ഹൈറേഞ്ചില്‍ നിന്ന് ആംബുലന്‍സ് പാഞ്ഞു; രണ്ടര മണിക്കൂറില്‍ താണ്ടിയത് 132 കിലോമീറ്റര്‍, ആന്‍മരിയയെ അമൃതയില്‍ എത്തിച്ചു

കൊച്ചി: കട്ടപ്പനയിലെ ഇരട്ടയാറില്‍ വെച്ച്‌ ഹൃദയാഘാതമുണ്ടായ 17 കാരിയെയും കൊണ്ട് പുറപ്പെട്ട ആംബുലന്‍സ് എറണാകുളം ആശുപത്രിയില്‍ എത്തി.

2.40 മണിക്കൂര്‍ കൊണ്ട് 132 കിലോമീറ്റര്‍ താണ്ടിയാണ് ആംബുലന്‍സ് അമൃതയിലെത്തിയത്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.

ഇരട്ടയാര്‍ സ്വദേശി ആന്‍ മരിയക്കാണ് ഹൃദയാഘാതമുണ്ടായത്. കുട്ടിയെ കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ നിന്ന് എച്ച്‌ 9844 ആംബുലന്‍സിലാണ് കുട്ടിയെ എത്തിച്ചത്.

കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി-തൊടുപുഴ-മൂവാറ്റുപുഴ-വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിയത്.

ആംബുലന്‍സിന് മുന്നില്‍ ഗതാഗതം നിയന്ത്രിച്ച്‌ പോലീസ് വാഹനമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

കുട്ടിയുമായി വരുന്ന വിവരം അറിഞ്ഞ് നേരത്തെ തന്നെ അമൃത ആശുപത്രിയില്‍ സജ്ജീകവണങ്ജള്‍ ഒരുക്കിയിരുന്നു.

Related posts

Leave a Comment