തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ എന്ന് സംശയം. ബന്ധുകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക് ടാങ്ക് പരിശോധിക്കുന്നു.
പാങ്ങോട് സിഐയുടെ നേതൃത്വത്തിലാണ് പരിശോധന. പാങ്ങോട് പഴവിള സ്വദേശി ഷാമില (42) യെയാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്.
ഒരു വര്‍ഷം മുമ്പ് ഷാമിലയുടെ മകള്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.അന്വേഷണത്തിന്‍റെ ഭാഗമായി ഷാമിലയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീടിന്‍റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുന്നത്.
ആറ് മാസം മുമ്പ് പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിന്‍റെ സെപ്റ്റിക് ടാങ്കാണ് തുറക്കുന്നത്. 12 വർഷം മുമ്പ് ഷാമില മലപ്പുറത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്നു.
വീട്ടിൽ നിന്ന് രണ്ട് മക്കളെ വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം മലപ്പുറത്ത് വീട്ടുജോലിക്ക് പോയതാണ്.ഷാമിലയുടെ സഹോദരൻ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് സഹോദരിയോട് അന്ന് പറഞ്ഞത്.
ഷാമിലയുടെ കുടുംബ വസ്തു തർക്കമാണ് ഇപ്പോൾ പരാതി നൽകാൻ കാരണമെന്ന് പോലീസ് പറയുന്നു.
ഷാമിലയുടെ സഹോദരനും സഹോദരിയും തമ്മിൽ തർക്കം നടക്കുന്നുണ്ട്.
ജെ.സി.ബി ഉപയോഗിച്ചാണ് ടാങ്ക് തുറന്നു പരിശോധിക്കുന്നത്. എന്നാല്‍, ഇവിടെ നിന്ന് ഒന്നും തന്നെ കിട്ടിയില്ല. കാണാതായ ഷാമിലയെ കണ്ടെത്താന്‍ അന്വേഷണം വീണ്ടും തുടങ്ങി.