കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാനു ഇസ്മായില്‍ എന്നയാളെയാണ് കണ്ടെത്തിയത്.
ഇയാള്‍ ഈ ഹോട്ടലില്‍ ഒരാഴ്ചയായി താമസിച്ചു വരികയാണ്. സുഹൃത്തുക്കളുടെ പേരിലാണ് ഷാനു മുറി എടുത്തിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ഹോട്ടല്‍ ജീവനക്കാരൻ മുറി ഒഴിയുന്ന കാര്യം തിരക്കാനായി എത്തിയപ്പോഴാണ് ശൗചാലയത്തില്‍ വീണു കിടക്കുന്നത് കണ്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനും എതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒരു ഫ്ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു നടിയുടെ ആരോപണം.
ഇതിന് പിന്നാലെ സംവിധായകന്റെ മൊഴി പോലീസ് എടുത്തിരുന്നു.സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി സെൻട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.