സ്വതന്ത്ര മാധ്യമങ്ങളെ ഞങ്ങള്‍ പിന്തുണക്കുന്നു’: ബി.ബി.സി ഡോക്യുമെന്‍ററി ഇന്ത്യയില്‍ വിലക്കിയതിനെതിരെ യു.എസ്

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്‍ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയതിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്.

ഇത് പത്രസ്വാതന്ത്ര്യത്തിന് എതിരാണെന്നും അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഇന്ത്യയുള്‍പ്പടെ ലോകത്തെമ്ബാടും ഉയര്‍ത്തിക്കാട്ടേണ്ട സമയമാണിതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

“ലോകമെമ്ബാടുമുള്ള സ്വതന്ത്ര മാധ്യമങ്ങളെ വാഷിങ്ടണ്‍ പിന്തുണക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നത് ഞങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

ലോകരാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇതേ കാര്യം തന്നെയാണ്. ഇന്ത്യയുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് ഞങ്ങള്‍ സ്വീകരിച്ചത്”- നെഡ് പ്രൈസ് പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബി.ബി.സി ഡോക്യുമെന്‍ററിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അതിനെ പറ്റി തനിക്ക് അറിവില്ലെന്നും എന്നാല്‍ യുനൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തെ കുറിച്ച്‌ തനിക്ക് അറിവുണ്ടെന്നും പ്രൈസ് മറുപടി നല്‍കി.

ഇന്ത്യയുമായുള്ള യു.എസിന്റെ ആഗോള ബന്ധം ശക്തിപ്പെടുത്തുന്ന രാഷ്ട്രീയവും, സാമ്ബത്തികവും, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധമുള്‍പ്പടെയുള്ള ഘടകങ്ങളെ കുറിച്ച്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച യു.കെ പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിക്കുകയും ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വഭാവരൂപീകരണത്തോട് യോജിക്കുന്നില്ലെന്ന് മറുപടി നല്‍കുകയും ചെയ്തു.

Related posts

Leave a Comment