കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്കറ്റുകള്‍

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തിനുള്ളില്‍നിന്നും സ്വര്‍ണ ബിസ്കറ്റുകള്‍ പിടിച്ചെടുത്തു. അബുദാബിയില്‍നിന്നും വന്ന ഗോ എയര്‍ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്നുമാണ് 90ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെത്തിയത്. ഇത് കടത്താന്‍ ശ്രമിച്ചത് ആര് എന്നതിനെ കുറിച്ച്‌ അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. രാവിലെ 3.45നാണ് അബുദാബിയില്‍നിന്നുമുള്ള വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തില്‍ നടത്തിയ സുര്‍ക്ഷാ പരിശോധനയിലാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെത്തിയത്. രണ്ട് കവറുകളിലായി പത്ത് വീതം ബിസ്കറ്റുകള്‍ പായ്ക്കിംഗ് ടേപ്പ് ഉപയോച്ച്‌ വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നത്. രണ്ട് കിലോ 336 ഗ്രാം തൂക്കം പിടിച്ചെടുത്ത സ്വര്‍ണത്തിന് ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കാസര്‍ഗോഡ് സ്വദേശിയായ നൌഫലില്‍നിന്നും രണ്ടരലക്ഷം രൂപയും മൂന്ന് കിലോ കുങ്കുമപ്പൂവും പിടികൂടി. അബുദാബിയില്‍നിന്നുമാണ് ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.

കാര്യവട്ടത്ത് ട്വന്റി-20 പോരാട്ടത്തിന് ഇനി മൂന്നു നാള്‍

തിരുവനന്തപുരം: കാര്യവട്ടത്ത് ക്രിക്കറ്റ് പോരാട്ടത്തിന് ഇനി മൂന്നുനാള്‍. ഞായറാഴ്ച വൈകീട്ട് ഏഴിന് ഇന്ത്യ ട്വന്റി-20 ലോകചാമ്ബ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ നേരിടും. കാര്യവട്ടത്തെ മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നേരത്തേ നടന്ന രണ്ടു കളികളിലും ഇന്ത്യ വിജയിച്ചിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയിലെ ആദ്യമത്സരം വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കും. ഹൈദരാബാദില്‍നിന്ന് ഇരുടീമുകളും ശനിയാഴ്ച വൈകീട്ട് 5.45-ന് തിരുവനന്തപുരത്തെത്തും. മികച്ച സ്‌കോര്‍ പിറക്കാന്‍ സാധ്യതയുള്ള വിക്കറ്റാണ് കാര്യവട്ടത്ത് ഒരുക്കുന്നത്. മഴഭീഷണിയില്ലെങ്കിലും മഴയെ നേരിടാനാവശ്യമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു. പൊള്ളാര്‍ഡിന്റെ വെസ്റ്റിന്‍ഡീസ് അടിമുടി അഴിച്ചുപണിത് ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന വെസ്റ്റിന്‍ഡീസ് ടീം കാര്യവട്ടത്തെ ക്രിക്കറ്റ് പോരാട്ടത്തിനെത്തുന്നത് കീറോണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തില്‍. വെസ്റ്റിന്‍ഡീസിനെ പ്രതാപകാലത്തേയ്ക്ക് മടക്കിക്കൊണ്ടുപോകുമെന്നാണ് ക്യാപ്റ്റന്‍സ്ഥാനമേറ്റെടുത്ത് പൊള്ളാര്‍ഡ് പ്രതികരിച്ചത്. ബംഗ്ലാദേശ് പരമ്ബരയില്‍നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യയും കരുതലോടെയാകും എത്തുക. ടിക്കറ്റുകള്‍ ശനിയാഴ്ചവരെ മത്സരത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ശനിയാഴ്ചവരെ ബുക്കുചെയ്യാം. 32,000…

മണിക്കൂറില്‍ 500 പ്‌ളാസ്റ്റിക് കുപ്പികള്‍വരെ ഇടിച്ചുപൊടിയാക്കാം, സംസ്ഥാനത്ത് ആദ്യമായി ക്രഷര്‍ യന്ത്രം സ്ഥാപിക്കുന്നു

