13 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും പണത്തിന്‍്റെ ഉറവിടം വെളിപ്പെടുത്താതെ ബിനീഷ് കോടിയേരി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടിയ ആദ്യ ദിവസം തന്നെ മാരത്തണ്‍ ചോദ്യം ചെയ്യല്ലിന് വിധേയനാക്കി എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകി പതിനൊന്ന് മണിയോടെയാണ് ഇഡി ഉദ്യോ​ഗസ്ഥ‍ര്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് ഉ​ദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടന്നത്.

ബിനീഷിന്‍്റേയും അനൂപിന്റേയും ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയ പണത്തെ സംബന്ധിച്ചായിരുന്നു പ്രധാനമായി ഇഡി ചോദിച്ചറിഞ്ഞത്. ബിനീഷിന്‍്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് സൂചന. ബിനീഷിന്‍്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും ഇഡി പരിശോധിച്ചു. ശനിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യല്‍ തുടങ്ങും എന്നാണ് സൂചന.

ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യ കണ്ണിയും മയക്കുമരുന്ന് കച്ചവടക്കാരനുമായ അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് സമ്മതിച്ചിട്ടുണ്ട്. അനൂപിന്റെ പേരില്‍ തുടങ്ങിയ ഹോട്ടലിന്റെ യഥാര്‍ത്ഥ ഉടമ ബീനീഷാണെന്നും ഇഡിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മയക്കുമരുന്ന് കച്ചവടത്തില്‍ നിന്ന് കിട്ടിയ വന്‍ തുക പല തവണയായി ബിനീഷിന്‍റെ അക്കൗണ്ടിലേക്ക് എത്തിയെന്നും ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് ബിനീഷിനെ ഹാജരാക്കുമ്ബോള്‍ അന്വേഷണ പുരോഗതി അറിയിക്കാമെന്ന് ഇഡി സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഇപ്പോള്‍ ബിനീഷിനെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണം തുടരുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകളും ചുമത്തിയേക്കുമെന്നാണ് സൂചന.

Related posts

Leave a Comment