ഹഥ്റാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതില്‍ ന്യായീകരണവുമായി യു പി പോലീസ്

ദില്ലി: ഹഥ്റാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്കരിച്ചത് സംഘര്‍ഷമൊഴിവാക്കാനാണെന്നാണ് യുപി സര്‍ക്കാര്‍. രാത്രിയില്‍ മൃതദേഹം സംസ്കകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുമതി നല്‍കിയിരുന്നുവെന്നും യു പി സര്‍ക്കാര്‍ അവകാശപ്പെടുന്നു. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ, പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.

അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്ര നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ന്യായീകരണം. എന്നാല്‍ പൊലീസ് നി‍ര്‍ബന്ധപൂ‍ര്‍വ്വം മൃതദേഹം കൊണ്ടു പോയി സംസ്കരിക്കുകയായിരുന്നുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. തങ്ങള്‍ക്ക് നീതി കിട്ടണം.

ഇനിയൊരു കുടുംബത്തിനും ഇങ്ങനെയൊരു ​ഗതിയുണ്ടാവരുതെന്നും യുവതിയുടെ കുടുംബം നേതാക്കളോട് പറഞ്ഞു. നീതി ഉറപ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ഇന്ന് ഹാഥ്റസിലെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യുവതിയുടെ കുടുംബത്തോട് പറഞ്ഞു. വിഷയം കേന്ദ്രസ‍ര്‍ക്കാരിന് മുന്നിലെത്തിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും യെച്ചൂരി കുടുംബാം​ഗങ്ങളോട് പറഞ്ഞു.

Related posts

Leave a Comment