തിരുവനന്തപുരം: ( 05.12.2019) മാലിന്യമായി കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പരിഹാരമായി കുപ്പികള്‍ ഇടിച്ചുപൊടിയാക്കി പുനരുപയോഗിക്കുന്നതിനുള്ള ക്രഷര്‍ യന്ത്രം സ്ഥാപിച്ചു. തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സ്ഥാപിച്ചത്. മണിക്കൂറില്‍ 400 മുതല്‍ 500 വരെ കുപ്പികള്‍ പൊടിക്കാനാകുന്ന യന്ത്രത്തിലേക്ക് യാത്രക്കാര്‍ക്ക് നേരിട്ട് കുപ്പിയിടാം. സുരേഷ് ഗോപി എംപിയുടെ മണ്ഡലം വികസനനിധിയില്‍ നിന്നുള്ള പണം ഉപയോഗിച്ച്‌ സ്ഥാപിച്ച യൂണിറ്റ് ഒ രാജഗോപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഇതാദ്യമായാണ് പൊതുയിടത്തില്‍ പ്‌ളാസ്റ്റിക് കുപ്പി ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുന്നത്. പൊടിയായി തീരുന്ന പ്ലാസ്റ്റിക് റോഡ് നിര്‍മ്മിക്കാനും മറ്റ് വസ്തുക്കളുണ്ടാക്കാനുമുള്ള പള്‍പ്പായി പുനരുപയോഗിക്കും. സീനിയര്‍ ഡിവിഷണല്‍ റെയില്‍വേ കൊമേഴ്‌സ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, സ്റ്റേഷന്‍ ഡയറക്ടര്‍ അജയ് കൗശിക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍ സുനില്‍, സീനിയര്‍ ടിക്കറ്റ് എക്‌സാമിനര്‍ ഷാജിന രാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഷെയിനിനെ വിലക്കിയ സംഭവം; മാധ്യമങ്ങളുട ചോദ്യത്തിന് ഞാന്‍ ഈ നാട്ടുകാരനല്ലെന്ന് നടന്‍ ദിലീപ്

യുവ നടന്‍ ഷെയിന്‍ നിഗത്തിന് ചിത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറി നടന്‍ ദിലീപ്. ഷെയിന്‍ ഉള്‍പ്പെടുന്ന സിനിമാ വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് താരം മറുപടി കൊടുക്കാതെ മാറി നിന്നത്. തന്റെ പുതിയ ചിത്രമായ ‘മൈ സാന്റ’യെക്കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടയിലാണ് ഫിയോക്ക് പോലുള്ള സംഘടന രൂപീകരിച്ചതിന്റെ ഉദ്ദേശം വിലക്കിനെതിരെയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം വന്നത്. മറ്റൊരു ചോദ്യവും ഇപ്പോള്‍ വേണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയിലെ വിലക്കുകള്‍ ശരിയായ നടപടിയണോ എന്നുള്ള ചോദ്യത്തിന് ഞാന്‍ ഈ നാട്ടുകാരനല്ല എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. ഇപ്പോള്‍ എനിക്ക് ഒന്നും സംസാരിക്കാന്‍ പാടില്ല എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ ഇനിയും നീളുമെന്ന് സൂചന. താരവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് ‘അമ്മ’ ഭാരവാഹികള്‍ ശ്രമം തുടങ്ങിയിരുന്നു. ആദ്യം…

ട്രയംഫിന്റെ പുതിയ സ്പോര്‍ട്സ് ബൈക്ക്; ടൈഗര്‍ 900 പുറത്തിക്കി

കുതിച്ചു പായാന്‍ ഇനി ട്രയംഫിന്റെ സ്പോര്‍ട്സ് ബൈക്ക് പുറത്തിക്കി. ടൈഗര്‍ നിരയിലേക്ക് എത്തുന്ന പുതിയ മോഡല്‍ ടൈഗര്‍ 900 എന്ന പേരിലാണ് ഈ വാഹനം എത്തുക. സ്പോര്‍ട്സ് ബൈക്ക് ടൈഗര്‍ 900 ആദ്യമായി ബ്രിട്ടണില്‍ പുറത്തിറക്കുകയും ചെയ്തു. 2020ന്റെ പകുതിയില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ടൈഗര്‍ 900 എത്തുമെന്നാണ് റിപ്പോര്‍ട്ട്. വില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കമ്ബനി പുറത്തുവിട്ടിട്ടില്ല. പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളിലായാണ് സ്പോര്‍ട്സ് ബൈക്ക് എത്തിയത്. ടൈഗര്‍ 900 മറ്റ് ട്രയംഫ് മോഡലുകളുമായി കാണാന്‍ സാമ്യമുള്ളതാണ്. 888 സിസി 12 വാല്‍വ് ത്രീ സിലിണ്ടര്‍ എന്‍ജിനാണ് ടൈഗര്‍ 900 ബൈക്കിന്റെ ഹൈലൈറ്റ്. ടൈഗര്‍ 800 മോഡലിനെക്കാള്‍ 10 ശതമാനം അധിക കരുത്താണ് ഈ മോഡല്‍ ഉത്പാദിപ്പിക്കുന്നത്. 94 ബിഎച്ച്‌പി പവറും 87 എന്‍എം ടോര്‍ക്കുമാണ് ടൈഗര്‍ 900 ഉല്‍പാദിപ്പിക്കുക. പുതിയ സ്റ്റീല്‍ ഫ്രെയിമിലാണ് ടൈഗര്‍ 900…

