തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നടന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശും ബന്ധുക്കളുമാണ് മുഖ്യമന്ത്രിയെ കാണുക.
കേസില്‍ സംസ്ഥാനത്തിന്റെ ഏതെങ്കിലും ഏജന്‍സിയുടെ അന്വേഷണം ഗുണകരമാകില്ല എന്നും
അതുകൊണ്ട് സംസ്ഥാനത്തിന് പുറത്ത് സിബിഐ പോലെയുള്ള അന്വേഷണ ഏജന്‍സി വേണം ഈ കേസ്
അന്വേഷിക്കാന്‍ എന്നാണ് കുടുംബം പറയുന്നത്.
ഇന്ന് ഉച്ചയോടെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഫെബ്രുവരി പകുതിയോടെ നടന്ന
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല.
ഇരയുടെ വീടു സന്ദര്‍ശിക്കുകയോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തുകയോ മുഖ്യമന്ത്രി
ചെയ്യാത്ത സാഹചര്യത്തിലാണ് കുടുംബം ഇന്ന് തിരുവനന്തപുരത്ത് എത്തുക. സംഭവത്തില്‍ ആദ്യമേ മുതല്‍ക്ക്
തന്നെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
അതിനിടയില്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പോലീസ് ഡിജിറ്റല്‍ തെളിവുകള്‍ തേടുന്നുണ്ട്. പ്രതികള്‍ തമ്മില്‍
നടത്തിയ സംഭാഷണങ്ങളും സന്ദേശങ്ങളുമാണ് തേടുന്നത്.
ഇത്് ഡിലീറ്റ് ചെയ്താല്‍ പോലും തിരിച്ചെടുക്കാനാകും. സിദ്ധാര്‍ത്ഥിന്റെ മരണശേഷം പ്രതികള്‍ കൈമാറിയ
സന്ദേശങ്ങള്‍ ഒളിവിലിരുന്ന് ഇവര്‍ പരസ്പരം നടത്തിയ വിളികളും സന്ദേശങ്ങളും പോലീസ് പരിശോധിക്കും.
അതിനായി പ്രതികളുടെ ഫോണുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇതിനൊപ്പം ആരുടെയെങ്കിലും ഫോണില്‍ സിദ്ധാര്‍ത്ഥിന് നേരെയുണ്ടായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളുണ്ടോ എന്നും പരിശോധിക്കും.
കേസ് ഇടതുമുന്നണിയിലും വന്‍ ചര്‍ച്ചയായി മാറിയിരുന്നു.
സംഭവത്തില്‍ രക്ഷിതാക്കള്‍ ആവശ്യപ്പെടുന്ന അന്വേഷണമാണു നടത്തേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐക്ക് പരോക്ഷ മുന്നറിയിപ്പുമായി സി.പി.എം രംഗത്ത് വരികയും
ചെയ്തു. ഇത്തരം സംഭവങ്ങള്‍ എസ്.എഫ്.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നാണു പാര്‍ട്ടി
നിലപാടെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതാണു
നല്ലതെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ മുഖംനോക്കാതെ ആവശ്യമായ നടപടി സ്വീകരിക്കണം.
18 പേരെ ഇതുവരെ അറസ്്റ്റുചെയ്തിട്ടുണ്ട്. ഒരാളെ മാത്രമാണു കിട്ടാനുള്ളത്. പൂക്കോട് വെറ്ററിനറി കോളജിലെ
സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ഐ.പി.സി. 170 പ്രകാരം
അസ്വഭാവിക മരണത്തിനാണു നിലവില്‍ എഫ്.ഐ.ആര്‍. ഇട്ടിട്ടുള്ളത്.
ഗൂഢാലോചന, കൊലപാതകം, ആള്‍ക്കൂട്ട വിചാരണ എന്നീ കുറ്റങ്ങളും ചുമത്തും. പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.
മകനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിദ്ധാര്‍ഥന്റെ കുടുംബം.
പ്രതികളെ രക്ഷപ്പെടുത്താന്‍ ഉന്നത ഇടപെടലുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പ്രതികളെ ചോദ്യംചെയ്യുന്നതോടെ ഏതെല്ലാം വകുപ്പുകള്‍ ആര്‍ക്കെല്ലാം എതിരേ ചുമത്തണമെന്നു തീരുമാനിക്കും.
സിദ്ധാര്‍ഥന്റെ മൃതദേഹം പോലീസ് എത്തുന്നതിനു മുമ്ബുതന്നെ അഴിച്ചുമാറ്റിയിരുന്നതായാണു വിവരം. പ്രതികള്‍തന്നെയാണു മൃതദേഹം അഴിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മുറി കഴുകിയിരുന്നു. സിദ്ധാര്‍ഥന്റെ ഫോണും പ്രതികളുടെ െകെവശമായിരുന്നു.
ആക്രമണത്തിനുശേഷം പ്രതികള്‍ പിടിച്ചുവച്ച ഫോണ്‍ 18 നു രാവിലെയാണു സിദ്ധാര്‍ഥനു തിരിച്ചുകൊടുത്തതെന്നു പോലീസ് റിപ്പോര്‍ട്ടിലുണ്ട്.