കൊച്ചി: ഹെറോയിൻ ചെറുകുപ്പികളിലാക്കി ദേഹത്ത് ഒട്ടിച്ച് കേരളത്തിലേക്ക് കടത്തുന്ന സംഘം പിടിയില്‍.
ബംഗാളി ബീവി എന്നറിയപ്പെടുന്ന പശ്ചിമബംഗാള്‍ നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ
പർവീണ്‍ (18), അസം നൗഗോണ്‍ അബഗാൻ സ്വദേശി ബഹാറുള്‍ ഇസ്ലാം (24) എന്നിവരാണ് പിടിയിലായത്.
പ്രതികളില്‍ നിന്ന് 10 ലക്ഷം വിലമതിക്കുന്ന ഓറഞ്ച് ലൈൻ വിഭാഗത്തില്‍പ്പെട്ട 33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും 19,500 രൂപയും കണ്ടെടുത്തു.
പിടിയിലാകുമ്ബോള്‍ 100 ഗ്രാം ഹെറോയിൻ വീതം 200 ചെറുകുപ്പികളിലാക്കി ഇടപാടുകാർക്ക് കൈമാറാൻ സൂക്ഷിച്ചിരുന്നു.
550 ഒഴിഞ്ഞകുപ്പികളും ഇവരുടെ കയ്യില്‍ നിന്നും കണ്ടെടുത്തു. രണ്ട് മാസം മുമ്ബ് പിടിയിലായ യുവാവില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ ജി.
കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ആവശ്യക്കാർക്ക് മയക്കുമരുന്ന് കൈമാറി ഉത്തരേന്ത്യയിലേക്ക് തിരിച്ച് പോകുന്നതായിരുന്നു രീതി.
പിടിക്കപ്പെടാതിരിക്കാൻ ഓരോ തവണയും വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്.
ടവർ ലൊക്കേഷൻ പരിശോധനയില്‍ പ്രതികള്‍ മുപ്പത്തടത്തുള്ളതായി കണ്ടെത്തി.
കഴിഞ്ഞദിവസം താമസസ്ഥലം വളഞ്ഞ് പിടികൂടുകയായിരുന്നു.