സ്വപ്ന സുരേഷ് “വമ്ബന്‍ സ്രാവ്’: സ്വര്‍ണക്കടത്തില്‍ വ്യാജരേഖ ചമച്ചെന്നും സൂചന

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ വ്യാജരേഖ ചമച്ചതായും സൂചന. കേസില്‍ സ്വപ്ന സുരേഷ് വന്പന്‍ സ്രാവാണെന്നുമാണ് കസ്റ്റംസ് നല്‍കുന്ന വിവരം.

നയതന്ത്ര പാഴ്‌സലിന്‍റെ കസ്റ്റംസ് ക്ലിയറന്‍സിന് സര്‍ക്കാരിന്‍റെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി പ്രോട്ടോക്കോള്‍ ഓഫീസറുടെ ഒപ്പ് വാങ്ങിയിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒപ്പ് കള്ളക്കടത്ത് സംഘം വ്യാജമായി ചമച്ചതായാണ് സംശയം.

യുഎഇ സ്വദേശിയായ അറ്റാഷെക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് കേസില്‍ അറസ്റ്റിലായ സരിത് സ്വര്‍ണം അടങ്ങിയ കാര്‍ഗോ ഡിപ്ലോമാറ്റിക് ചാനലിലൂടെ പുറത്ത് എത്തിച്ചതെന്നാണ് കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നയതന്ത്ര പരിശോധന തടയാന്‍ സ്വപ്ന സുരേഷ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചതായും വിവരങ്ങളുണ്ട്. അതേസമയം, തനിക്ക് സ്വര്‍ണക്കടത്തില്‍ യാതോരു പങ്കുമില്ലെന്നാണ് അറ്റാഷേ കസ്റ്റംസിന് നല്‍കിയ മൊഴി.

സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകയായ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന സുരേഷ് ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. സ്വപ്നയെ ഐടി വകുപ്പില്‍നിന്നു പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Related posts

Leave a Comment