അയോധ്യ കേസ് ; സുപ്രീംകോടതി വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . സുപ്രീംകോടതി വിധിയിലുള്ള പ്രതികരണങ്ങള്‍ നാടിന്റെ ഐക്യവും സമാധാനവും സംരക്ഷിച്ചുള്ളതാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അയോധ്യ കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയാണ് സുപ്രീം കോടതിയുടെ വിധി. മസ്ജിദ് നിര്‍മിക്കാന്‍ പകരം അഞ്ച്‌ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടത്. 2.77 ഏക്കര്‍ തര്‍ക്കഭൂമിയാണ് ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്.

ചരിത്ര വിധി;അറിയാം 10 കാര്യങ്ങള്‍

ന്യൂഡല്‍ഹി: ചരിത്രപരമായ വിധി പ്രസ്താവത്തിലൂടെ അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനു പകരമായി പള്ളി നിര്‍മ്മാണത്തിനായി മുസ്ലീകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണമെന്നും ഉത്തരവിട്ടു. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ഐക്യകണ്ഠ്യേന ഉത്തരവിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് ക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടി ട്രസ്റ്റ് രൂപീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. 1. നിബന്ധനകള്‍ക്ക് വിധേയമായി മാത്രമെ ഹിന്ദുക്കള്‍ക്ക് ഭൂമി ലഭിക്കൂവെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. 2.77 ഏക്കര്‍ സമുച്ചയം ഉള്‍പ്പെടെയുള്ള ഭൂമി, മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറും. ക്ഷേത്ര നിര്‍മാണത്തിന്റെ നീരീക്ഷണ ചുമതല ട്രസ്റ്റിനായിരിക്കും. മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് അംഗങ്ങളെ നിയമിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 2. പള്ളി നിര്‍മ്മിക്കാനായി മുസ്ലീംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം ലഭിക്കും. തര്‍ക്ക ഭൂമിയിലെ സമുച്ചയത്തിന്റെ അന്തര്‍ഭാഗത്ത് അവകാശമുണ്ടെന്ന്…