‘ശക്തനായ ബാറ്റ്സ്‌മാനും മികച്ച ഫിനിഷറും ധോണി തന്നെ’

ക്രീസില്‍ ഒരുകാലത്ത് നിറഞ്ഞാടിയിരുന്ന താരമാണ് മുന്‍ ഓസിസ് നായകന്‍ ഗ്രെഗ് ചാപ്പല്‍. എന്നാല്‍ ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്ത് വലിയ വിവാദങ്ങള്‍ തന്നെ ഉണ്ടായി. താരങ്ങളുമായി നേര്‍ക്കുനേര്‍ എതിരിടുന്ന അവസ്ഥയിലേയ്ക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ചാപ്പല്‍ പരിശീലകനായിരുന കാലത്താണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തുന്നത്. ധോണിയുടെ ആദ്യ കാല ബാറ്റിങ് മികവിനെ കുറിച്ച്‌ തുറന്നുപറഞ്ഞിരിയ്ക്കുകയാണ് ഇപ്പോള്‍ ഗ്രെഗ് ചാപ്പല്‍
താന്‍ ഇതുവരെ കണ്ടതില്‍ച്ച്‌ ഏറ്റവും ശക്തനായ ബാറ്റ്സ്മാന്‍ ധോണിയാണ് എന്ന് ചാപ്പല്‍ പറയുന്നു. ‘ധോനിയുടെ ബാറ്റിങ്ങിലെ മികവും, പവര്‍ഫുള്‍ ഹിറ്റുകളും എന്നില്‍ മതിപ്പുളവാക്കി

ധോണിയുടെ ബാറ്റിങ് ആദ്യമായി കണ്ടത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. ആ സമയത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായിരുന്നു ധോണി. അസാധരണമായ പൊസിഷനുകളില്‍ നിന്നായിരുന്നു ധോണി പലപ്പോഴും പന്തുകളെ നേരിട്ടിരുന്നത്. ഞാന്‍ കണ്ടതില്‍ ഏറ്റവും ശക്തനായ ബാറ്റ്സ്മാനാണ് ധോണി, ചാപ്പല്‍ പറഞ്ഞു.

ധോണിയുടെ രാജിയും, മടങ്ങിവരവുമെല്ലാമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ച. താരത്തെ അനുകുലിച്ചു പ്രതികൂലീച്ചും നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ധോണി ഇനി ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കും എന്ന് കരുതുന്നില്ല എന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നറും ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോണിയുടെ സഹതാരവുമായ ഹര്‍ഭജന്‍ പറഞ്ഞിരുന്നു. എന്നാല്‍ ധോണി ഫോമില്‍ തിരികെയെത്തി എങ്കില്‍ വീണ്ടും ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കണം എന്നായിരുന്നു രോഹിത് ശര്‍മയുടെ പ്രതികരണം.

Related posts

Leave a Comment