സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; സത്യപ്രതിജ്ഞാ നാളെ, എതിർപ്പുമായി ഡി കെ ശിവകുമാർ

ന്യൂഡൽഹി: മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും. ആദ്യ ടേമിൽ സിദ്ധരാമയ്യയും രണ്ടാം ടേമിൽ സിദ്ധരമയ്യയും മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ.

കർണാടക മുഖ്യമന്ത്രിയായായി സിദ്ധരാമയ്യയെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമാകുന്നത്.നാളെ ഉച്ചകഴിഞ്ഞ് സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകും.

കോൺഗ്രസ് നിയമസഭാംഗ കക്ഷിയോഗം നാളെ ഉച്ചകഴിഞ്ഞ് നടക്കും. സിദ്ധരാമയ്യ സർക്കാരിൽ ഡി കെ ശിവകുമാർ ഉപനായകനാകുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിട്ടില്ല.

സിദ്ധരാമയ്യ സർക്കാരിൽ പദവികൾ ഏറ്റെടുക്കാനാകില്ലെന്ന് ശിവകുമാർ നേതൃത്വത്തെ അറിയിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം മറ്റ് വകുപ്പുകളുമാണ് ശിവകുമാറിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സുർജേവാല എന്നിവരും യോഗത്തിൽ പങ്കെടുത്തു.

 

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാട് സ്വീകരിച്ച ഡി കെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ സി വേണുഗോപാൽ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പദം പങ്കിടാമെന്ന നിലപാട് ഡി കെ ശിവകുമാർ നേതാക്കളെ അറിയിച്ചിരുന്നു.

ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാൻഡ് തുടരുകയാണ്. എം‌എൽ‌എമാരുടെ അഭിപ്രായത്തിന് വഴങ്ങണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഭൂരിഭാഗവും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നതാണ് ഡി കെ ശിവകുമാറിനെ പ്രതിരോധത്തിലാക്കുന്നത്.

കോൺഗ്രസിന് മികച്ച വിജയം സമ്മാനിച്ച കഠിനാധ്വാനത്തിന് ശിവകുമാറിന് മതിയായ പരിഗണന നൽകണമെന്നാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിൻ്റെ വാദം.

മുഖ്യമന്ത്രി സ്ഥാനം അനുകൂലമായതോടെ സിദ്ധരാമയ്യ ക്യാമ്പിൽ ആഘോഷം ആരംഭിച്ചു.

Related posts

Leave a Comment