തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ എസ്എസ്ൽഎസി ഫല പ്രഖ്യാപനം നാളെ (മെയ് 19 വെള്ളിയാഴ്ച) വരാൻ പോവുകയാണ്
. നേരത്തെ പറഞ്ഞതിനും ഒരു ദിവസം മുന്നേ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ വ്യക്തമാക്കികഴിഞ്ഞു.
ഇതോടെ ഫലം അറിയേണ്ടത് എങ്ങനെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. ഇത്തവണയും പത്താം ക്ലാസ് പരീക്ഷാ ഫലം അറിയാൻ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്എസ്എൽസി ഫല പ്രഖ്യാപനം നടത്തുക. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ results.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാൻ കഴിയും.
ഇതിന് പുറമെ sslcexam.kerala.gov.in എന്ന സൈറ്റിലും ഫലം ലഭ്യമാകും.
പിആർഡി വെബ്സൈറ്റുകളിലും സർക്കാരിന്‍റെ മറ്റ് ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനുള്ള അവസരവും ഒരുക്കും.
ഇതിന്‍റെ വിശദാംശങ്ങൾ ഔദ്യോഗികമായി സർക്കാർ പുറത്ത് വിടുന്നതേയുള്ളൂ.പത്താം ക്ലാസ് പരീക്ഷാ ഫലം അറിയുന്ന വെബ്സൈറ്റിൽ നിന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളിലെ ഹോം പേജിലെ എസ്എസ്എല്‍സി റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് ഫലം അറിയേണ്ടത്.
ഈ സമയം തുറന്ന് വരുന്ന വിൻഡോയിൽ രജിസ്ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
ഇത്തവണ 2960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളും ആണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്.
1,40,703 കുട്ടികള്‍ ആണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 72,031 പേര്‍ ആണ്‍കുട്ടികളും 68,672 പേര്‍ പെണ്‍കുട്ടികളും ആണ്.