സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ വോഡാഫോണ്‍- ഐഡിയ അടച്ചുപൂട്ടേണ്ടി വരും; മുന്നറിയിപ്പുമായി കെഎം ബിര്‍ള

മുംബൈ: സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മൊബൈല്‍ സേവന ദാതാക്കളായ വോഡാഫോണ്‍ ഐഡിയ അടച്ചുപൂട്ടേണ്ടി വരുമെന്ന് കുമാര്‍ മംഗളം ബിര്‍ള. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ടൈംസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിശിക തുകയായ തൊണ്ണൂറ്റി രണ്ടായിരം രൂപ ടെലികോം കമ്ബനികള്‍ സര്‍ക്കാരിന് അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ഭീമമായ നഷ്ടമാണ് ടെലികോം കമ്ബനികള്‍ക്ക് നേരിടേണ്ടി വന്നത്. Read More: മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ‘പണി കിട്ടും’; കേസ് മരുമക്കള്‍ക്കെതിരെ, പുതിയ നിയമം ഇങ്ങനെ… സഹായങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ വോഡാഫോണ്‍ ഐഡിയയുടെ കഥ അവസാനിക്കുമെന്നാണ് കരുതുന്നത്. കമ്ബനിയില്‍ ഇനി നിക്ഷേപം നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 54, 183.9 കോടി രൂപയാണ് വോഡാഫോണ്‍ ഐഡിയ കുടിശിക ഇനത്തില്‍ അടച്ചുതീര്‍ക്കേണ്ടി വരിക. കമ്ബനികള്‍ ടെലികോം -ഇതര വരുമാനങ്ങള്‍ കൂടി കണക്കിലെടുത്ത് മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമാണ് സര്‍ക്കാരിന് ഫീസായി നല്‍കേണ്ടത്…

‘എന്താണ് ചെയ്യേണ്ടതെന്ന് പോലീസ് കാണിച്ചുതന്നു’; ഹൈദരാബാദ് ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച്‌ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്

ഹൈദരാബാദ്: തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി കൊന്ന കേസിലെ പ്രതികളെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിന്റെ ട്വീറ്റ്. എന്താണ് ചെയ്യേണ്ടതെന്ന് പോലീസ് കാണിച്ചുതന്നു. ഭാവിയില്‍ ഒരാളും ഇത്തരമൊരു കുറ്റകൃത്യം ചെയ്യരുതെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച്‌ ജനങ്ങള്‍ നടത്തുന്ന ആഘോഷപ്രകടനവും ഹര്‍ഭജന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് വ്യാഴാഴ്ച രാത്രി ദേശീയപാത 44-ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. പോലീസ് വെടിവച്ചുകൊന്നതില്‍ ഇരയുടെ കുടുംബവും പ്രതികരിച്ചിരുന്നു. സംഭവത്തെ കുറിച്ച്‌ രാവിലെ അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും…

യുവതിയുടെ കണ്ണിനും മൂക്കിനുമിടയില്‍ നൂല്‍പ്പുഴു കഴിഞ്ഞത് ആറ് മാസത്തോളം; അര സെന്റിമീറ്റര്‍ നീളമുള്ള പുഴുവിനെ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് നേത്രരോഗ വിദഗ്ധന്‍ ഡോ. പോള്‍ എബ്രഹാം; വളര്‍ത്തുമൃഗങ്ങളുമായുള്ള ഇടപഴകലില്‍ നിന്നോ മുഖം കഴുകിയപ്പോള്‍ വെള്ളത്തില്‍ നിന്നോ കണ്ണില്‍ കടന്നുകൂടിയതാണ് പുഴുവെന്ന് നിഗമനം; ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗം ബാധിച്ച യുവതിക്ക് ഓപ്പറേഷനിലൂടെ മോചനം

തൊടുപുഴ: ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗം ബാധിച്ച യുവതിക്ക് ശസ്ത്രക്രിയയിലൂടെ മോചനം. യുവതിയുടെ കണ്ണിനും മൂക്കിനുമിടയില്‍ ആറ് മാസത്തിലധികം കഴിഞ്ഞ നൂല്‍പുഴുവിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധന്‍ ഡോ. പോള്‍ എബ്രഹാമാണ് കരിമണ്ണൂര്‍ പാറയ്ക്കല്‍ ബിനോയുടെ ഭാര്യ ധന്യയുടെ (36) ഇടത് കണ്ണിനടിയില്‍ നിന്ന് പുഴുവിനെ പുറത്തെടുത്തത്. മെയ്‌ മാസത്തിലാണ് യുവതി കണ്ണിനും മൂക്കിനും ഇടയ്ക്ക് നീരുമായി ആശുപത്രിയിലെത്തുന്നത്. അന്ന് നല്‍കിയ തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും മാറാത്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സ്‌കാനിങ് നടത്തിയിട്ടും രോഗം കണ്ടെത്താനായില്ല. യുവതി വീണ്ടും ചാഴിക്കാട്ട് ആശുപത്രിയില്‍ തന്നെയെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സമാനമായ രോഗം ചികിത്സിച്ചിട്ടുള്ള ഡോ. പോളിന് ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗമാണിതെന്ന് മനസിലായി. വളര്‍ത്തുമൃഗങ്ങളുമായുള്ള ഇടപഴകലില്‍ നിന്നോ മുഖം കഴുകിയപ്പോള്‍ വെള്ളത്തില്‍ നിന്നോ മറ്റോ യുവതിയുടെ കണ്ണില്‍ കടന്നുകൂടിയതാണ് പുഴുവെന്നാണ്…

ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: പാമ്ബ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിനും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച്‌ പാമ്ബു കടിയേറ്റാണ് ഷഹല ഷെറിന്‍ മരിക്കുന്നത്. അധ്യാപകരുടെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും അനാസ്ഥ മൂലം സമയത്ത് ചികിത്സ ലഭിക്കാതെയാണ് പെണ്‍കുട്ടി മരിച്ചത്. സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ പട്ടിക കഷ്ണം തലയില്‍ കൊണ്ടാണ് നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.തലയ്ക്ക് പിന്നില്‍ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നവനീത്.

