ്കിലും പെ‍ാതുവിതരണ സംവിധാനം ഡിജിറ്റലാക്കിയതോടെ അവ അസാധുവായി. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന താല്‍ക്കാലിക വീട്ടുനമ്ബര്‍ ഉപയോഗിച്ചാണു കുടിലുകളിലും താല്‍ക്കാലിക ഷെഡുകളിലും കഴിയുന്നവര്‍ക്കുകൂടി റേഷന്‍ കാര്‍ഡ് അനുവദിക്കുക.

സൈന്യം കൂടുതല്‍ ശക്തമാവും; പുതിയ നിരീക്ഷണ ഉപഗ്രഹവുമായി ഇന്ത്യ

ചെന്നൈ: ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിന് സുരക്ഷയൊരുക്കാനുമായി ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്-2ബിആര്‍1 ആണ് ഡിസംബര്‍ 11 ന് വിക്ഷേപിക്കുക. ഐഎസ്‌ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്‌എല്‍വി) റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഡിസംബര്‍ 11 ന് വൈകീട്ട് 3.25 നായിരിക്കും വിക്ഷേപണം പിഎസ്‌എല്‍വി-സി48 റോക്കറ്റ് ആവും ഇതിനായി ഉപയോഗിക്കുക എന്നാണ് വിവരം. 628 കിലോഗ്രാം ഭാരമുള്ള ഒരു റഡാര്‍ ഇമേജിങ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് ആണ് റിസാറ്റ്-2ബിആര്‍ 1. ഒപ്പം ഒമ്ബത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതില്‍ അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹങ്ങളും ഉള്‍പ്പെടുന്നു. പിഎസ്‌എല്‍വി-ക്യുഎല്‍ വേരിയന്റ് റോക്കറ്റ് ആയിരിക്കും ഈ ഉപഗ്രഹങ്ങള്‍ വഹിക്കുക എന്നാണ ഐഎസ്‌ആര്‍ഒ നല്‍കുന്ന വിവരം. നാല് മോട്ടോറുകളാണ് ഈ റോക്കറ്റിനുണ്ടാവുക. പിഎസ്‌എല്‍വി-ക്യുഎല്‍ പതിപ്പിന്റെ രണ്ടാമത്തെ വിക്ഷേപണം…