കോട്ടയത്ത് രണ്ടിടങ്ങളില്‍ ഓര്‍ത്തഡോക്‌സ് കുരിശടികള്‍ക്ക് നേരെ ആക്രമണം

കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളില്‍ ഓര്‍ത്തഡോക്‌സ് കുരിശടികള്‍ക്ക് നേരെ കല്ലേറ്. ഇന്നലെ രാത്രിയില്‍ ദേവലോകത്തും അമയന്നൂരിലും കുരിശടികള്‍ നശിപ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനമായ ദേവലോകം അരമനയില്‍ നിന്നും അടിവാരത്തേക്കുള്ള റോഡിലെ കുരിശടിയാണ് അജ്ഞാതര്‍ നശിപ്പിച്ചത്. കല്ലേറില്‍ ഗ്ലാസുകള്‍ തകര്‍ന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വളവിലായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അവ്യക്തമാണ്. ഇന്നലെ രാത്രി തന്നെ അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലെ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലിലും ആക്രമണം ഉണ്ടായി. ഗ്ലാസ് ഡോറും പരുമല തിരുമേനിയുടെ ഫോട്ടോയുമാണ് നശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് സംഭവം. ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടി എന്‍ ശേഷന്‍.. വിട വാങ്ങുമ്ബോള്‍ ഭാരതത്തിന് നഷ്ടമാകുന്നത് തെരഞ്ഞെടുപ്പ് രംഗത്ത് ശുദ്ധികലശം നടത്തിയ ഭരണാധികാരിയെ

ഡല്‍ഹി : മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന ടിഎന്‍ ശേഷന്‍ വിട വാങ്ങുമ്ബോള്‍ ഭാരതത്തിന് നഷ്ടമാകുന്നത് തെരഞ്ഞെടുപ്പ് രംഗത്ത് ശുദ്ധികലശം നടത്തിയ ഭരണാധികാരിയെയാണ്. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആയിരുന്നു ടി എന്‍ ശേഷന്‍ ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നത്. ടി എന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന കാലത്ത് ആ പേര് രാജ്യത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അപ്രമാദിത്തം ഉറപ്പാക്കാന്‍ പലതവണയാണ് അദ്ദേഹം സുപ്രീംകോടതി കയറിയിറങ്ങിയത്. അദ്ദേഹത്തിന്‍റെ പദവികളെ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കൂടി നിയമിച്ചു. എം എസ് ഗില്‍, ജി വി എസ് കൃഷ്ണമൂര്‍ത്തി എന്നിവരെയാണ് നിയമിച്ചത്. എന്നാല്‍, സുപ്രീംകോടതി അദ്ദേഹത്തിന്‍റെ അധികാരത്തെ ഉയര്‍ത്തിപ്പിടിച്ചു. 1996ല്‍ സുപ്രീം കോടതി കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണര്‍ക്കു മാനിക്കേണ്ടി വരുമെന്ന് വിധിച്ചു.…

അയോധ്യ കേസ് ; സുപ്രീംകോടതി വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . സുപ്രീംകോടതി വിധിയിലുള്ള പ്രതികരണങ്ങള്‍ നാടിന്റെ ഐക്യവും സമാധാനവും സംരക്ഷിച്ചുള്ളതാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അയോധ്യ കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയാണ് സുപ്രീം കോടതിയുടെ വിധി. മസ്ജിദ് നിര്‍മിക്കാന്‍ പകരം അഞ്ച്‌ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടത്. 2.77 ഏക്കര്‍ തര്‍ക്കഭൂമിയാണ് ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്.

ചരിത്ര വിധി;അറിയാം 10 കാര്യങ്ങള്‍

ന്യൂഡല്‍ഹി: ചരിത്രപരമായ വിധി പ്രസ്താവത്തിലൂടെ അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനു പകരമായി പള്ളി നിര്‍മ്മാണത്തിനായി മുസ്ലീകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണമെന്നും ഉത്തരവിട്ടു. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ഐക്യകണ്ഠ്യേന ഉത്തരവിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് ക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടി ട്രസ്റ്റ് രൂപീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. 1. നിബന്ധനകള്‍ക്ക് വിധേയമായി മാത്രമെ ഹിന്ദുക്കള്‍ക്ക് ഭൂമി ലഭിക്കൂവെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. 2.77 ഏക്കര്‍ സമുച്ചയം ഉള്‍പ്പെടെയുള്ള ഭൂമി, മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറും. ക്ഷേത്ര നിര്‍മാണത്തിന്റെ നീരീക്ഷണ ചുമതല ട്രസ്റ്റിനായിരിക്കും. മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് അംഗങ്ങളെ നിയമിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 2. പള്ളി നിര്‍മ്മിക്കാനായി മുസ്ലീംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം ലഭിക്കും. തര്‍ക്ക ഭൂമിയിലെ സമുച്ചയത്തിന്റെ അന്തര്‍ഭാഗത്ത് അവകാശമുണ്ടെന്ന്…