തൃശൂർ : കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനങ്ങൾ നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു.
പുലർച്ചെ നാലേ ഇരുപതോടെയാണ് സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ പിക്കപ്പുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ശബ്ദം കേട്ട് താൻ ഓടിയെത്തുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
അപകടം നടന്നയുടനെ സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ബിനു അടിമാലി ഉൾപ്പെടെയുള്ളവരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരക്കുകയാണ്.
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് സുധിയെ എയർബാഗ് മുറിച്ചാണ് പുറത്തിറക്കിയതെന്ന് ദൃക്സാക്ഷി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തു. അപകട സമയക്ക് മുന്നിലെ സീറ്റിലായിരുന്നു സുധി ഇരുന്നത്.
വാഹനത്തിൽ നിന്ന് ഡ്രൈവറെ പുറത്തിറക്കി കസേരിയിലിരുത്തുകയായിരുന്നു. അപ്പോഴേക്കും കുറേയാളുകൾ സമീപത്തേക്ക് ഓടിയെത്തുകയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുകയും ചെയ്തു.
ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ സംശയിക്കുന്നത്. നേർക്കുന്നേർ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. കാർ വരുന്നത് കണ്ട് മിനിലോറി ബ്രേക്ക് ചെയ്തിരുന്നെന്നും ഇവർ പറയുന്നു.
കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കിയാണ് ആശുപത്രിയിലേക്ക് കയറ്റി വിടുന്നത്. എന്നാൽ സുധിയെ രക്ഷിക്കാനായില്ല.പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം.
വടകരയിൽ നിന്നും ന്യൂസ് ചാനലിന്‍റെ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് അപ്രതീക്ഷിത അപകടം സുധിയുടെ ജീവനെടുത്തത്.
ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഇവരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.