വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാന്‍ കഴിയില്ല: ഡല്‍ഹി ഹൈക്കോടതി

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

വിവാഹ വാ​​ഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പട്ട ശേഷം മറ്റൊരാളെ വിവാഹം കഴിച്ചെന്ന് കാട്ടി യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം

ദീര്‍ഘകാലം പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധത്തിനു ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി ഉന്നയിക്കുന്നതില്‍ കഴമ്ബില്ലെന്ന് ജസ്റ്റിസ് വിഭു ബഖ്രു പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി കൂടെ കഴിയുകയും പലവട്ടം ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്ത ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാള്‍ക്കെതിരെയാണ് ഡല്‍ഹി സ്വദേശി പരാതി നല്‍കിയത്.
മാസങ്ങളോളം ഒന്നിച്ച്‌ താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിയുന്നവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുന്നെന്നും നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു

നേരത്തെ ഒറീസ ഹൈക്കോടതിയും സമാന രീതിയില്‍ പ്രതികരിച്ചിരുന്നു. കാല്യാണം കഴിക്കാമെന്നു വിശ്വസിപ്പിച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി കഴിഞ്ഞ മെയ് മാസത്തില്‍ നിരീക്ഷിച്ചിരുന്നു.

സ്ത്രീകള്‍ ഇഷ്ടത്തോടെ സ്വീകരിക്കുന്ന ബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ബലാത്സംഗ നിയമങ്ങള്‍ ഉപയോഗിക്കണമോയെന്നാണ് ഒറീസ ഹൈക്കോടതി ജസ്റ്റിസ് എസ് കെ പാനിഗ്രാഹി ചോദിച്ചത്.

Related posts

Leave a Comment