സ്വര്‍ണക്കടത്ത് കേസ്: പ്രതികള്‍ ഒത്തുകൂടിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചു. പ്രതികള്‍ പത്തിലധികം തവണ ഒത്തുകൂടിയതിന് തെളിവുണ്ട്. സ്വര്‍ണം കടത്താന്‍ പ്രതികള്‍ 11 ഇടങ്ങളില്‍ ഒത്തുകൂടി പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. രണ്ട് ഇടത്തെ ദൃശ്യങ്ങളില്‍ പ്രതികളോടൊപ്പം ശിവശങ്കറിന്റെ സാന്നിധ്യവും കണ്ടെത്തി. ഇത് എന്‍ഐഎ പരിശോധിക്കുന്നുണ്ട്.

സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുള്ള മറ്റുള്ള ആളുകളുടെ പേരുകള്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ വെളിപ്പെടുത്തി. മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു. കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത കെ ടി റമീസ് രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ സന്ദീപ് നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്ന അടക്കമുള്ള പ്രതികള്‍ നല്‍കിയ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികളും എന്‍ഐഎ തുടങ്ങി. തിങ്കളാഴ്ച ഹാജരാകാനാണ് എന്‍ഐഎ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയത്.

സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം എണ്ണാന്‍ പ്രതികള്‍ നോട്ട് എണ്ണല്‍ യന്ത്രവും വാങ്ങി. സരിത്താണ് നോട്ടെണ്ണല്‍ യന്ത്രം വാങ്ങിയത്. നോട്ടെണ്ണല്‍ യന്ത്രം കസ്റ്റംസ് തെളിവില്‍ ഉള്‍പ്പെടുത്തി. സ്വര്‍ണ്ണക്കടത്തിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപ സമ്ബാദിച്ചതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യപിപ്പിക്കാനാണ് എന്‍.ഐ.എ തീരുമാനം.

Related posts

Leave a Comment