തമിഴ് നടന്‍ ബാല സിങ് അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ നടന്‍ ബാല സിങ്(67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. തമിഴില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് ബാല സിങ്. നാടകത്തിലൂടെയാണ് അദ്ദേഹം കലാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1983ല്‍ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെയാണ് വള്ളിത്തിരയില്‍ എത്തിയത്. പുതുപ്പേട്ടൈയിലെ വില്ലന്‍ കഥാപാത്രമാണ് ബാല സിങിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായി കണക്കാക്കുന്നത്. എന്‍ജികെ, മാഗമുനി, ദീന, കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജെല്ലിക്കെട്ട് കാളയുമായി കുളത്തിലിറങ്ങി ടിക് ടോക്; യുവാവ് മുങ്ങി മരിച്ചു

മറയൂര്‍: ( 27.11.2019) ജല്ലിക്കെട്ടിനും കാളയോട്ടത്തിനും ഉപയോഗിക്കുന്ന കാളയ്‌ക്കൊപ്പം കുളത്തില്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട്ടില്‍ ഉടുമലൈപേട്ടക്ക് സമീപം കരുമത്തംപെട്ടി രായര്‍ പാളയം പളനിസ്വാമിയുടെ മകന്‍ വിഘ്നേശ്വരനാണ് (23) മരിച്ചത്. ഗ്രാമത്തിലെ കുളത്തില്‍ ഇവര്‍ െജല്ലിക്കെട്ട് കാളയോടൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയില്‍ കാള വിരണ്ട് വെപ്രാളം കാട്ടി. നിയന്ത്രണം വിട്ട് വിഘ്നേശ്വരന്‍ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കളും പരിസരവാസികളും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കരുമത്തംപെട്ടി കോയമ്ബത്തൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള കാളവണ്ടിയോട്ട മത്സരങ്ങള്‍ക്കായി (റേക്ലേ) കാളകളെ പരിശീലിപ്പിക്കുന്നയാളാണ് വിഘ്നേശരന്‍. സുഹൃത്തുക്കളായ ഭുവനേശ്വരന്‍, പരമേശ്വരന്‍, മാധവന്‍ എന്നിവര്‍ കൈത്തറി തൊഴിലാളികളാണ്.

പേരു അഡ്രസും ഒന്നും വേണ്ട; പിന്‍കോഡ് 689713 എന്നതിന് പോസ്റ്റല്‍ സര്‍വ്വീസില്‍ ഒറ്റ അവകാശി മാത്രം; ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവെച്ചും പ്രണയം പറഞ്ഞും ദിവസേന ഈ പിന്‍കോഡില്‍ എത്തുന്നത് ആയിരക്കണക്കിന് കത്തുകള്‍; മണിയോഡറുകള്‍ക്കും പഞ്ഞമില്ല; ഇത് രാജ്യത്ത് സ്വന്തമായി തപാല്‍ പിന്‍കോഡുള്ള രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ; ഇന്ത്യന്‍ പ്രസിഡന്റിനൊപ്പം സാക്ഷാല്‍ ശബരിമല അയ്യപ്പന്‍ ഒറ്റ പിന്‍കോഡുകാരന്‍ ആയതിന് പിന്നിലെ കഥ

ശബരിമല : രാജ്യത്ത് സ്വന്തമായി തപാല്‍ പിന്‍കോഡുള്ള രണ്ടുപേരില്‍ ഒരാളാണ് സാക്ഷാല്‍ ശ്രീ ശബരിമല അയ്യപ്പന്‍. ഇന്ത്യന്‍ പ്രസിഡന്റാണ് മറ്റൊരാള്‍. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡ്. സന്നിധാനം തപാല്‍ ഓഫീസിന്റെ പിന്‍കോഡാണിത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. ഉല്‍സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. മണ്ഡല-മകരവിളക്കുല്‍സവകാലത്ത് മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം. സന്നിധാനത്തെ തപാല്‍ഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക. ഈ തപാല്‍ഓഫീസ് കൈകാര്യം ചെയ്യുന്ന…

ശബരിമല ദര്‍ശനം നടത്താതെ തൃപ്തി ദേശായിയും സംഘവും മടങ്ങി

കൊച്ചി: സംരക്ഷണം നല്‍കില്ലെന്ന് പോലിസ് ആവര്‍ത്തിച്ചതോടെ ശബരിമല ദര്‍ശനം നടത്താതെ തൃപ്തി ദേശായിയും സംഘവും പൂനെയിലേക്ക് മടങ്ങി. അതേസമയം, പോലിസ് സംരക്ഷണം നല്‍കാത്തതിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു. യുവതി പ്രവേശനം സംബന്ധിച്ച്‌ 2018ലെ വിധിയില്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്യാതിരുന്നിട്ടും രാവിലെ എത്തിയ തങ്ങളെ പോലിസ് തടഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ടാണ് കമ്മീഷണറുടെ ഓഫിസിലെത്തിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. സംരക്ഷണം നല്‍കാനാവില്ലെന്നു പോലിസ് പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ യഥാര്‍ഥ ഭക്തരല്ല. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍, സംരക്ഷണം നല്‍കാനാവില്ലെന്ന് പോലിസ് ആവര്‍ത്തിച്ചു. ഇക്കാര്യം രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോവാമെന്ന് തൃപ്തി പോലിസിനെ അറിയിച്ചു. ഇതോടെ രേഖാമൂലം മറുപടി നല്‍കുന്നത് സംബന്ധിച്ച്‌ പോലിസ്…