ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ മര്‍ദനത്തെ തുടര്‍ന്ന് കൗമാരക്കാരി മരിച്ചു. ഡിയോറിയയിലെ സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. ജീന്‍സ് ധരിക്കാന്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് 17കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും പുഴയിലേക്ക് തള്ളാനും ശ്രമം നടന്നായി പോലീസ് സ്ഥിരീകരിച്ചു. കുടുങ്ങി കിടന്ന മൃതദേഹം പോലീസാണ് കണ്ടെത്തിയത്. സംഭവത്തില്‍ മുത്തച്ഛന് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. എന്നാല്‍ കൊലപാതക കാരണം മറ്റെന്തെങ്കിലുമാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Related posts
-
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ... -
വയനാട്ടില്‍ സത്യൻ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
കല്‍പ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എല്‍.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന... -
ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ
പാലക്കാട്: സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്രനായ അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. വ്യാജ ഡിഎംകെയുമായാണ് അന്‍വറിന്റെ രംഗപ്രവേശം....