2 സാമ്പത്തിക ഉത്തേജന പദ്ധതികളുമായി കേന്ദ്രം; 65000 കോടിയുടെ രാസവള സബ്‌സിഡി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ സമ്ബദ് വ്യവസ്ഥയും തിരിച്ചുവരവിന്റെ പാതയിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജി.എസ്.ടി പിരവ് ഉയരുന്നതും ഊര്‍ജ ഉപയോഗം വര്‍ധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവര്‍ത്തനവുമെല്ലാം സമ്ബദ്‌വ്യവസ്ഥ തിരിച്ചു വരുന്നതിന്റെ സൂചകങ്ങളാണെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടാം സാമ്ബത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോഹ സമ്ബദ്‌വ്യവസ്ഥയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. ബാങ്കുകളുടെ വായ്പകളില്‍ 5.1 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തില്‍ 12 ശതമാനം വര്‍ധനയാണുണ്ടായത്. വിപണിമൂലധനത്തിലും വര്‍ധനയുണ്ടായി. സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ മെച്ചപ്പെട്ട വളര്‍ച്ചനിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സമ്ബദ്‌വ്യവസ്ഥ വളര്‍ച്ച തിരിച്ചുപിടിച്ചുവെന്ന് നിരവധി സാമ്ബത്തികശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളിലുടെ 2.5 കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കി. 1,43,262 കോടി കര്‍ഷകര്‍ക്കായി ബാങ്കുകളും വിതരണം ചെയ്തു. വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, തെരുവ് കച്ചവടക്കാര്‍ക്കായുള്ള പി.എം സവര്‍നിധി, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പദ്ധതി എന്നിവ നടപ്പാക്കാനായെന്നും ധനമന്ത്രി അവകാശപ്പെട്ടു. തൊഴിലുകള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതികളും മുന്നോട്ട് പോവുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്ബത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്നാണ്. സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തിലും ജി.ഡി.പിയില്‍ ഇടിവുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ആര്‍.ബി.ഐ പ്രവചനം.

Related posts

Leave a Comment