‘വിവാഹം കഴിഞ്ഞപാടെ വാക്കുത‌ര്‍ക്കങ്ങള്‍, മെറിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു, അവസാനമായി നാട്ടിലെത്തി ഇരുവരും തിരിച്ചുപോയതും രണ്ടുവഴിക്ക്’

കോട്ടയം: മെറിനെ ഇത്ര ക്രൂരമായി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അമേരിക്കയില്‍ ഭ‌ര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച മെറിന്റെ ബന്ധു പറഞ്ഞു. വിവാഹ ശേഷം ഭ‌ര്‍ത്താവ് ഫിലിപ്പ് മാത്യുവും മെറിനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെന്നും മെറിനെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നെന്നും അവര്‍ വ്യക്തമാക്കി. ചെറിയ രീതിയിലുള്ള വഴക്കുകള്‍ ഇരുവരും പറഞ്ഞു തീര്‍ക്കുമെന്നാണ് കരുതിയത്. അതിന് അവളെ ഇത്ര ക്രൂരമായി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല . ഭാര്യയ്ക്കു തന്നേക്കാള്‍ മികച്ച ജോലിയും സമൂഹത്തില്‍ സ്ഥാനവും ലഭിക്കുന്നത് അയാളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മെറിനെതിരെ ആദ്യം വാക്കുതര്‍ക്കങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി- ബന്ധു പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ അവസാനമായി നാട്ടില്‍ എത്തിയപ്പോള്‍ രണ്ടായിട്ടാണ് തിരിച്ചു പോയതെന്നും അവ‌ര്‍ വ്യക്തമാക്കി.

2016-ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായുള്ള മെറിന്റെ വിവാഹം നടന്നത്. ഇതിനു ശേഷമാണ് യു എസില്‍ പോയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിന്‍ കൊല്ലപ്പെട്ടത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്‍

Related posts

Leave a Comment