മൂട്ടശല്യത്താല്‍ പൊറുതിമുട്ടി; സര്‍ക്കാര്‍ ആശുപത്രി ആറ് ദിവസത്തേക്ക് അടച്ചിടും

കാസര്‍കോട്: മൂട്ടകളുടെ ശല്ല്യത്തെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി അടച്ചിടാനൊരുങ്ങുന്നു. ഈ മാസം ഏഴ് മുതല്‍ ആറ് ദിവസത്തേക്കാണ് ആശുപത്രി അടച്ചിടുന്നത്. മൂട്ടകളെ തുരത്താനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായാണ് ആശുപത്രി അടച്ചിടുന്നത്. കഴിഞ്ഞ നാല് മാസമായിട്ടാണ് മൂട്ട ശല്യം ക്രമാതീതമായി ഉയര്‍ന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന പല രോഗികളും ഒരു ദിവസം കഴിഞ്ഞാല്‍ തന്നെ ഡിസ്ചാര്‍ജ് വാങ്ങി പോകുന്ന സ്ഥിതിയിലായി. മൂട്ടശല്യം രൂക്ഷമായതോടെ നഴ്‌സുമാരടക്കമുള്ള മറ്റ് ജീവനക്കാര്‍ ജോലി ബഹിഷ്‌കരിക്കുന്നതടക്കമുള്ള പ്രതിഷേധവുമായി രംഗത്തെത്തി. രാത്രി ജോലിയെടുക്കുന്നവര്‍ക്ക് മൂട്ടയുടെ കടി കാരണം കസേരയില്‍ ഇരിക്കാനോ കിടക്കയില്‍ കിടക്കാനോ പറ്റാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് അധികൃതര്‍ മൂട്ടകളെ തുരത്താനുള്ള തീരുമാനം എടുത്തത്. പുരുഷ, വനിതാ രോഗികള്‍ക്കായുള്ള വാര്‍ഡുകളടക്കം ആറ് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. വിജയകുമാര്‍ വ്യക്തമാക്കി. കാസര്‍കോട് മുന്‍സിപ്പാലിറ്റിയുടെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.…

സൗത്ത് ഏഷ്യന്‍ ഗെയിംസ്: മലയാളി താരം അപര്‍ണ റോയിക്ക് വെള്ളി

കാഠ്മണ്ഡു: നേപ്പാളില്‍ നടക്കുന്ന പതിമൂന്നാമത് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം അപര്‍ണ റോയിക്ക് വെള്ളി. കോഴിക്കോട് കൂടരഞ്ഞിയില്‍ ഓവേലിയില്‍ റോയിയുടെയും ടീനയുടെയും മകളാണ് അപര്‍ണ.

നൈജീരിയയില്‍ എണ്ണക്കപ്പല്‍ റാഞ്ചി 18 ഇന്ത്യക്കാരടക്കം 19 പേരെ ബന്ദികളാക്കി

ന്യൂഡല്‍ഹി: നൈജീരിയന്‍ തീരത്ത് നിന്ന് എണ്ണക്കപ്പല്‍ റാഞ്ചി 18 ഇന്ത്യന്‍ പൗരന്മാര്‍ അടക്കം 19 പേരെ ബന്ദികളാക്കി. തുര്‍ക്കി പൗരനാണ് ബന്ദിയാക്കപ്പെട്ട മറ്റൊരാള്‍. തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരില്‍ എന്‍ജിനീയറുടെ ഭാര്യയും ഉള്‍പ്പെടുന്നു. റാഞ്ചിയ ജീവനക്കാരെ കൊള്ളക്കാര്‍ അവരുടെ സങ്കേതത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബോനി തീരത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. 26 ജീവനക്കാരില്‍ 19 പേരെയാണ് ബന്ദിയാക്കിയിട്ടുള്ളത്. ബാക്കി ഏഴു ജീവനക്കാര്‍ കപ്പലിലുണ്ട്. ഇവരോട് കപ്പല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കമ്ബനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എണ്ണക്കപ്പലിന്‍റെ സുരക്ഷ നൈജീരിയന്‍ നാവികസേന ഏറ്റെടുത്തു. കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടം സംഭവിച്ചിട്ടില്ല. പൗരന്മാരുടെ മോചനവും കൂടുതല്‍ വിവരങ്ങളും ശേഖരിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളെ അറിയിച്ചു. ജീവനക്കാരെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ കപ്പല്‍ കമ്ബനിയുടെ…

യുവതീപ്രവേശം നടപ്പാക്കണം: ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അദ്ധ്യക്ഷനായ കോടതിയിലാകും ഇക്കാര്യം ആവശ്യപ്പെടുക. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദു അമ്മിണിയ്ക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരാകുക. അതേസമയം ശബരിമല ദര്‍ശനത്തിന് പോലീസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രഹനാഫാത്തിമ നല്‍കിയ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.