ഹത്രാസില്‍ പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; കഴുത്തുഞെരിച്ച്‌ കൊല്ലാന്‍ ശ്രമിച്ചു, നട്ടെല്ലിന് ക്ഷതം, നാവുമുറിച്ചു; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാതെ ക്രൂരത. പെണ്‍കുട്ടിയുടെ നട്ടെല്ലിന് കാര്യമായ ക്ഷതം സംഭവിച്ചു. പല തവണ കഴുത്തുഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചതിനാല്‍ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടലുണ്ടായി. ആന്തരികാവയവങ്ങളും തകര്‍ന്ന നിലയിലാണ്. നാവു മുറിച്ചുമാറ്റാന്‍ ശ്രമിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായോ എന്ന് വ്യക്തത വരുത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയെന്നും സഫ്ദര്‍ജംഗ് ആശുപത്രി വ്യക്തമാക്കി.

കഴുത്തെല്ലിനുണ്ടായ ക്ഷതം പെണ്‍കുട്ടിയെ തളര്‍ത്തിക്കളഞ്ഞൂ. കഴുത്തുഞെരിച്ചതിന്റെ പാടുകള്‍ പ്രകടമായിരുന്നു. നട്ടെല്ലിനുണ്ടായ ക്ഷതം രക്തസ്രാവത്തിന് ഇടയാക്കിയെന്ന് സഫദര്‍ജംഗ് ആശുപത്രിയിലെ മൂന്നംഗ വിദഗ്ധ സംഘം തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

Related posts

Leave a Comment