1.62 കോടിയുടെ സാമ്പത്തിക ക്രമക്കേട്; ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം; ബാങ്ക് മാനേജർ ഇൻചാർജ് അറസ്റ്റിൽ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ സഹകരണ ബാങ്ക് മാനേജർ ഇൻചാർജ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

1.62 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് ഇയാൾക്കെതിരെയുള്ള കേസ്.തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് വൻതുകയുടെ തിരിമറി നടന്നത്.

2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ ഈ ബാങ്കിൽ മാനേജർ ഇൻചാർജായി പ്രവർത്തിച്ചുവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ്.

ബാങ്കിലെ നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിൻ്റെ മാതൃകയിൽ വ്യാജ രേഖകളുണ്ടാക്കുകയും വ്യാജ ഒപ്പിട്ടും ലോൺ അനുവദിച്ചുമാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്.

ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം റൂറൽ പോലീസാണ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment