ശ്രുതിമോള്‍ക്ക്‌ ഡോക്‌ടറാകാന്‍ സി.പി.എം. 10 ലക്ഷം നല്‍കും

ചെറുതോണി: റാങ്ക്‌ നേടിയിട്ടും പണമില്ലാത്തതുകൊണ്ട്‌ മെഡിസിന്‌ ചേര്‍ന്ന്‌ പഠിക്കാന്‍ സാധിക്കാത്ത മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതിമോള്‍ തമ്ബിക്ക്‌ സഹായഹസ്‌തവുമായി സി.പി.എം ജില്ലാ സെക്രട്ടറി സി.വി.

വര്‍ഗീസ്‌. ശ്രുതിമോളുടെ അവസ്‌ഥ വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞാണ്‌ സി.വി. വര്‍ഗീസ്‌ ശ്രുതി മോളുടെ പടമുഖത്തെ വീട്ടിലെത്തിയത്‌. ശ്രുതി മോള്‍ തമ്ബിയുടെ എം.ബി.ബി.എസ്‌ പഠനത്തിനായി സി.പി.എം 10 ലക്ഷം രൂപ ശേഖരിച്ച്‌ നല്‌കുമെന്ന്‌ ജില്ലാ സെക്രട്ടറി പറഞ്ഞു.
ഇതിനായി റോമിയോ സെബാസ്‌റ്റ്യന്‍ ചെയര്‍മാനും പി.ബി. സബീഷ്‌ കണ്‍വീനറും ഇ.എന്‍ ചന്ദ്രന്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി രണ്ടിന്‌ സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും ഇടുക്കി ഏരിയയിലെ വീടുകള്‍ കയറി പാഴ്‌വസ്‌തുക്കള്‍ ശേഖരിച്ച്‌ ഇതിനായി തുക സമാഹരിക്കും. എല്ലാ സഹായങ്ങളും നല്‍കാന്‍ സി.പി.എം സന്നദ്ധമാണെന്ന്‌ സി.വി. വര്‍ഗീസ്‌ പറഞ്ഞു.
ശ്രുതിമോളുടെ അമ്മ ബിന്ദുവിനോട്‌ കുടുംബ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞ സി.വി. ആദ്യം വിദ്യാഭ്യാസത്തിനായുള്ള സഹായം നല്‍കുമെന്നും പിന്നീട്‌ വാസയോഗ്യമായ വീട്‌ നിര്‍മിച്ചു നല്‍കുവാനുള്ള കാര്യങ്ങള്‍ ക്രമീകരിക്കുമെന്നും ഉറപ്പുനല്‍കി.
മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 4203-ാം റാങ്ക്‌ നേടി സ്വാശ്രയ മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കുവാനുള്ള യോഗ്യത നേടിയെങ്കിലും അഡ്‌മിഷന്‍ നേടുമ്ബോള്‍ അടയ്‌ക്കേണ്ട തുക കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതി മോള്‍ തമ്ബിയും കുടുംബവും. കോളേജില്‍ പ്രവേശനം നേടിയാല്‍ മാത്രമേ ബാങ്കില്‍നിന്ന്‌ വിദ്യാഭ്യാസ വായ്‌പ ലഭിക്കുകയുള്ളു.

Related posts

Leave a Comment