ഹത്രസ് കേസില്‍ പുതിയ കണ്ടെത്തലുമായി അന്വേഷണ ഉദ്യോഗസ്ഥര്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഇരയുടെ സഹോദരനുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു?

ലക്നൗ: ഹത്രസ് കേസില്‍ പുതിയ കണ്ടെത്തലുമായി അന്വേഷണ ഉദ്യോഗസ്ഥര്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഇരയുടെ സഹോദരനുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോണ്‍ നമ്ബറിലേക്ക് പ്രതി അഞ്ചു മാസത്തിനുള്ളില്‍ നൂറിലേറെ തവണ വിളിച്ചതായാണ് കോള്‍ റെക്കോര്‍ഡ് ഉദ്ധരിച്ച്‌ പൊലീസ് വ്യക്തമാക്കുന്നത്.

2019 ഒക്ടോബറിനും 2020 മാര്‍ച്ചിനുമിടയില്‍ അഞ്ചു മണിക്കൂറോളം ഇവര്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമം വെളിപ്പെടുത്തുന്നത്. ചില കോളുകള്‍ മിനിറ്റുകളോളം നീണ്ടു നിന്നവയാണ്.

പെണ്‍കുട്ടിയുടെ സഹോദരന്‍ തന്നെയാണോ സംസാരിച്ചതെന്ന് വ്യക്തമാകാന്‍ കോളുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സഹോദരന്റെ ശബ്ദസാംപിള്‍ ശേഖരിച്ചേക്കും.

അതുപോലെ പ്രതികള്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി നിരന്തരം സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നാണ് ചില ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Related posts

Leave a Comment