ബാബറി ദിനത്തില്‍ സന്നിധാനത്ത് ഒരുക്കിയത് പഴുതച്ച സുരക്ഷ; ബെയ്‌ലി പാലത്തില്‍ കാവല്‍ നിന്ന പൊലീസുകാര്‍ വിരണ്ടോടിയത് കണ്ട് ഞെട്ടി കമാന്റോകള്‍; പന്നിക്കുഴിക്ക് അടുത്ത് നിന്ന് ജീവനും കൊണ്ട് ഓടിയവര്‍ അഭയം തേടിയത് ദേവസ്വം മെസില്‍; കുഴിയില്‍ ഒളിച്ച വില്ലനെ ആകാശത്തേക്ക് നിറയൊഴിച്ച്‌ കാടു കയറ്റിയത് കേന്ദ്ര സേന; ഡിസംബര്‍ ആറിന് പുലര്‍ച്ചെ ശബരിമലയില്‍ വെടി പൊട്ടിയത് കാട്ടില്‍ നിന്നെത്തിയ പുലിയെ ഓടിക്കാന്‍

ശബരിമല : ഡിസംബര്‍ ആറിന്റെ ഭാഗമായി ശബരിമലയില്‍ സുരക്ഷയൊരുക്കിയ പൊലീസ് കമാന്റോകളെ വരെ വിരട്ടി സന്നിധാനത്ത് പുലിയിറങ്ങി. വെള്ളിയാഴ്‌ച്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സന്നിധാനത്തിന് പിന്‍വശത്തെ ബെയ്‌ലി പാലത്തിന് സമീപത്തെ പന്നിക്കുഴിയില്‍ പുലിയിറങ്ങിയത്. ബെയ്‌ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനും കൊണ്ട് പാഞ്ഞു. ഓടി രക്ഷപെട്ട ഇരുവരും പന്നിക്കുഴിക്ക് മുകളിലുള്ള ദേവസ്വം മെസ്സില്‍ അഭയം പ്രാപിച്ചു, സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവര്‍ അങ്കലാപ്പിലായി. തുടര്‍ന്ന് അരവണ പ്ലാന്റിന് പിന്‍വശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കേന്ദ്രസേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച്‌ പന്നിക്കുഴിയില്‍ ഒളിച്ച പുലിയെ വിരട്ടി തിരികെ കാടുകയറ്റുകയായിന്നു. ദേവസ്വം മെസ്സിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന പന്നികള്‍ കൂട്ടം കൂടുന്ന ഭാഗമാണ് പന്നിക്കുഴി. പന്നിക്കുട്ടികളെ ലക്ഷ്യം വെച്ചകാം പുലിയെത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മണ്ഡല – മകരവിളക്ക് കാലം അവസാനിച്ച്‌ സന്നിധാനവും പരിസരവും നിശബ്ദരാകുന്ന വേളകളില്‍ സന്നിധാനത്ത് പുലിയുടെയും കടുവയുടെയും…

വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന അവസാനിക്കുന്നു; ഇനി എല്ലാം ക്യാമറ കണ്ടെത്തും

കൊല്ലം: റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന ഇനി ഉണ്ടാവില്ല. ‘സ്മാര്‍ട്ട് ക്യാമറകള്‍’ എല്ലാ ജില്ലകളിലും വരുന്നു. സംസ്ഥാനത്തെ പൂര്‍ണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉടനെ പ്രതികളെ കണ്ടുപിടിക്കാനുമായി പൂര്‍ണമായും നിര്‍മിത ബുദ്ധിയില്‍ പ്രവൃത്തിക്കുന്ന 1400 ക്യാമറകള്‍ സ്ഥാപിക്കുന്നു. 153 കോടിയുടെ പദ്ധതി ‘സേഫ് കേരള’യാണ് തയ്യാറാക്കിയിരിക്കുന്നത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സാമ്ബത്തിക സഹായത്തോടെ കെല്‍ട്രോണ്‍ ആണ് പദ്ധതി നടപ്പാക്കുക. വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന പദ്ധതി നടപ്പായാല്‍ കേരളം 95 ശതമാനം അപകടരഹിതമാകുമെന്ന് സേഫ് കേരള നോഡല്‍ ഓഫീസര്‍ ഷിബു കെ. ഇട്ടി പറഞ്ഞു. 100 വയര്‍ലെസ് ക്യാമറകള്‍ ജില്ലകള്‍തോറും സ്ഥാപിക്കും. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഒരു കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഓട്ടോമേറ്റഡ് വെഹിക്കിള്‍ മാനേജ്മെന്റ് സംവിധാനത്തില്‍ ഇത് പ്രവര്‍ത്തിക്കും. 4-ജി നെറ്റ് വര്‍ക്കിലുള്ള പ്രവര്‍ത്തനത്തിലൂടെ വാഹനത്തിന്റെ…